IndiaNEWS

കാമുകനെ ക്രൂരമായി മര്‍ദിച്ച്‌ ലക്ഷങ്ങള്‍ തട്ടി യുവതി

മുംബൈ: കാമുകനെ ക്രൂരമായി മര്‍ദിച്ച്‌ ലക്ഷങ്ങള്‍ തട്ടിയ യുവതി യുവാവിനെ നഗ്നനാക്കി വാഹനത്തിൽ നിന്നും ദേശീയപാതയില്‍ തള്ളുകയും ചെയ്തു.

താനെയ്ക്കടുത്ത് ഷഹാപൂരിലാണ് സംഭവം. മുഖ്യപ്രതി ഭവിക ബോയ്ര്‍(30) ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഷഹാപൂര്‍ സ്വദേശിയായ ബാലാജി ശിവഭഗത് ആണ് കവര്‍ച്ചയ്ക്കിരയായത്. കെട്ടിട നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബാലാജിയും ഭവികയും വര്‍ഷങ്ങളായി പ്രണയത്തിലാണ്. ബാലാജിയെ ഫോണില്‍ വിളിച്ചുവരുത്തിയാണ് യുവതി ഒരു സംഘത്തിന്റെ സഹായത്തോടെ പണം കവര്‍ന്നത്.

ജൂണ്‍ 28ന് വൈകിട്ട് നാലു മണിയോടെ ബാലാജിയെ ഫോണില്‍ വിളിച്ച ഭവിക ഷഹാപൂര്‍ ദേശീയപാതയില്‍ ഒരു സ്ഥലത്തേക്ക് വരാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം കാറില്‍ സ്ഥലത്തെത്തിയ യുവാവ് ഏറെനേരം യുവതിയുമായി സംസാരിച്ചു. ഈ സമയത്താണ് നാലുപേര്‍ പെട്ടെന്ന് ഇവിടെയെത്തി കാറിനകത്തേക്ക് അതിക്രമിച്ചുകയറിയത്. സംഘത്തില്‍ ഒരാള്‍ ഡ്രൈവിങ് ഏറ്റെടുത്ത് യുവാവിനെതിരെ മര്‍ദനം ആരംഭിച്ചു. രാത്രി മുഴുവൻ ക്രൂരമായ മര്‍ദിച്ചശേഷം പുലര്‍ച്ചെ ദേശീയപാതയില്‍ നഗ്നനാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Back to top button
error: