Month: March 2026

  • Breaking News

    ‘കെഎസ്‌യുക്കാർ കൊന്ന ഭുവനേശ്വരനെ നായന്മാർ കൊന്നെന്നു പറയുന്ന ‘വിസ്മയത്തെ’ ജനങ്ങൾ തിരിച്ചറിഞ്ഞ് കൈകാര്യ ചെയ്യും’ ജി. സുധാകരനെതിരെ സജി ചെറിയാൻ

    ചേർത്തല: കെ.സുധാകരനെ പുകഴ്ത്തിയും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാ‍ര്‍ഥിയും മുന്‍ സിപിഎം നേതാവുമായ ജി. സുധാകരനെ വിമര്‍ശിച്ചും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാന്‍. ജി. സുധാകരന്‍ പാര്‍ട്ടിയുടെ ചങ്കില്‍ കുത്തിയെന്ന് സജി. സീറ്റ് കിട്ടിയില്ലെങ്കിലും കെ.സുധാകരന്‍ പാര്‍ട്ടിയെ ചതിച്ചില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. ജി. സുധാകരൻ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ. സുധാകരൻ അത്തരമൊരു വഞ്ചന കാണിച്ചില്ല. അതാണ് രാഷ്ട്രീയ ധാർമികത. ചങ്കില്‍‌ കുത്തിയവരെ കൂട്ടുപിടിച്ച് ജയിക്കാമെന്ന് കോൺഗ്രസ് കരുതേണ്ടെന്നും ചേർത്തലയിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ സജി ചെറിയാൻ പറഞ്ഞു. അവസരവാദികളല്ലാത്ത വേറെ ആരെയും കോൺഗ്രസിന് കണ്ടെത്താനായോ എന്ന് സജി ചെറിയാൻ ചോദ്യമുയർത്തി. ആലപ്പുഴയിലും ‘വിസ്മയം’ സംഭവിച്ചല്ലോ എന്നും അദ്ദേഹം പരിഹസിച്ചു. നാളെ സജി ചെറിയാൻ പോയാൽ കൂടെ ഭാര്യ പോലും പോകില്ല. അങ്ങേരുടെ കൂടെ ഭാര്യ പോയ പോലെ കൂടെ വരുമെന്ന് കരുതേണ്ടെന്നാണ് എന്‍റെ ഭാര്യ പറഞ്ഞത്. അവര്‍ക്ക് പാർട്ടി മെമ്പർഷിപ്പ് ഉണ്ട്, അവൾ പാർട്ടിയോടൊപ്പമാണ് എന്നായിരുന്നു സജിചെറിയാന്റെ…

    Read More »
  • Breaking News

    മെഡിക്കൽ കോളേജിൽ രോ​ഗികൾ മരിച്ചത് തീപിടുത്തത്തിലെന്ന ആരോപണവുമായി ബന്ധുക്കൾ, വാഹനാപകടത്തിൽ പരുക്കേറ്റ സനീഷിന്റെ നില വഷളായത് തീപിടുത്തശേഷം, കൃഷ്ണൻകുട്ടി മരിക്കുന്നതു അപകടശേഷം!! നിഷേധിച്ച് ആശുപത്രി അധികൃതർ

    തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ രം​ഗ​ത്ത്. ബൈക്ക് അപകടത്തെ തുടർന്ന് മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെ ബന്ധുകളാണ് ആദ്യം പരാതി ഉന്നയിച്ചത്. തീപിടുത്തത്തിന് ശേഷമാണ് സനേഷിന്റെ നില വഷളായത് എന്നാണ് ബന്ധുകളുടെ പരാതി. അതുപോലെ ഓയൂർ സ്വദേശി കൃഷ്ണകുട്ടിയുടെ നില വഷളായതും ഐസിയു മാറ്റത്തിന് ശേഷമെന്ന് ബന്ധു ആരോപിക്കുന്നു. ഇതിനിടെ, ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് അധികൃതർ രംഗത്തെത്തി. അതേസമയം മാർച്ച് 17 നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിൽ തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തെ തുടർന്ന് ഐസിയുവിൽ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റിയിരുന്നു. അന്നേ ദിവസം 12.45 നാണ് കൃഷ്ണകുട്ടി മരിച്ചത്. സനീഷ് മരിച്ചത് തീപിടുത്തം ഉണ്ടായതിന്റെ പിറ്റേന്ന് രാവിലെയാണ്. എന്നാൽ ആരോപണം നിഷേധിക്കുകയാണ് മെഡിക്കൽ കോളേജ് അധികൃതർ. രോഗികളെ എല്ലാം കൃത്യമായാണ് മറ്റ് ഐസിയുവിലേക്ക് മാറ്റി പ്രവേശിപ്പിച്ചതെന്നും തീപിടുത്തം മരണ കാരണമായിട്ടില്ലെന്നുമാണ്…

    Read More »
  • Breaking News

    പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ ജീവനൊടുക്കിയ നിലയിൽ, മരിച്ചത് കൊച്ചിയിൽ ചികിത്സയ്ക്കെത്തിയ തിരുവനന്തപുരം സ്വദേശികൾ

    കൊച്ചി: കൊച്ചി വടുതലയിൽ മൂന്നു കുട്ടികളും രണ്ടു സ്ത്രീകളുമുൾപ്പെടെ കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തി. രആത്മഹത്യ എന്നാണ് സംശയം. ലൂർദ് ആശുപത്രിക്കു സമീപം ഗ്രീൻഗാർഡനിലാണ് സംഭവം. തിരുവനന്തപുരം സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. രണ്ടുമാസം മുമ്പാണ് ഇവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്. ഇവിടെ വാടകയ്ക്കെടുത്ത വീട്ടിലാണ് അഞ്ചുപേരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തുവയസിൽ താഴെയാണ് മൂന്ന് കുട്ടികളുടേയും പ്രായമെന്നാണ് റിപ്പോർട്ട്. അഞ്ചുപേരിൽ ഒരു കുട്ടിക്കും മുതിർന്ന സ്ത്രീക്കും ആയിരുന്നു ചികിത്സ തേടിയിരുന്നത്. ഇവരെ കാണാതായതിനെത്തുടർന്ന് സമീപവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം നടപടികളിലേക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മൃതദേഹം മാറ്റുമെന്നാണ് വിവരം. ആത്മഹത്യാ കുറിപ്പുകളോ മറ്റോ കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

    Read More »
  • Breaking News

    മിഡിൽ ഈസ്റ്റിനു പുറത്തേക്ക് ഇറാന്റെ ആദ്യത്തെ ആക്രമണം!! ഇറാനിൽ നിന്ന് ഏകദേശം 3,795 കി,മീ അകലെയുള്ള ഡിയേഗോ ഗാർസിയ ലക്ഷ്യമിട്ട് തൊടുത്തുവിട്ടത് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ… ഒന്ന് യാത്രമധ്യേ തകരാറിലായി, രണ്ടാമത്തെ യുഎസ് SM-3 ഇൻ്റർസെപ്റ്റർ ഉപയോഗിച്ച് തകർത്തു

    ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിലെ സുപ്രധാനമായ സൈനിക താവളമായ ഡീഗോ ഗാർസിയയെ ലക്ഷ്യമാക്കി ഇറാൻ രണ്ട് മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേണലാണ് ഈ വിവരം പുറത്തുവിട്ടത്. മിഡിൽ ഈസ്റ്റ് മേഖലയ്ക്ക് പുറത്തേക്കുള്ള ഇറാൻ്റെ ആദ്യത്തെ ആക്രമണ ശ്രമമായതിനാൽ ഇത് വലിയ സംഘർഷ സാധ്യതയാണ് ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കൻ ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച്, രണ്ടു മിസൈലുകളും ലക്ഷ്യത്തിലെത്തിയില്ല. ഒന്നാമത്തെ മിസൈൽ വഴിമധ്യേ തകരാറിലായപ്പോൾ, രണ്ടാമത്തേത് അമേരിക്കൻ യുദ്ധക്കപ്പൽ പ്രയോഗിച്ച SM-3 ഇൻ്റർസെപ്റ്റർ ഉപയോഗിച്ച് തകർത്തുവെന്നാണ് സൂചന. എന്നാൽ അതിനെ പൂർണമായി നശിപ്പിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം ഈ ആക്രമണശ്രമം ഇറാൻ്റെ സൈനിക ശേഷിയെക്കുറിച്ച് പുതിയ ആശങ്കകൾ ഉയർത്തുന്നു. ഇസ്രയേലും യുഎസും ഇറാന്റെ ആയുധശേഖരം തകർത്തുവെന്ന് പലപ്പോഴും മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തുമ്പോഴും ഇറാനിൽ നിന്ന് ഏകദേശം 3,795 കിലോമീറ്റർ അകലെയുള്ള ഡിയേഗോ ഗാർസിയയെ ലക്ഷ്യമിട്ടത്, അവരുടെ മിസൈൽ ശേഷി പറഞ്ഞതിലധികമാകാമെന്ന സൂചനയാണ് നൽകുന്നത്. മുൻപ് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി ഇറാൻ തൻ്റെ മിസൈൽ പരിധി 2,000…

    Read More »
  • Breaking News

    രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം, പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ 10 പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന പരാതി നിലവിലുണ്ട്!! ഒന്നാം പരാതിക്കാരി സുപ്രിംകോടതിയിൽ, ഹർജി പരി​ഗണിക്കുക ബുധനാഴ്ച

    ന്യൂഡൽഹി: ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പരാതിക്കാരി നൽകിയ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ പരാതിക്കാരിയായ യുവതിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് ബുധനാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ സുപ്രീം കോടതി ഹർജി ലിസ്റ്റ് ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് പരാതിക്കാരിയുടെ അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ മുദ്ര വെച്ച കവറിൽ ചില രേഖകൾ കോടതിക്ക് കൈമാറിയത്. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അതേസമയം മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ രാഹുൽ മാങ്കൂട്ടത്തലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പടെ പത്ത് പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന പരാതി നിലവിൽ ഉണ്ടെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.

    Read More »
  • Breaking News

    ചെറിയ ആശ്വാസം! ഇറാനിയൻ എണ്ണയ്ക്ക് മേലുള്ള ഉപരോധം നീക്കി; കുടുങ്ങിക്കിടന്ന ടാങ്കറുകളിലെ എണ്ണ വിപണിയിലെത്തിക്കാം

    വാഷിങ്ടൺ: ഇറാനിൽ നിന്നുള്ള എണ്ണയ്ക്ക് ഏർപ്പെടുത്തിയ ഉപരോധം യുഎസ് താത്കാലികമായി നീക്കി. മാർച്ച് 20-ന് മുമ്പ് കപ്പലുകളിലേക്ക് മാറ്റിയ ഇറാൻ ക്രൂഡ് ഓയിൽ, മറ്റ് പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയുടെ വിതരണത്തിനും വിൽപനയ്ക്കും അനുമതിയുണ്ട്. ഏപ്രിൽ 19 വരെ ഈ അനുമതി നിലനിൽക്കുമെന്നും യുഎസ് പ്രസ്താവനയിൽ അറിയിച്ചു. ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തിവരുന്ന യുദ്ധത്തെ തുടർന്ന് നിലനിൽക്കുന്ന എണ്ണ വിതരണ പ്രതിസന്ധി പരിഹരിക്കുകയും വിപണി സ്ഥിരത ഉറപ്പുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വിശദീകരിച്ചു. ഈ ഇളവ് ക്യൂബ, ഉത്തര കൊറിയ, യുക്രൈനിലെ റഷ്യൻ അധിനിവേശ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള എണ്ണ വിതരണത്തിന് ബാധകമായിരിക്കില്ല. വിദേശ ആസ്തി നിയന്ത്രണ ഓഫീസിന്റെ (Office of Foreign Assets Control) ഈ നീക്കം, റഷ്യൻ എണ്ണയുടെ മേലുള്ള ഉപരോധം ഭാഗികമായി നീക്കിയതിന് സമാനമാണ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധവും പശ്ചിമേഷ്യയിലെ ഊർജമേഖല ലക്ഷ്യമാക്കി നടത്തിയ നിരവധി ആക്രമണങ്ങളും കാരണം ആഗോള വിപണിയിൽ ക്രൂഡ്…

    Read More »
  • Breaking News

    എപ്പോള്‍ ഇറാന്‍ യുദ്ധം അവസാനിക്കും? ചോരക്കളിക്ക് ഒരുമാസം തികയുമ്പോള്‍ നിര്‍ണായകമാകുന്ന നാല് ചോദ്യങ്ങള്‍; അമേരിക്കയ്ക്കും ഇസ്രയേലിനും വ്യത്യസ്ത ലക്ഷ്യങ്ങള്‍; വിജയം പ്രഖ്യാപിച്ച് ട്രംപിനു പിന്‍മാറാനാകില്ല

    ദുബായ്: ഇറാന്‍ യുദ്ധം ആരംഭിച്ച് ഏകദേശം ഒരു മാസമാകുമ്പോള്‍ പുറത്തുവരുന്നത് സംഘര്‍ഷം വ്യാപിക്കാനുള്ള സൂചനകള്‍. ഇറാനിലെ നേതൃത്വത്തിലുണ്ടാകുന്ന വന്‍ മാറ്റമോ ഹോര്‍മൂസ് കടലിടുക്കിലെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുകയോ ചെയ്താല്‍ യുദ്ധം എപ്പോള്‍ അവസാനിക്കുമെന്നു കണക്കുകൂട്ടാന്‍ കഴിയും. എന്നാല്‍, യുദ്ധത്തിന്റെ അന്ത്യത്തെക്കുറിച്ച് അമേരിക്കയ്ക്കും ഇസ്രയേലിനും വ്യത്യസ്ത കാഴ്ചപ്പാടാണുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഭരണകൂടത്തെ അസ്ഥിരപ്പെടുത്താന്‍ കൂടുതല്‍ പ്രതിസന്ധികള്‍ സഹിക്കാന്‍ ഇസ്രയേല്‍ തയാറാണ്. എന്നാല്‍, ‘ഞങ്ങളുടെ ലക്ഷ്യങ്ങള്‍ ഞങ്ങളുടെ ലക്ഷ്യങ്ങള്‍ തന്നെയാണ്. ‘അവ എപ്പോള്‍ കൈവരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും’ എന്നാണു യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് കഴിഞ്ഞ ആഴ്ച പറഞ്ഞത്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തെ രൂപപ്പെടുത്തിയേക്കാവുന്ന നാല് ചോദ്യങ്ങള്‍ 1. ഹോര്‍മുസ് കടലിടുക്കിന് എന്ത് സംഭവിക്കും? യുദ്ധത്തെ സംബന്ധിച്ച നിലവിലെ പ്രധാന ചോദ്യം ഹോര്‍മുസ് കടലിടുക്കിന് എന്ത് സംഭവിക്കുമെന്നതാണ്. പ്രത്യേകിച്ച്, യുദ്ധത്തിന് മുമ്പുണ്ടായിരുന്ന കപ്പല്‍ ഗതാഗതത്തിന്റെ അളവ് എപ്പോള്‍ പുനഃസ്ഥാപിക്കപ്പെടും എന്നത്. ശത്രുക്കളുടെ കപ്പലുകള്‍ കടന്നുപോകുന്നതിനെ ഇറാന്‍ നിലവില്‍ പ്രതിരോധിക്കുന്നുണ്ട്. മൈനുകള്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത്…

    Read More »
  • Breaking News

    12 സീറ്റുകളില്‍ സ്ഥാനാര്‍ഥികള്‍ എവിടെ? നല്‍കിയ സീറ്റ് വേണ്ടെന്ന് ഘടകകക്ഷി; വെട്ടിലായി ബിജെപി; കോണ്‍ഗ്രസില്‍ നിന്നുള്ള അസംതൃപ്തരില്‍ പ്രതീക്ഷ

    തിരുവനന്തപുരം: നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന് രണ്ടു ദിവസം ശേഷിക്കുമ്പോഴും പന്ത്രണ്ട് സീറ്റുകളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ ബി.ജെ.പി. ഘടകകക്ഷിയായ കാമരാജ് കോണ്‍ഗ്രസിന് നല്‍കിയ രണ്ട് സീറ്റുകളില്‍ അവര്‍ മല്‍സരിക്കില്ലെന്ന് തീരുമാനിച്ചു. പാറശാല സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. തിരുവനന്തപുരം, ചിറയിന്‍കീഴ്, അരുവിക്കര, കോവളം, നെയ്യാറ്റിന്‍കര, ചടയമംഗലം, ചവറ, അടൂര്‍, മാവേലിക്കര, പുതുപ്പള്ളി, പീരുമേട്, വണ്ടൂര്‍ എന്നീ സീറ്റുകളിലാണ് സ്ഥാനാര്‍ഥിയാകാത്തത്. ഇതില്‍ തിരുവനന്തപുരത്ത് കരമന ജയന്‍, ചിറയിന്‍കീഴില്‍ ബി.എസ്.അനൂപ്, കോവളത്ത് ടി.എന്‍.സുരേഷ്, ചടയമംഗലത്ത് അരുണ്‍ രാജ് തുടങ്ങിയവരെ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനമാകാത്തതിനാല്‍ പ്രചാരണം തുടങ്ങിയിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് മുന്‍പ് പട്ടിക വരുമെന്നാണ് സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നത്. സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് കൈമാറിയ പട്ടികയില്‍ ഇവരുടെ പേര് നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്നുള്ള അസംതൃപ്തരെ പ്രതീക്ഷിച്ചാണ് തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയം ബി.ജെ.പി വൈകിപ്പിച്ചത്. പിന്നീട് ആര്‍.ജെ.ഡിയില്‍ നിന്ന് രാജിവെച്ച വി.സുരേന്ദ്രന്‍ പിള്ളയെ സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമിച്ചു. സുരേന്ദ്രന്‍ പിള്ള താല്‍പര്യമില്ലെന്ന് അറിയിച്ചതോടെയാണ് തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കൂടിയായ കരമന…

    Read More »
  • Breaking News

    അമ്പു കൊള്ളാത്തവരില്ല! ഇറാന്‍ യുദ്ധത്തില്‍ കൈ പൊള്ളി ലോകം; പൊതുഗതാഗതം താറുമാറായി; എസി വില്‍പന നിരോധിച്ചു; ലക്ഷക്കണക്കിന് ഹോട്ടലുകള്‍ പൂട്ടി; ഇന്ധനച്ചെലവ് കുറയ്ക്കാന്‍ പൊതു അവധി; പ്രവാസികളെയും ബാധിക്കും; ജര്‍മനിയും ബ്രിട്ടനും മുതല്‍ ഇന്ത്യയും ശ്രീലങ്കയും തുര്‍ക്കിയുംവരെ

    ലണ്ടന്‍: ഇറാന്‍ യുദ്ധം നീണ്ടുനില്‍ക്കുന്നത് എല്‍പിജിയും എണ്ണയുമടക്കമുള്ള ഊര്‍ജ വിതരണത്തില്‍ വന്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും ആഗോള സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളെയും ബാധിക്കുമെന്നും വിദഗ്ധര്‍. എന്നാല്‍, ചില രാജ്യങ്ങളെ ഇതു കൂടുതലായി ബാധിച്ചേക്കാം. പ്രതിസന്ധികള്‍ മുന്നില്‍കണ്ട് ആവശ്യത്തിനു മുന്നൊരുക്കങ്ങള്‍ ഉണ്ടാക്കാത്തവര്‍ക്കിടയില്‍ ഇതു മാരകമാകും. എണ്ണ, പ്രകൃതിവാതക പാടങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വ്യാഴാഴ്ച എണ്ണ വില വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പ്രതിസന്ധിയിലായേക്കാവുന്ന രാജ്യങ്ങള്‍ ഏതൊക്കെ? ജി7 വന്‍കിട സമ്പദ്വ്യവസ്ഥകള്‍ ആദ്യം യൂറോപ്പിലേക്ക് നോക്കുക. പുതിയ ഊര്‍ജ്ജ ആഘാതം നാല് വര്‍ഷം മുമ്പ് റഷ്യ യുക്രെയ്നെ ആക്രമിച്ച കാലത്തെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ഈ മേഖലയില്‍ വീണ്ടും ഉണര്‍ത്തുന്നു. അത് ഇറക്കുമതിയെ ആശ്രയിക്കുന്നതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം നല്‍കുകയും പണപ്പെരുപ്പം രണ്ടക്കത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു. ജര്‍മ്മനി – ഊര്‍ജ വില കൂടുന്നത് അതിന്റെ വ്യവസായ കേന്ദ്രീകൃത സമ്പദ്വ്യവസ്ഥയ്ക്ക് വലിയ നഷ്ടമുണ്ടാക്കും. 2022-ന് ശേഷം ആദ്യമായാണ് ഉല്‍പ്പാദന മേഖലയില്‍ കുറവുണ്ടാകുന്നത്. ഒരു കയറ്റുമതി രാജ്യമെന്ന നിലയില്‍, ആഗോള സാമ്പത്തിക തകര്‍ച്ച ജര്‍മ്മനിയെ…

    Read More »
  • Breaking News

    നാമനിർദ്ദേശ പത്രികാ സമർപ്പണം; തിങ്കഴ്ച അവസാന തീയ്യതി; സ്ഥാനാർത്ഥി പട്ടിക പൂർത്തീകരിക്കാതെ എൽഡിഎഫും എൻഡിഎയും

    തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പണം തിങ്കളാഴ്ച അവസാനിക്കും. എന്നാൽ എൽഡിഎഫും എൻഡിഎയും ഇനിയും മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ആദ്യഘട്ട പട്ടികയിറക്കാനുണ്ടായ ആവേശവും ഊർജ്ജവുമൊന്നും പിന്നീടങ്ങോട്ട് ഇരുമുന്നണികളിലുമുണ്ടായില്ലെന്നതാണ് വാസ്തവം. അതേ സമയം പ്രാരംഭഘട്ട സ്ഥാഥാനാർത്ഥി പ്രഖ്യാപനത്തിൽ മറ്റ് ഇരുമുന്നണികളെ അപേക്ഷിച്ച് ഇഴഞ്ഞുനീങ്ങിയ യുഡിഎഫ് ഇടയ്ക്കുണ്ടായ ചില കല്ലുകടിയൊക്കെയുണ്ടായെങ്കിലും പിന്നീട് നടന്ന ശീഘ്ര ചർച്ചകൾക്കൊടുവിൽ അന്തിമ പട്ടിക പുറത്തുവിട്ടു. എസ്ഡിഎഫിന് ഇനി തീരുമാനമാകാൻ ബാക്കിയുള്ളത് അഞ്ചുമണ്ഡലങ്ങൾ. തിരുവനന്തപുരത്ത് നടൻ സുധീർ കരമനയെ തീരുമാനിച്ചെങ്കിലും പ്രഖ്യാപനമുണ്ടായിട്ടില്ല. മന്ത്രി വി. അബ്ദുറഹിമാൻ തീരൂരിലേക്ക് മാറിയതോടെ താനൂരിൽ സ്ഥാനാർഥിയില്ലാതായി. മങ്കടയിൽ എം.പി. അലവിയും പിൻമാറിയ മട്ടാണ്. ഐ.എൻ.എലിന് നൽകിയ കാസർകോട്, വള്ളിക്കുന്ന് മണ്ഡലങ്ങളിലും പ്രഖ്യാപിച്ചിട്ടില്ല. ബിജെപി നേതൃത്വം നല്കുന്ന എൻഡിഎ മുന്നണിയിലും സ്ഥാനാർഥി നിർണയം പൂർത്തിയാകാത്ത സാഹചര്യം. ബി.ജെ.പി. രണ്ട് ഘട്ടങ്ങളിലായി 86 സീറ്റുകളിലേക്കുള്ള പട്ടികയാണ് പുറത്തുവിട്ടത്. ബാക്കി സ്ഥാനാർഥിളെ പ്രഖ്യാപിച്ചിട്ടില്ല.

    Read More »
Back to top button
error: