IndiaNEWS

പെൺകുട്ടിയെ അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍

ചെന്നൈ: പെൺകുട്ടിയെ അഞ്ച്വര്‍ഷത്തോളം പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍.തമിഴ്നാട് വെല്ലൂര്‍ സ്വദേശിയായ വിനോദ് ജോഷ്വ (40) ആണ് അറസ്റ്റിലായത്.
തനിക്ക് 15 വയസുള്ളപ്പോള്‍ മുതല്‍ പാസ്റ്റര്‍ വിനോദ് ജോഷ്വ ലൈംഗികമായി തന്നെ പീഡിപ്പിച്ചതായി കാണിച്ച്‌ കടമ്ബൂര്‍ സ്വദേശിനിയായ യുവതി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.
കീഴക്കോട്ടായി ഗ്രാമത്തിലെ ആശീര്‍വാദ സഗോദര സഭാ പെന്തക്കോസ്ത് പള്ളിയിലാണ് ഇയാള്‍ പാസ്റ്ററായി ജോലി ചെയ്തിരുന്നത്.
കേസില്‍ അന്വേഷണം ആരംഭിച്ച കടമ്ബൂര്‍ പൊലീസ് മധുരയിലെ മാട്ടുതവാണി ബസ് സ്റ്റോപ്പിന് സമീപത്തുനിന്നാണ് വിനോദ് ജോഷ്വയെ അറസ്റ്റ് ചെയ്തത്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആശ്രമത്തില്‍ ബന്ദിയാക്കി പീ‍ഡിപ്പിച്ച കേസില്‍ മഠാധിപതി അറസ്റ്റില്‍.പതിനഞ്ച് വയസ് മാത്രമുള്ള കുട്ടിയെ രണ്ട് വര്‍ഷത്തോളമായി ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ പരാതിയില്‍ വിശാഖപട്ടണം വെങ്കോജിപാലത്തെ സ്വാമി ജ്ഞാനാനന്ദ ആശ്രമം മേധാവി സ്വാമി പൂര്‍ണാനന്ദയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇത് രണ്ടാം തവണയാണ് ഇയാളെ പീഡന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നത്.
രണ്ട് വര്‍ഷത്തോളമായി പെണ്‍കുട്ടിയെ ബന്ദിയാക്കി പൂര്‍ണാനന്ദ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടി ആശ്രമത്തിൻ്റെ കീഴിലുള്ള അനാഥാലയത്തില്‍ താമസിക്കുകയായിരുന്നു.എല്ലാ ദിവസവും രാത്രി കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി പൂര്‍ണാനന്ദ തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് കുട്ടി പറഞ്ഞു.
പീഡനം സഹിക്കാനാവാതെ ജൂണ്‍ 13ന് ആശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി ട്രെയിനില്‍ ഒപ്പമുണ്ടായിരുന്ന സഹയാത്രികയോട് നടന്ന കാര്യങ്ങള്‍ പറഞ്ഞതോടെ ഇവര്‍ ശിശുക്ഷേമ സമിതിയെ വിവരം അറിയിക്കുകയായിരുന്നു.
ശിശുക്ഷേമ സമിതി കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയുമായിരുന്നു.തുടർന്ന് വിശാഖപട്ടണം പൊലീസ് തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ പൂര്‍ണാനന്ദയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Back to top button
error: