LocalNEWS

ആറോളം പോലീസുകാരെ അടിച്ചു വീഴ്ത്തി; കൊല്ലത്ത് മൂന്നു പേർ അറസ്റ്റിൽ

ശാസ്താംകോട്ട: കുന്നത്തൂര്‍ പനന്തോപ്പില്‍ ഉത്സവ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരെ ആക്രമിച്ച്‌ പരിക്കേല്‍പിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു കുന്നത്തൂർ‍ സ്വദേശികളായ രാജേഷ് കുമാര്‍, അനീഷ് കുമാര്‍, ശ്യാംരാജ് എന്നിവരാണ് പിടിയിലായത്.

കുന്നത്തൂര്‍ മാനാമ്ബുഴ തൃക്കണ്ണാപുരം മഹാദേവര്‍ ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന്റെ ഭാഗമായി കെട്ടുരുപ്പടികള്‍ പനന്തോപ്പില്‍നിന്ന് പോകവെ തിങ്കഴാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം.മദ്യപിച്ചെത്തിയ യുവാക്കള്‍ ക്ഷേത്രപരിസരത്ത് ബഹളം ഉണ്ടാക്കിയത് തടയാനെത്തിയ അടൂർ കെ.എ.പി ബറ്റാലിയനിലെ മന്‍ഷാദിനെ ഇവർ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു.ഈ സമയം യുവാക്കളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ബൈജു എന്ന മറ്റൊരു  പോലീസുകാരനെയും സംഘം വളഞ്ഞിട്ട് മർദ്ദിച്ചു.വിവരമറിഞ്ഞ് എത്തിയ ശാസ്താംകോട്ട സ്റ്റേഷനിലെ ശോഭിന്‍ എന്ന പൊലീസുകാരന്റെ കണ്ണടയും ഇവർ അടിച്ചുതകര്‍ത്തു. മറ്റ് പൊലീസുകാരെ നിലത്ത് ചവിട്ടി വീഴ്ത്തുകയും യൂനിഫോം വലിച്ചുകീറുകയും നെയിം ബാഡ്ജ് നശിപ്പിക്കുകയും ചെയ്തു. ശാസ്താംകോട്ട എസ്.ഐ ഷാനവാസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയില്‍ എടുത്തതോടെയാണ് സംഘർഷത്തിന് അയവ് വന്നത്.

 

Signature-ad

 

അടൂര്‍ കെ.എ.പി ബറ്റാലിയനിലെ മന്‍ഷാദ്, ബൈജു ഉൾപ്പെടെ പരിക്കേറ്റ പോലീസുകാർ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.

Back to top button
error: