KeralaNEWS

എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ ഊമക്കത്തുകൾ; സ്ത്രീ അടക്കം മൂന്നു പേർ അറസ്റ്റിൽ

പന്തളം:എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ ആറു മാസത്തോളമായി ഊമക്കത്തുകൾ എഴുതിയിരുന്ന മൂന്നു പേർ നൂറനാട് അറസ്റ്റിലാായി.നൂറനാട് സ്വദേശികളായ ശ്യാം, ജലജ, രാജേന്ദ്രൻ എന്നിവരാണ് പിടിയിലായത്.

അയല്‍വാസിയായ മനോജിന്റെ വീട്ടിലെ കിണറ്റില്‍ താൻ നായയെ കൊന്നിട്ടതായി മനോജ് ആരോപിച്ചെന്ന് പറഞ്ഞാണ് ഒന്നാം പ്രതി ശ്യാം കഴിഞ്ഞ ജനുവരിയില്‍ പൊലീസ് സ്റ്റേഷനിലെത്തുന്നത്. മനോജ് ശ്യാമിന്റ പേരു വച്ച്‌ അശ്ലീലച്ചുവയുള്ള കത്തുകള്‍ എഴുതാറുണ്ടെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

 

Signature-ad

ഒരാഴ്ചയ്ക്കകം നൂറനാട് പഞ്ചായത്ത് പ്രസിഡൻറ് സ്വപ്ന സുരേഷിന് ശ്യാമിന്റ പേരില്‍ അശ്ലീലക്കത്ത് കിട്ടി.പിന്നാലെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് രാജു അപ്‌സര, മുൻ എംഎല്‍എ കെ.കെ.ഷാജു തുടങ്ങിയവര്‍ക്കും കത്തുകളെത്തി. ആറു മാസത്തിനകം നൂറനാട് സ്വദേശികളെ തേടിയെത്തിയത് അൻപതോളം അശ്ലീല കത്തുകളാണ്. തുടര്‍ന്ന് ശ്യാം തന്നെ നൂറനാട് പൊലീസില്‍ പരാതി നല്‍കി. പിന്നീട് നടന്ന അന്വേഷണത്തില്‍ ശ്യാമിന്റെ ആരോപണം കളവാണെന്നും ശ്യാം തന്നെയാണ് പ്രതിയെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.

 

അയല്‍വാസികളെ കുടുക്കാനായിരുന്നു ഇവര്‍ ഊമക്കത്തെഴുതിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Back to top button
error: