CrimeNEWS

തമിഴ് റാപ്പറെ കത്തിമുനയില്‍ തട്ടിക്കൊണ്ടുപോയി; 2.5 കോടിയുടെ തര്‍ക്കമെന്ന് സൂചന

ചെന്നൈ: തമിഴ് റാപ്പ് ഗായകനെ തട്ടിക്കൊണ്ടുപോയി. തമിഴ് റാപ്പ് ഗായകന്‍ ദേവാനന്ദിനെയാണ് കത്തി ചൂണ്ടി തട്ടിക്കൊണ്ടു പോയത്. ചെന്നൈയില്‍ ഇന്നലെ രാത്രി സംഗീത പരിപാടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദേവാനന്ദ്. കാറിലെത്തിയ പത്തംഗ സംഘത്തിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

തമിഴ്‌നാട്ടിലെ യുവാക്കള്‍ക്കിടയില്‍ വളരെ സ്വീകാര്യനായ റാപ് ഗായകനാണ് ദേവാനന്ദ്. ഇന്നലെ ചെന്നൈയിലെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ദേവാനന്ദ്. ബഗളൂരു ദേശീയപാതയില്‍ വെച്ച് പത്തംഗ സംഘമാണ് വാഹനം തടഞ്ഞുനിര്‍ത്തി കത്തി കാണിച്ച് ഇയാളെ തട്ടിക്കൊണ്ടുപോയത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ. ഇയാളുടെ സഹോദരന്‍ രണ്ടരക്കോടി രൂപ ഒരാളില് നിന്ന് കടം വാങ്ങിയിരുന്നു. തിരികെ കൊടുക്കാത്തതുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ അടുത്തിടെ ഉണ്ടായിരുന്നു. ഇതുമായി തട്ടിക്കൊണ്ടു പോകലിന് ബന്ധമുണ്ടോ എന്ന് പരിശോദിക്കുന്നതായി പോലീസ് വ്യക്തമാക്കി.

റാപ്പര്‍ യോയോ ഹണി സിങ്ങിന് ഗോള്‍ഡി ബ്രാറിന്റെ വധഭീഷണി; പോലീസ് സംരക്ഷണം തേടി

Signature-ad

നേരത്തേ, ഹിന്ദി റാപ്പര്‍ യോയോ ഹണി സിങ്ങിന് വധഭീഷണി ലഭിച്ചതായി പരാതി ഉയര്‍ന്നിരുന്നു. കാനഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്യാങ്‌സ്റ്റര്‍ ഗോള്‍ഡി ബ്രാറാണ് ഭീഷണിക്കു പിന്നിലെന്ന് ഹണി സിങ് ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ഹണി സിങ്ങിനും അദ്ദേഹത്തിന്റെ ജീവനക്കാര്‍ക്കും വധഭീഷണി ലഭിച്ചത്.

 

Back to top button
error: