Month: March 2026
-
Breaking News
ട്വന്റി 20 മത്സരം കളിച്ചിട്ട് 10 മാസം; മസില്‍ മെമ്മറിയുടെ ബലത്തില്‍ ഒരിന്നിംഗ്‌സ്! സ്‌റ്റൈല്‍ മാറ്റിപ്പിടിച്ച് രോഹിത് ശര്‍മ; പവര്‍ പ്ലേ കഴിയും മുമ്പുള്ള അര്‍ധസെഞ്ചുറി സൂചന മാത്രം
ബംഗളുരു: മസില്‍ മെമ്മറി (Muscle memory). വര്‍ഷങ്ങളോളം ക്രീസില്‍ ചിലവഴിച്ച ഒരു ബാറ്റര്‍ക്ക്, പന്തിനോട് എങ്ങനെ പ്രതികരിക്കണമെന്ന് ആലോചിച്ചു നില്‍ക്കാതെ തന്നെ ശരീരം സ്വയം പ്രവര്‍ത്തിക്കുന്ന അവസ്ഥയാണിത്. രോഹിത് ശര്‍മ്മയെ സംബന്ധിച്ചിടത്തോളം, ഒരു ഷോര്‍ട്ട് ബോള്‍ കാണുമ്പോള്‍ തന്നെ അരക്കെട്ട് ചുഴറ്റി പുള്‍ ഷോട്ട് കളിക്കുന്നത് ഈ മെമ്മറിയുടെ ഫലമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള (കെ.കെ.ആര്‍.) റണ്‍ ചേസിനിടെ, പന്ത് ബാറ്റിന്റെ മധ്യഭാഗത്തല്ല കൊണ്ടതെങ്കിലും അത് വലിയ കാര്യമായിരുന്നില്ല. പന്ത് ഡീപ്പ് മിഡ്വിക്കറ്റിന് മുകളിലൂടെ പറന്നു. രോഹിത് ഒരു കൃത്യമായ ടി20 മത്സരം കളിച്ചിട്ട് പത്ത് മാസമായിരിക്കുന്നു. എന്നിട്ടും, ഐപിഎല്ലിലെ തന്റെ 19-ാം വര്‍ഷത്തിലെ ആദ്യ മത്സരത്തില്‍, ഫോമില്ലാത്ത ഒരാളെപ്പോലെയല്ല അദ്ദേഹം ബാറ്റ് ചെയ്തത്. പകരം, തുടക്കം മുതല്‍ തന്നെ മുംബൈ ഇന്ത്യന്‍സിനായി തന്റെ ആധിപത്യം ഉറപ്പിച്ചു. വൈഭവ് അറോറയുടെ പന്തിനെ മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ 87 മീറ്റര്‍ ദൂരേക്ക് ഡീപ്പ് മിഡ്വിക്കറ്റിന് മുകളിലൂടെ സിക്‌സര്‍ പറത്തിയായിരുന്നു തുടക്കം. പിന്നാലെ ബ്ലെസിംഗ് മുസറബാനിക്ക്…
Read More » -
Breaking News
കൈരളിയുടെ രണ്ട് ചോദ്യം, ദേശാഭിമാനിയുടെ ഒരു ചോദ്യം… മറുപടി നൽകിയ ശേഷം ഇനി നാളെ- മുഖ്യമന്ത്രി, ഇങ്ങനെയാണെങ്കിൽ ഞങ്ങളെ വാർത്താസമ്മേളനത്തിലേക്ക് ക്ഷണിക്കണോ? മാധ്യമ പ്രവർത്തകർ!! ചോദ്യങ്ങൾ മനസിലുണ്ടായാൽ പോരാ, ചോദിക്കണം, ഇവിടെ ചിലർക്ക് ചില ഉദ്ദേശങ്ങളുണ്ട് അതാണ് ഇവിടെ പ്രകടമാകുന്നത്, ഇത് ഏതെങ്കിലുമൊരു വാർത്താ സമ്മേളനത്തിൽ കാണുന്ന കാര്യമാണോ?- പിണറായി
കൊല്ലം: കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. മൂന്ന് ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകി ഇന്നത്തെ സമയം കഴിഞ്ഞെന്നും ഇനി നാളെയെന്നും പറഞ്ഞ് എഴുന്നേറ്റ് പോയ മുഖ്യമന്ത്രി പിണറായി വിജയൻ, മാധ്യമപ്രവർത്തകർ എതിർപ്പ് അറിയിച്ചതിന് പിന്നാലെ തിരികെ എത്തിയെങ്കിലും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു നിന്നുകൊടുത്തില്ല. കൈരളിയുടെ രണ്ട് ചോദ്യങ്ങൾക്കും ദേശാഭിമാനിയുടെ ഒരു ചോദ്യത്തിനും മറുപടി നൽകിയശേഷമാണ് വാർത്താസമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി മടങ്ങാനൊരുങ്ങിയത്. ഇനിയും ചോദ്യങ്ങളുണ്ടെന്നും മറുപടി വേണമെന്നും മാധ്യമപ്രവർത്തകർ പറയുമ്പോഴും ഇനി നാളെയെന്ന് പറഞ്ഞ് മുഖ്യമന്ത്രി നടന്ന് പുറത്തേക്ക് പോവുകയായിരുന്നു. ഇതിനെ മാധ്യമപ്രവർത്തകർ ഒന്നടങ്കം ചോദ്യം ചെയ്തു. ഇങ്ങനെയാണെങ്കിൽ ഞങ്ങളെ വാർത്താസമ്മേളനത്തിലേക്ക് ക്ഷണിക്കണോയെന്നും മാധ്യമപ്രവർത്തകർ ചോദിച്ചു. ഇതോടെ തിരികെ പോയ മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി കസേരിയിലിരുന്നശേഷം ചോദ്യങ്ങൾ മനസിലുണ്ടായാൽ പോരെന്നും ചോദിക്കണമെന്നും മറുപടി നൽകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചോദ്യങ്ങൾ മനസിലുണ്ടായാൽ പോരാ, ചോദിക്കണം, ഇവിടെ ചിലർക്ക് ചില ഉദ്ദേശങ്ങളുണ്ട് അതാണ് ഇവിടെ പ്രകടമാകുന്നത്, ഇത് ഏതെങ്കിലുമൊരു വാർത്താ സമ്മേളനത്തിൽ കാണുന്ന കാര്യമാണോ?……
Read More » -
Breaking News
വ്യാജ വാർത്തയിലൂടെ പ്രകോപനം സൃഷ്ടിക്കാൻ ശ്രമം, ലഹള ഉണ്ടാക്കാൻ പ്രേരിപ്പിച്ചു… കോൺഗ്രസിനെതിരെ വ്യാജ വാർത്ത സൃഷ്ടിച്ച റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് സൈബർ പോലീസ്!! വ്യാജ പ്രചരണങ്ങൾക്കു പിന്നിൽ സിപിഎം സ്ഥാനാർഥി, തെരഞ്ഞെടുപ്പ് ജീവിതത്തിൽ ഇങ്ങനെ ഒരു തറ വേല കണ്ടിട്ടില്ല- കെ മുരളീധരൻ
തിരുവനന്തപുരം: വ്യാജ വാർത്ത നൽകിയ റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് തിരുവനന്തപുരം സിറ്റി സൈബർ പോലീസ്. വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ്റെ പരാതിയിലാണ് കേസെടുത്തത്. കോൺഗ്രസ് റാലിയിൽ ആളെ കൂട്ടാൻ പരസ്യം നൽകിയെന്ന റിപ്പോർട്ടർ ചാനലിൻ്റെ വാർത്തയിലാണ് പരാതി ഉയർന്നിരിക്കുന്നത്. വ്യാജ വാർത്തയിലൂടെ പ്രകോപനം സൃഷ്ടിക്കുകയും ലഹള ഉണ്ടാക്കാൻ പ്രേരിപ്പിച്ചതായും പോലീസിന്റെ എഫ്ഐആറിൽ പറയുന്നു. പവർ സപ്ലൈ ആപ്പിൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു റാലിക്ക് 20 പേരെ ആവശ്യപ്പെട്ട് പരസ്യം വന്നത്. കോൺഗ്രസ് നേതൃത്വം പരസ്യം നിഷേധിച്ചിരുന്നു. അതേസമയം പ്രചാരണത്തിൽ സിപിഎം സ്ഥാനാർത്ഥി വികെ പ്രശാന്തിനെതിരെ കെ മുരളീധരൻ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. തോൽക്കുമെന്ന ഭയത്താലാണ് സിപിഎം ഇത്തരം പ്രചരണങ്ങൾ നടത്തുന്നത്. വികെ പ്രശാന്താണ് ഇതിന് പിന്നിലെന്നും മുരളീധരൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് ജീവിതത്തിൽ ഇങ്ങനെ ഒരു തറ വേല കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂലിക്ക് ആളെ എടുക്കാൻ പരസ്യം കൊടുത്തത് കോൺഗ്രസ് തന്നെയാകണമെന്ന് വികെ പ്രശാന്ത് ആരോപിച്ചു. സ്ഥാനാർത്ഥിക്കൊപ്പം കൂടെപ്പോകാൻ…
Read More » -
Breaking News
‘എല്ലാ കാര്യവും ചർച്ച ചെയ്യുകയാണെങ്കിൽ സംവാദത്തിന് തയ്യാർ‘- പിണറായി വിജയൻ; ‘പറയുന്ന സ്ഥലത്ത്, പറഞ്ഞ സമയത്ത് ഞാനെത്തും ‘- വിഡി സതീശൻ
കൊല്ലം: പരസ്പരം സംവാദത്തിന് വെല്ലുവിളിച്ചും വെല്ലുവിളി ഏറ്റെടുത്തും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോട് എല്ലാ കാര്യവും ചർച്ച ചെയ്യുകയാണെങ്കിൽ സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഇനി സംവാദമായാലോ എന്ന് തലക്കെട്ടോടെ എൽഡിഎഫ് സർക്കാരിന്റെ റിപ്പോർട്ട് കാർഡും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു. സംവാദത്തിന് ഏറ്റവും നല്ല വേദി നിയമസഭയായിരുന്നുവെന്നും അവിടെ നിന്ന് ഒളിച്ചോടിയവരാണ് വെല്ലുവിളിക്കുന്നതെന്നും മുഖ്യമന്ത്രി പിന്നീട് നടത്തി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഭാ തലത്തിൽ പറഞ്ഞാൽ പറഞ്ഞതിന് മറുപടി കിട്ടും. ആ മറുപടി താങ്ങാൻ അവർക്ക് കഴിയില്ല. അതുകൊണ്ടാണ് ഒളിച്ചോടിയതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ‘സർക്കാരിനെ കുറിച്ച് വിമർശനങ്ങൾ ഉണ്ടെങ്കിൽ അതുന്നയിക്കാനുള്ള അവസരമായിരുന്നു നിയമസഭയിലെ ചർച്ചകൾ. എന്നാൽ പ്രതിപക്ഷം ഇതിലൊന്നും പങ്കെടുത്തില്ല. മന്ത്രിമാർ അഴിമതിയും മറ്റും നടത്തിയെങ്കിലും അതും സർക്കാരിന്റെ കൊള്ളരുതായ്മകളും ഒന്നും പ്രതിപക്ഷം ഉന്നയിച്ചില്ല. ഒരു അടിയന്തര പ്രമേയവും അവസാന സമ്മേളനത്തിൽ കൊണ്ടുവന്നില്ല. സർക്കാരിനെ കുറ്റവിചാരണ നടത്താനുള്ള ഏറ്റവും നല്ല മാർഗം അവിശ്വാസ പ്രമേയമായിരുന്നു. സഭാ…
Read More » -
Breaking News
സ്വർണ്ണവിലയിൽ ഇടിവ് തന്നെ; പവന് ഇന്ന് 1,08,000 രൂപ; ഇനിയൊരുകുതിച്ചു കയറ്റമുണ്ടാകുമോ?
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപ ഇടിഞ്ഞ് വില 13,500 രൂപയായി. ഒരു പവന് 1,08,000 രൂപയാണ് ഇന്നത്തെ വില. 1 പവന് 600 രൂപയാണ് ഇതോടെ കുറഞ്ഞിരിക്കുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളി 245 രൂപക്കും, 1 പവൻ വെള്ളി 2,450 രൂപക്കുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസം ഏറ്റവും കൂടിയ സ്വർണ്ണ വില മാർച്ച് ഒന്നിനാണ് രേഖപ്പെടുത്തിയത്. അന്ന് 1,26,920 രൂപയായിരുന്നു ഒരു പവന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് മാർച്ച് 16നായിരുന്നു. അന്ന് രാവിലെ 1,16,720 രൂപയും വൈകീട്ട്…
Read More » -
Breaking News
‘പുതിയ നേതാക്കള്‍ കൊള്ളാം’; ഇറാന്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ സജീവം; കരാറിലെത്തുന്ന കാര്യത്തില്‍ ഉറപ്പെന്നും ട്രംപ്: കരയുദ്ധം ലക്ഷ്യമിട്ട് കൂടുതല്‍ സൈനികര്‍; വന്നപോലെ തിരിച്ചു പോകില്ലെന്ന് ആവര്‍ത്തിച്ച് ഇറാനും
വാഷിംഗ്ടണ്‍/ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും ‘നേരിട്ടും അല്ലാതെയും’ കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ടെന്നും ഇറാന്റെ പുതിയ നേതാക്കള്‍ ‘വളരെ യുക്തിസഹമായി’ പെരുമാറുന്നുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മേഖലയിലേക്ക് കൂടുതല്‍ യുഎസ് സൈനികര്‍ എത്തിയ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. എന്നാല്‍, തങ്ങള്‍ അപമാനം സഹിക്കില്ലെന്ന് ടെഹ്റാന്‍ മുന്നറിയിപ്പ് നല്‍കി. ടെഹ്റാനും വാഷിംഗ്ടണിനും ഇടയില്‍ മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാന്‍, ഒരു മാസമായി തുടരുന്ന ഇറാന്‍ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളില്‍ ‘അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ക്ക്’ ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഞായറാഴ്ച ട്രംപിന്റെ പരാമര്‍ശം. ‘ഞങ്ങള്‍ അവര്‍ക്കൊപ്പം ഒരു കരാറിലെത്തുമെന്ന് ഞാന്‍ കരുതുന്നു, എനിക്ക് ഏതാണ്ട് ഉറപ്പാണ്, എന്നാല്‍ അത് നടക്കാതിരിക്കാനും സാധ്യതയുണ്ട്’ എയര്‍ ഫോഴ്‌സ് വണ്ണില്‍ വാഷിംഗ്ടണിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഞായറാഴ്ച വൈകുന്നേരം ട്രംപ് പറഞ്ഞു. ഇറാന്‍ പരമോന്നത നേതാവിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വധിച്ച ആക്രമണങ്ങളിലൂടെ ടെഹ്റാനില്‍ ഭരണമാറ്റം ഇതിനകം തന്നെ അമേരിക്ക നടപ്പിലാക്കിയതായി താന്‍ കരുതുന്നുവെന്ന് ട്രംപ് പറഞ്ഞു. അവരുടെ പകരക്കാര്‍…
Read More » -
Breaking News
പാചകവാതക ക്ഷാമം: റേഷൻ കടകളെ കൂടാതെ തിരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴിയും മണ്ണെണ്ണ വിതരണം വ്യാപകമാക്കാൻ ഉത്തരവിറക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: പാചകവാതകത്തിന്റെ ലഭ്യതയിൽ ഉണ്ടാകുന്ന കുറവ് പരിഗണിച്ച് മണ്ണെണ്ണ വിതരണം വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാർ താൽക്കാലികമായി അനുമതി നൽകി. ഇതനുസരിച്ച്, പെട്രോൾ പമ്പുകളും റേഷൻ കടകളും വഴി പൊതുജനങ്ങൾക്ക് മണ്ണെണ്ണ ലഭ്യമാക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു. മണ്ണെണ്ണ മുക്തമായി പ്രഖ്യാപിച്ചിരുന്ന 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പോലും ഈ ഇളവ് ബാധകമാക്കുന്നുണ്ട്. ഓരോ ജില്ലയിലും പരമാവധി രണ്ട് പെട്രോൾ പമ്പുകളെ മണ്ണെണ്ണ വിതരണ കേന്ദ്രങ്ങളായി തെരഞ്ഞെടുത്ത്, ഓരോ കേന്ദ്രത്തിനും 5,000 ലിറ്റർ വരെ മണ്ണെണ്ണ സംഭരിക്കാൻ അനുമതി നൽകും. ഗ്യാസ് സിലിണ്ടറുകളുടെ വില വർധനയും വിതരണത്തിലെ വൈകല്യങ്ങളും കാരണം സാധാരണക്കാർക്ക് പാചകത്തിനായി ബദൽ ഇന്ധനം ആവശ്യമായ സാഹചര്യത്തിലാണ് ഈ തീരുമാനം. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും ഇതിലൂടെ ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇളവ് നിലവിൽ രണ്ട് മാസത്തേക്കാണ് അനുവദിച്ചിരിക്കുന്നത്. സാഹചര്യം വിലയിരുത്തി ഇത് നീട്ടുന്നതിനോ, കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനോ കേന്ദ്ര സർക്കാർ പിന്നീട് തീരുമാനമെടുക്കും.…
Read More » -
Breaking News
ക്രിസ്തുവിനെ കുരിശിലേറ്റിയെന്ന് വിശ്വസിക്കുന്ന സ്ഥലം… ഓശാന ഞായറാഴ്ച ചർച്ച് ഓഫ് ദി ഹോളി സെപൾചറിൽ മതപുരോഹിതന്മാർക്ക് പ്രവേശനം നിഷേധിച്ച് ഇസ്രയേൽ!! നെതന്യാഹുവിന്റെ നടപടിക്കെതിരെ അമേരിക്ക, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ രംഗത്ത്
ടെൽ അവീവ്/ജെറുസലേം: ഓശാന ദിനത്തിൽ ചർച്ച് ഓഫ് ദി ഹോളി സെപൾചറിൽ സ്വകാര്യ പ്രാർത്ഥനയ്ക്കായി കത്തോലിക്ക മതനേതാക്കളെ ഇസ്രായേൽ പോലീസ് പ്രവേശിപ്പിക്കാതിരുന്നതിനെതിരെ അന്താരാഷ്ട്ര തലത്തിൽ കടുത്ത വിമർശനം ഉയരുന്നു. ലോകം ഓശാന ഞായർ ആചരിക്കുന്നതിനിടെ ഇത്തരം നിയന്ത്രണം ഏർപ്പെടുത്തിയത് നൂറ്റാണ്ടുകളായുള്ള മതാചാരങ്ങൾക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. ഇറാനുമായുള്ള യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് കടന്ന സാഹചര്യത്തിൽ ജെറുസലേമിൽ സുരക്ഷാ ഭീഷണി ഉയർന്നതിനാൽ പ്രധാന വിശുദ്ധ കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയാണ്. മിസൈൽ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുയോഗങ്ങൾക്കും ആരാധനകൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ഇസ്രായേൽ പോലീസ് അറിയിച്ചു. ലാറ്റിൻ പാത്രിയാർക്കീസ്, കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസാബല്ല, കസ്റ്റോസ് ഓഫ് ദി ഹോളി ലാൻഡ് എന്നീ ഗ്രൂപ്പുകളുൾപ്പെട്ട സഭയിലെ ഉന്നത നേതാക്കളെയാണ് കുർബാന അർപ്പിക്കുന്നതിൽ നിന്ന് തടഞ്ഞത്. യേശുക്രിസ്തുവിനെ കുരിശിലേറ്റിയെന്ന് വിശ്വസിക്കുന്ന സ്ഥലത്താണ് ഈ ആരാധനാലയമുളളത്. സ്വകാര്യമായി വളരെ ചെറിയൊരു പ്രാർത്ഥന നടത്താനായിരുന്നു അനുമതി തേടിയതെന്ന് ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റ് വ്യക്തമാക്കി. ഇത് വളരെ അന്യായവും അനുപാതരഹിതവുമായ നടപടിയാണെന്ന് പാട്രിയാർക്കേറ്റ്…
Read More » -
Breaking News
ചുമ്മാതിരുന്നപ്പോൾ ഒരു തോന്നൽ; രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങൾക്കു നേരെ ഇടയ്ക്കിടയ്ക്ക് ബോംബ് ഭീഷണി; ഒടുവിൽ ആ വ്യാജനെ കൈയ്യോടെ പൊക്കി
ബെംഗളൂരു: രാജ്യത്തുടനീളം പോലീസിനെയും സുരക്ഷാ സംവിധാനങ്ങളെയും അലട്ടുകയും വലിയ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്ത വ്യാജ ബോംബ് ഭീഷണി കേസിലെ പ്രതിയെ ഒടുവിൽ അറസ്റ്റ് ചെയ്തു. കർണാടകയിലെ മൈസൂരുവിൽ താമസിക്കുന്ന 47 വയസ്സുള്ള തൊഴിൽരഹിതനായ ശ്രീനിവാസ് ലൂയിസിനെയാണ് പിടികൂടിയത്. 1100-ലധികം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ഇയാൾ അയച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. സ്കൂളുകൾ, ഹൈക്കോടതികൾ, ജില്ലാ കോടതികൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയ സ്ഥാപനങ്ങളെയാണ് ഇയാൾ ലക്ഷ്യമിട്ടത്. ഇതുവഴി രാജ്യത്തുടനീളം വലിയ ആശങ്കയും പ്രവർത്തന തടസ്സങ്ങളും ഉണ്ടായി. ഡൽഹി പോലീസും പ്രാദേശിക പോലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇയാളെ പിടികൂടിയത്. വാടകവീട്ടിൽ താമസിച്ചിരുന്ന ഇയാൾക്കെതിരെ അടുത്തിടെ ഡൽഹി ഹൈക്കോടതി ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് ലഭിച്ച ഭീഷണി സന്ദേശങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നത്. ഭീഷണികളുടെ പശ്ചാത്തലത്തിൽ പല സ്ഥലങ്ങളിലും ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കേണ്ടിവന്നു. സുരക്ഷയും ശക്തിപ്പെടുത്തി. ഡൽഹി ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് ലഭിച്ച ഭീഷണിക്കത്ത് സംബന്ധിച്ച പരാതിയുടെയും അടിസ്ഥാനത്തിലാണ് കേസ് ശക്തമായി മുന്നോട്ട് പോയത്.…
Read More »
