LIFEMovie

അജിത്തി​ന്റെ ജെ​ന്റിൽമാൻ മുഖം വെറും മുഖംമൂടിയെന്ന് ഗുരുതര ആരോപണവുമായി മുൻനിര നിർമ്മാതാവ് മാണിക്കം നാരായണൻ രംഗത്ത്

ചെന്നൈ: തമിഴ് സിനിമയിലെ മുൻനിര താരമാണ് അജിത്ത്. അഭിനയിക്കുന്ന ചിത്രങ്ങൾക്ക് അപ്പുറം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്ത താരമാണ് അജിത്ത്. നേരത്തെ തന്നെ തൻറെ പേരിലെ ഫാൻസ് അസോസിയേഷൻ പിരിച്ചുവിട്ട വ്യക്തിയാണ് അജിത്ത്. ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിലോ, മറ്റ് പ്രമോഷൻ പരിപാടികളിലോ അജിത്ത് പങ്കെടുക്കാറില്ല. അവാർഡ് നിശകളിൽ നിന്നും അകലം പാലിക്കും. അതിനാൽ തന്നെ തമിഴ് സിനിമയിലെ ജെൻറിൽമാൻ എന്നാണ് അജിത്ത് അറിയപ്പെടുന്നത് തന്നെ.

എന്നാൽ അജിത്തിൻറെ ഈ ജെൻറിൽമാൻ മുഖം വെറും മുഖംമൂടിയാണ് എന്ന ഗുരുതര ആരോപണവുമായി മുൻനിര നിർമ്മാതാവ് മാണിക്കം നാരായണൻ രംഗത്ത് എത്തിയിരിക്കുതയാണ്. അജിത്തിൻറെ പെരുമാറ്റം വെറും കാപട്യമാണെന്നും അദ്ദേഹം തന്റെ പക്കൽ നിന്നും പണം വാങ്ങി വഞ്ചിച്ചെന്നുമാണ് നാരായണൻ ആരോപിക്കുന്നത്. വേട്ടയാട് വിളയാട് പോലുള്ള ചിത്രങ്ങളുടെ നിർമ്മാതാവാണ് നാരായണൻ.

Signature-ad

1995ൽ ചിത്രത്തിൽ അഭിനയിക്കാം എന്ന് പറഞ്ഞ് അജിത്ത് 15 ലക്ഷം വാങ്ങി. കുടുംബത്തിന് അത്യവശ്യമാണ് എന്ന് പറഞ്ഞാണ് വാങ്ങിയത്. എന്നാൽ പിന്നീട് സിനിമയിൽ നിന്നും പിന്മാറിയെന്നും പണം തിരികെ നൽകിയില്ലെന്നും നാരായണൻ പറയുന്നു. അന്ന് ഇതിനെതിരെ രംഗത്ത് വരാൻ തൻറെ കൈയ്യിൽ തെളിവൊന്നും ഇല്ലെന്ന് വിജയ് ആദ്യമായി അഭിനയിച്ച ചിത്രത്തിൻറെ നിർമ്മാതാവ് കൂടിയായ മാണിക്കം നാരായണൻ ആരോപിക്കുന്നു.

എന്നാൽ ഇപ്പോൾ അജിത്തിനെക്കുറിച്ച് പല തെളിവുകളും എൻറെ കൈയ്യിലുണ്ട്. അത് സമയം വന്നാൽ പുറത്തുവിടും എന്നും നിർമ്മാതാവ് അവകാശപ്പെടുന്നു. അജിത്ത് നല്ലൊരു നടനാണ്. ജീവിതത്തിലും അജിത്ത് അഭിനയിക്കുകയാണ്. അയാൾ തട്ടിപ്പുകൾ കാണിക്കുന്നുണ്ട്. ആദ്യം മനുഷ്യനാകാൻ പഠിക്കണം. അജിത്ത് ജെൻറിൽമാൻ എന്നാണ് എല്ലാവരും കരുതുന്നത് അത് ശരിയല്ല അത് കൃത്രിമമായി ഉണ്ടാക്കിയതാണ്. അജിത്ത് തന്നെക്കുറിച്ച് നല്ലത് എഴുതാൻ മാധ്യമപ്രവർത്തകർക്ക് പണം നൽകുന്നുണ്ടെന്നും മാണിക്കം നാരായണൻ ആരോപിക്കുന്നു.

Back to top button
error: