KeralaNEWS

തെരുവിൽ അലഞ്ഞു നടന്നയാളുടെ ബാഗിൽ ലക്ഷത്തിലേറ രൂപ, ഒടുവിൽ സ്നേഹാലയത്തിൽ അഭയം 

ശാസ്താംകോട്ട: തെരുവിൽ അലഞ്ഞു നടന്നയാളുടെ ബാഗിൽ ലക്ഷത്തിലേറ രൂപ, ഒടുവിൽ സ്നേഹാലയത്തിൽ അഭയം. കക്കാഴം റെയിൽവേ മേൽപ്പാലത്തിന് വടക്ക് ഭാഗത്ത് റോഡിനോട് ചേർന്ന് അന്തിയുറങ്ങിയ പിതാവിനെയും മകനെയുമാണ് കരുനാഗപ്പള്ളി കടപ്പയിൽ പ്രവർത്തിക്കുന്ന സ്നേഹനിലയം ഏറ്റെടുത്തു. മാനസിക വെല്ലുവിളി നേരിടുന്ന മകൻ മുത്താറും ഹബീബും ഏറെ നാളായി തെരുവിലാണ് അന്തിയുറങ്ങുന്നത്.

ഔറംഗബാദ് സ്വദേശിയായ ഹബീബുൽ ഹഖ് മാനസിക വെല്ലുവിളി നേരിടുന്ന മകനുമായി അമ്പലപ്പുഴയിൽ എത്തിയിട്ട് കാലം കുറെയായി. എങ്ങനെയോ ആലപ്പുഴയിൽ എത്തിയ ഇവർക്ക് കാക്കഴം മുതൽ ആലപ്പുഴ വരെയുള്ള കച്ചവടക്കാർ ഭക്ഷണം നൽകുമായിരുന്നു ഇവർക്ക് കിട്ടുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് നിത്യവും കാക്കകൾക്കായി മാറ്റിവയ്ക്കുകയും ചെയ്യുമായിരുന്നു. ഇത് കഴിക്കാനായി ഇവർ അന്തിയുറങ്ങുന്ന കൂരയ്ക്കുമുന്നിൽ കാക്കകൾ പുലർച്ചെ എത്തുമായിരുന്നു.

Signature-ad

.ഒരു വർഷം മുമ്പ് പല യാത്രക്കാരും ഇവരുടെ അവസ്ഥ ഷിഹാബുദ്ദീൻ മധുരിമയെ അറിയിക്കുകയും ആലപ്പുഴയിലെ ജീവകാരുണ്യ പ്രവർത്തകർ വഴി ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ഇവർ അന്ന് വഴങ്ങിയില്ല. ഇപ്പോഴത്തെ ഇവരുടെ അവസ്ഥ പൊതുപ്രവർത്തകരും ഗ്രാമപഞ്ചായത്ത് മെമ്പർമാരും

ഡോ. ഷിഹാബുദ്ദീൻ മധുരിമ യെ അറിയിച്ചതിനെ തുടർന്ന് ഇന്നലെ ആലപ്പുഴയിൽ എത്തി ഇവരെ ഏറ്റെടുക്കുകയായിരുന്നു. പാതയോരത്ത് കഴിഞ്ഞുവന്ന ഹബീബിന്റെ സമ്പാദ്യം ലക്ഷത്തിലേറെ രൂപ! നിരോധിച്ചതും മുഷിഞ്ഞതും കീറിയതുമായ നോട്ടുകൾ വേറെയും. ഡോ. ഷിഹാബുദ്ദീൻ മധുരിമയുടെ നേതൃത്വത്തിൽ സ്നേഹനിലയം വൃദ്ധസദനത്തിലേക്ക് മാറ്റാൻ പരിശോധിച്ചപ്പോഴാണ് ഇവ കണ്ടെടുത്തത്. 119330 രൂപയാണ് ഇതിൽനിന്ന് ലഭിച്ചത്. ഇവർ താമസിച്ചു വന്ന ഷെഡ് 7000 രൂപയ്ക്ക് ലേലം ചെയ്തു. നിരോധിക്കപ്പെട്ട നോട്ടുകൾ 20,000ത്തിലേറെ രൂപയുടേതുണ്ട്. കീറിമുറിഞ്ഞ നോട്ടുകൾ 25000 ത്തിലേറെ. ഇതെല്ലാം കൂടി സ്നേഹനിലയത്തിന് കൈമാറാൻ ജനപ്രതിനിധികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ തീരുമാനിച്ചു. ചടങ്ങിൽ അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഹാരിസ്, പഞ്ചായത്ത് അംഗങ്ങളായ യു എൻ കബീർ, ലേഖ മോൾ സനൽ, ആശാവർക്കർ ഷേർളി, ജീവകാരുണ്യ പ്രവർത്തകരായ നിതിൻ, റാഫി തോട്ടപ്പള്ളി, തുടങ്ങിയവർ പങ്കെടുത്തു

 

 

 

 

Back to top button
error: