KeralaNEWS

ആ കുട്ടിയേയും കാമവെറിയൻമാർ വെറുതെ വിട്ടില്ല;ഭിന്നശേഷിക്കാരായ മാതാപിതാക്കൾക്ക് താങ്ങാകാൻ തെരുവിൽ ഉണ്ണിയപ്പം വിറ്റു നടന്നിരുന്ന വിഷ്ണുപ്രിയയുടെ മരണത്തിന് പിന്നിൽ

ആലപ്പുഴ:കായംകുളത്ത് ക്ഷേത്രക്കുളത്തില്‍ 17 കാരി വിഷ്ണുപ്രിയ ചാടിമരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. ബന്ധുവായ യുവാവ് കുട്ടിയെ പീഡിപ്പിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിച്ച് ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം.

ഭാര്യയുടെ ബന്ധുവായ യുവാവ് കുട്ടിയെ രണ്ടു വര്‍ഷം മുൻപ് ശാരീരികമായി പീഡിപ്പിച്ചതായും, ഇതിന്റെ വീഡിയോയും ദൃശ്യങ്ങളും കാട്ടി യുവാവ് പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയതായും പിതാവ് വിജയൻ ആരോപിക്കുന്നു.തങ്ങള്‍ക്ക് ഈ വിവരം കുട്ടി ജീവനൊടുക്കിയതിന് ശേഷം മാത്രമാണ് അറിയാനായതെന്നും, അത് കുട്ടിയുടെ കൂട്ടുകാരികള്‍ വെളിപ്പെടുത്തിയതാണെന്നും പിതാവ് പറയുന്നു.

ചെട്ടികുളങ്ങര സ്വദേശിയായ വിഷ്ണുപ്രിയ കഴിഞ്ഞ ചൊവ്വാഴ്ചയാണ് എരുവ ക്ഷേത്രത്തിലെ കുളത്തില്‍ ചാടി മരിച്ചത്.കുളക്കടവില്‍ നിന്ന് ലഭിച്ച വിഷ്ണുപ്രിയയുടെ ആത്മഹത്യാക്കുറിപ്പില്‍ ബന്ധുവായ യുവാവാണ് തന്റെ മരണത്തിന് കാരണമെന്നും മാതാപിതാക്കളെ ഒത്തിരി സ്നേഹിക്കുന്നതായും എഴുതിയിരുന്നു.

Signature-ad

ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് കൈത്താങ്ങാകാൻ ഉണ്ണിയപ്പം വിറ്റ് പണം കണ്ടെത്തിയിരുന്ന പെണ്‍കുട്ടിയായിരുന്നു വിഷ്ണുപ്രിയ. പ്ലസ്ടു പഠനം കഴിഞ്ഞ് എല്‍.എല്‍.ബി പ്രവേശനത്തിനുള്ള തയ്യാറെടുപ്പിനിടയിലായിരുന്നു ആത്മഹത്യ.

Back to top button
error: