CrimeNEWS

കാട്ടാക്കട ആള്‍മാറാട്ട കേസ്; എസ്എഫ്‌ഐ മുന്‍ നേതാവ് വിശാഖ് കീഴടങ്ങി

തിരുവനന്തപുരം: കാട്ടാക്കട ആള്‍മാറാട്ട കേസ് പ്രതി മുന്‍ എസ്എഫ്‌ഐ നേതാവ് വിശാഖ് കീഴടങ്ങി. കാട്ടാക്കട പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ പ്രതികള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. കേസിലെ ഒന്നാം പ്രതി എസ്എഫ്‌ഐ നേതാവ് വിശാഖ്, രണ്ടാം പ്രതിയെ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ജി. ജെ.ഷൈജു എന്നിവരാണ് ഹാജരാകേണ്ടത്. രണ്ടു പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

കോളജ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച വിദ്യാര്‍ത്ഥിനിക്ക് പകരം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ലാത്ത വിശാഖിന്റെ പേരാണ് സര്‍വ്വകലാശാലക്ക് പ്രിന്‍സിപ്പല്‍ കൈമാറിയത്. സംഭവം പുറത്തായതോടെ വിശാഖിനെയും പ്രിന്‍സിപ്പലിനെയും സസ്‌പെന്റ് ചെയ്തിരുന്നു. കാട്ടാക്കട പൊലീസിന്റെ അന്വേഷണം മെല്ലെ പോകുന്നതിനിടെയാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യ ഹര്‍ജിയില്‍ ഉത്തരവുണ്ടാകുന്നവരെ രണ്ടുപേരുടെയും അറസ്റ്റും ഹൈക്കോടതി തടഞ്ഞിരുന്നു. ജാമ്യ ഹര്‍ജി തള്ളിയ ശേഷമാണ് ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.

Signature-ad

അതിനിടെ, കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി തിരഞ്ഞെടുപ്പില്‍ പേര് മാറ്റിയ സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യാപക സംഘടനയുടെ നേതാവായ പ്രിന്‍സിപ്പലിന് പങ്കുണ്ടെന്നു എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു പറഞ്ഞു. ഈ പ്രിന്‍സിപ്പലാണ് ഏരിയാ സെക്രട്ടറിയുടെ പേര് എഴുതിക്കൊടുത്തത്. ഇതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സാനു ആരോപിച്ചു.

Back to top button
error: