Month: February 2026
-
Breaking News
‘ഞാനിടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യാ- പാക് സംഘർഷം ആണവ യുദ്ധമായേനെ, പാക്ക് പ്രധാനമന്ത്രിയടക്കം കൊല്ലപ്പെടുമായിരുന്നു‘- ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ട്രംപ്
വാഷിങ്ടൻ: ഇക്കഴിഞ്ഞ വർഷം നടന്ന ഇന്ത്യ–പാക്ക് സംഘർഷം അവസാനിപ്പിക്കാൻ കാണമായത് കൃത്യസമയത്തുണ്ടായ തന്റെ ഇടപെടലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താനിടപെട്ടില്ലായിരുന്നെങ്കിൽ പാക്ക് പ്രധാനമന്ത്രി മരിക്കുമായിരുന്നെന്ന് ട്രംപ് പറയുന്നു. യുഎസ് കോൺഗ്രസിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യങ്ങളെക്കുറിച്ച് പരാമർശിച്ചത്. ‘‘ എന്റെ ഭരണത്തിലെ ആദ്യ പത്തു മാസത്തിനുള്ളിൽ 8 യുദ്ധങ്ങൾ അവസാനിപ്പിച്ചു. പാക്കിസ്ഥാനും ഇന്ത്യയുമായി ആണവയുദ്ധം ഉണ്ടാകുമായിരുന്നു. ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക്ക് പ്രധാനമന്ത്രിയടക്കം 35 മില്യൻ ജനങ്ങൾ കൊല്ലപ്പെടുമായിരുന്നു’’–ട്രംപ് പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറെന്നു പേരിട്ട ഓപ്പറേഷനിലൂടെ പാക്കിസ്ഥാനിലെ സൈനിക–ഭീകരവാദ കേന്ദ്രങ്ങൾ ആക്രമിച്ചത്. പാക്കിസ്ഥാനിലെ നിരവധി കേന്ദ്രങ്ങൾ ആ ആക്രമണത്തിലൂടെ ഇന്ത്യ തകർത്തു. യുഎസ് സമ്മർദത്തെ തുടർന്നാണ് ഇന്ത്യ ആക്രമണം അവസാനിപ്പിച്ചതെന്നാണ് ട്രംപിന്റെ അവകാശവാദം. തീവ്രവാദത്തിന്റെ ഒന്നാം നമ്പർ സ്പോൺസറാണ് ഇറാനെന്ന് ട്രംപ് ആരോപിച്ചു. ഡിസംബർ 25ന് ഇറാനിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചശേഷം 32,000പേരാണ് കൊല്ലപ്പെട്ടത്. ആണവായുധം ഉണ്ടാക്കാൻ ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിൽ…
Read More » -
Breaking News
കേരളത്തിൽ പുതുതായി നിർമ്മിക്കുന്ന സർക്കാർ സ്‌കൂളുകൾക്കും കോളേജുകകൾക്കും സർവ്വകലാശാലകൾക്കും മതങ്ങളുമായി പേരുകൾ നല്കില്ലയെന്ന തീരുമാനവുമായി മന്ത്രി സഭാ യോഗം
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസത്തിൽ മതേതര തത്വങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി, പുതുതായി സ്ഥാപിതമാകുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങ്‍ക്ക് ഇനി മതത്തെ അടിസ്ഥാനമാക്കിയുള്ള പേരുകൾ ഉപയോഗിക്കില്ലെന്ന് കേരള സർക്കാർ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനം, ഭാവിയിൽ സ്ഥാപിക്കപ്പെടുന്ന സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, മറ്റ് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക് ബാധകമാണ്. എന്നാൽ, നിലവിലുള്ള സ്ഥാപനങ്ങൾക്ക് പുതിയ തീരുമാനം ബാധകമാകില്ല. സർക്കാർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതേതരമായി തുടരുകയും ഭരണഘടനാ മൂല്യങ്ങളായ സമത്വവും ഉൾക്കൊള്ളുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ നടപടിയിലൂടെ അർത്ഥമാക്കുന്നത്. ഭാവിയിലെ എല്ലാ സ്ഥാപനങ്ങളെയും നിഷ്പക്ഷരാക്കുകയും, എല്ലാവരെയും ഉൾക്കൊള്ളുന്നതിനോടുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയെ പ്രതിനിധീകരിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. മന്ത്രിസഭ അംഗീകരിച്ച വിശാലമായ നയപരമായ നടപടികളുടെ ഭാഗമായാണ് ഈ പ്രഖ്യാപനം. കേരളത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയും ക്ഷേമവും പരിശോധിക്കുന്നതിനായി നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് മന്ത്രിസഭ തത്വത്തിൽ അംഗീകരിക്കുകയും…
Read More » -
Breaking News
പ്രധാനമന്ത്രി മോദിയുടെ ഇസ്രായേൽ സന്ദർനം ഇന്ന് മുതൽ; തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്ന പുതുപങ്കാളിത്തങ്ങളിൽ ധാരണയായേക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 25-26 തീയതികളിൽ (ബുധൻ, വ്യാഴം) ഇസ്രായേൽ സന്ദർശിക്കും . പ്രതിരോധം, സുരക്ഷ, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, നവീകരണം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണും. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും മോദി കൂടിക്കാഴ്ച നടത്തും. ഇ സ്രായേൽ പാർലമെന്റായ നെസ്സെറ്റിനെ അദ്ദേഹം അഭിസംബോധന ചെയ്യും. ഔദ്യോഗിക വൃത്തങ്ങൾ പ്രകാരം ബുധനാഴ്ച ഒരു സ്വകാര്യ അത്താഴവിരുന്നിലാവും മോദി നെതന്യാഹുവിനെ കാണുക. ഇറാനെതിരെ അമേരിക്ക സൈനീക സജ്ജീകരണം നടത്തിവരുന്നതിനിടയിലാണ് മോദിയടെ ഇസ്രയേൽ സന്ദർശനം എന്നതും ശ്രദ്ധേയം. “സന്ദർശന വേളയിൽ, പ്രധാനമന്ത്രി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണും . ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തത്തിൽ കൈവരിച്ച ഗണ്യമായ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യും. ശാസ്ത്ര സാങ്കേതിക വിദ്യ, നവീകരണം, പ്രതിരോധം, സുരക്ഷ, കൃഷി, ജല മാനേജ്മെന്റ്, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ജനങ്ങൾ തമ്മിലുള്ള കൈമാറ്റം എന്നിവയുൾപ്പെടെ സഹകരണത്തിന്റെ വിവിധ മേഖലകളിലെ കൂടുതൽ അവസരങ്ങളെക്കുറിച്ച് ചർച്ച…
Read More » -
Breaking News
വെറുതെയല്ല ഇറാന്‍ അമേരിക്കയെ കൂസാത്തത്! ലോകത്തെ ഏറ്റവും മികച്ച കപ്പല്‍വേധ സൂപ്പര്‍സോണിക് മിസൈല്‍ നല്‍കാന്‍ ചൈന; ഏതു കപ്പലും മുക്കും; എവിടെയും ഘടിപ്പിക്കാവുന്ന സാങ്കേതികവിദ്യ; തടയാന്‍ ബുദ്ധിമുട്ടെന്നു വിദഗ്ധര്‍
ലണ്ടന്‍: ഇറാന്‍ തീരത്തിന് സമീപം ഇഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ആക്രമണങ്ങള്‍ക്ക് മുന്നോടിയായി അമേരിക്ക വന്‍തോതിലുള്ള നാവികസേനയെ വിന്യസിച്ചിരിക്കുന്ന സാഹചര്യത്തില്‍, കപ്പല്‍ വിരുദ്ധ ക്രൂയിസ് മിസൈലുകള്‍ വാങ്ങാന്‍ ഇറാന്‍ ചൈനയുമായി കരാറിലേക്ക് അടുക്കുന്നെന്നു റിപ്പോര്‍ട്ട്. ചര്‍ച്ചകളെക്കുറിച്ച് അറവുള്ള സോഴ്‌സുകളെ ഉദ്ധരിച്ചു റോയിട്ടേഴസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് നിര്‍മ്മിത സിഎം302 മിസൈലുകള്‍ക്കായുള്ള ചര്‍ച്ച പൂര്‍ത്തിയായെങ്കിലും എന്ന് നല്‍കാനാകുമെന്നു വ്യക്തമല്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു. സൂപ്പര്‍സോണിക് മിസൈലുകള്‍ക്ക് ഏകദേശം 290 കിലോമീറ്റര്‍ പരിധിയുണ്ട്. കൂടാതെ കപ്പലുകളിലെ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് താഴ്ന്നും വേഗത്തിലും പറക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയുമാണ് ഇവ. ഇവയുടെ വിന്യാസം ഇറാന്റെ ആക്രമണ ശേഷിയെ ഗണ്യമായി വര്‍ധിപ്പിക്കുകയും മേഖലയിലെ യുഎസ് നാവികസേനയ്ക്ക് ഭീഷണിയുയര്‍ത്തുകയും ചെയ്യുമെന്ന് ആയുധ വിദഗ്ധര്‍ പറഞ്ഞു. മിസൈല്‍ ആയുധ സംവിധാനങ്ങള്‍ വാങ്ങുന്നതിനായി ചൈനയുമായുള്ള ചര്‍ച്ചകള്‍ കുറഞ്ഞതു രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ചതാണെങ്കിലും, ജൂണില്‍ ഇസ്രായേലും ഇറാനും തമ്മിലുണ്ടായ 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇത് വേഗത്തിലായതായി ഇറാന്‍ സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍…
Read More » -
Breaking News
ഇന്ത്യയ്ക്കായി ഇസ്രയേലിന്റെ സമ്മാനപ്പെരുമഴ! ‘അയൺഡോം’ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാർ;മോദിയുടെ സന്ദർശനം ചരിത്രമാകുമോ?
മുംബൈ∙ ലോകശ്രദ്ധയാകർഷിച്ച വ്യോമപ്രതിരോധ സംവിധാനമായ അയൺഡോം സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്ന് ഇസ്രായേൽ കോൺസൽ ജനറൽ യാനിവ് റെവാച്ച്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനു മുന്നോടിയായാണു പ്രഖ്യാപനം. ഇതിനു പുറമേ നിരവധി പ്രതിരോധ ഇടപാടുകളിലും ഇരു രാജ്യങ്ങളും ഒപ്പിട്ടേക്കും. ഇസ്രയേലിൻ്റെ പ്രതിരോധ മികവ് വെളിവാക്കുന്ന വ്യോമപ്രതിരോധ സംവിധാനമാണ് അയൺഡോം. ഇസ്രായേലിൻ്റെ വ്യോമപ്രതിരോധത്തിൻ്റെ താഴത്തെ പാളിയാണ് അയൺഡോം. തൊണ്ണൂറുകളിലാണ് ഈ പ്രതിരോധസംവിധാനത്തിൻ്റെ വികസനം ആരംഭിച്ചത്. 2006 ൽ ഹിസ്ബുല്ലയ്ക്കെതിരെ ഒരു മാസം നീണ്ടുനിന്ന രണ്ടാം ലബനൻ യുദ്ധകാലത്താണ് ഈ വ്യോമപ്രതിരോധ സംവിധാനം വിന്യസിക്കപ്പെട്ടത്.ഭ അയേൺ ഡോം ഒറ്റയ്ക്ക് ഉപയോഗിക്കുന്ന ഒരു ആയുധമല്ല. റഡാറുകളുടെയും റോക്കറ്റ് വേധ മിസൈലുകളുടെയും ഒരു ശൃംഖലയാണിത്. അവ എവിടെയൊക്കെയുണ്ടെന്നോ എത്രയുണ്ടെന്നോ ഇസ്രയേൽ സൈന്യം പുറത്തു വിട്ടിട്ടില്ല. റോക്കറ്റുകൾ, മോർട്ടാർ ഷെല്ലുകൾ, ഡ്രോണുകൾ എന്നിവയെ ആകാശത്തുവച്ച് തകർക്കാൻ അയൺ ഡോമിന് കഴിയും. റഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റവും ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസും ചേർന്ന് വികസിപ്പിച്ചതാണിത്. റഡാർ, നിയന്ത്രണ…
Read More » -
Breaking News
അമേരിക്ക ഇനി എത്രയൊക്കെ ഭീഷണിയിറക്കിയാലും ഏശില്ല!! തെക്കൻ തീരങ്ങളിൽ കടലിലേക്ക് തൊടുക്കാവുന്ന മിസൈലുകൾ, റോക്കറ്റുകൾ, പീരങ്കികൾ, വിവിധ ഡ്രോണുകൾ പരീക്ഷിച്ച് റവല്യൂഷണറി ഗാർഡിൻറെ സൈനികാഭ്യാസം, ഏകപക്ഷീയമായ ഒരു കരാറിനും വഴങ്ങില്ല- ഇറാൻ
ടെഹ്റാൻ: യുഎസിന്റെ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനിടെ മുഖവിലയ്ക്കെടുക്കാതെ ഇറാനിൽ ഇറാൻ റവല്യൂഷണറി ഗാർഡിൻറെ സൈനികാഭ്യാസം. ഡ്രോണുകളും മിസൈൽ ലാേഞ്ചറുകളുമടക്കമുള്ള യുദ്ധോപകരണങ്ങൾ നിരത്തി സൈനികാഭ്യാസ പ്രകടനം നടന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ റവല്യൂഷണറി ഗാർഡുകൾ രാജ്യത്തിന്റെ തെക്കൻ തീരങ്ങളിൽ സൈനികാഭ്യാസം നടത്തിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ കരയിൽനിന്ന് കടലിലേക്ക് തൊടുക്കാവുന്ന മിസൈലുകൾ, റോക്കറ്റുകൾ, പീരങ്കികൾ, വിവിധ ഡ്രോണുകൾ എന്നിവ ഇറാൻ പരീക്ഷിച്ചതായാണ് വിവരം. അതേസമയം സേനാവിന്യാസം കാട്ടിയുള്ള അമേരിക്കയുടെ മുന്നറിയിപ്പും ഭീഷണികളും അന്ത്യശാസനങ്ങളും തുടരുന്നതിനിടെയാണ് ഇറാൻറെ സൈനികാഭ്യാസം. അമേരിക്കയുടെ ഭീഷണിയിൽ ഏകപക്ഷീയമായ കരാറുകൾക്ക് വഴങ്ങില്ലെന്ന ഇറച്ച നിലപാടിലാണ് ഇറാനുള്ളത്. അതേസമയം ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ സംബന്ധിച്ച ചർച്ചയ്ക്കായി അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയവട്ട ചർച്ചകൾ വ്യാഴാഴ്ച സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടക്കും. ചർച്ചയിൽ യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുക്കുമെന്നാണ് വിവരം. ആണവ സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുന്നതിന് പകരം ഉപരോധങ്ങളിൽ ഇളവ് നൽകുന്ന…
Read More » -
Breaking News
കാർഗോ വിമാനങ്ങൾ, എയർ ഫ്യൂവലിംഗ് ടാങ്കറുകൾ, യുദ്ധവിമാനങ്ങൾ… 20 വർഷത്തിനിടെ ഏറ്റവും വലിയ സൈനിക സജ്ജീകരണങ്ങളുമായി അമേരിക്ക!! ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ ബന്ധമുള്ള എണ്ണക്കപ്പൽ പിടിച്ചെടുത്തു, നടപടി ഇറാനുമായി ബന്ധപ്പെട്ട ഉപരോധം ലംഘിച്ചെന്ന് ആരോപിച്ച്
ടെഹ്റാൻ: ഇറാനുമായി ബന്ധപ്പെട്ട ഉപരോധം ലംഘിച്ചതായി ആരോപിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു എണ്ണക്കപ്പൽ അമേരിക്കൻ സൈനികസേന പിടിച്ചെടുത്തതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിഫൻസ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കരീബിയൻ മേഖലയിൽ നിന്ന് യാത്ര പിന്തുടർന്നതിനിടെ ‘ബെർത്ത’ എന്ന ടാങ്കറെ രാത്രിയോടെ തടഞ്ഞത്. കുക്ക് ഐലൻഡ്‌സ് പതാകയിൽ സഞ്ചരിച്ചിരുന്ന ഈ കപ്പൽ ഷാങ്ഹായ് ലെജൻഡറി ഷിപ്പ് മാനേജ്‌മെൻ്റ് കമ്പനി ലിമിറ്റഡ് എന്ന കമ്പനിയുടെ നിയന്ത്രണത്തിലാണെന്നും, 2020 ജനുവരി മുതൽ ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കൺട്രോൾ ഉപരോധ പട്ടികയിൽ ഉൾപ്പെട്ടതാണെന്നും അമേരിക്ക ആരോപിച്ചു. അതേസമയം ഇറാൻ ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ കഴിഞ്ഞ ആഴ്ച തകർന്നതിനെ തുടർന്ന് പശ്ചിമേഷ്യയിലേക്കും യൂറോപ്പിലേക്കും 150-ലധികം സൈനിക വിമാനങ്ങൾ അമേരിക്ക വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കാർഗോ വിമാനങ്ങൾ, എയർ ഫ്യൂവലിംഗ് ടാങ്കറുകൾ, യുദ്ധവിമാനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ നീക്കം പ്രദേശത്ത് ഇരുപത് വർഷത്തിനിടെ നടന്ന ഏറ്റവും വലിയ സൈനിക സജ്ജീകരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ഇതിനിടെ സംഘർഷം തടയാൻ…
Read More »


