Social MediaTRENDING

‘നിയന്ത്രണവുമില്ലാത്ത മദ്യപാനവും അസാമാന്യമായ ആത്മീയതയും! വിഷ്ണുവിന്റെ കുടുംബ കാര്യങ്ങള്‍ കേട്ട് ഞെട്ടി, ഇങ്ങനെയാെരാളാണോ എന്ന് തോന്നി’

ഴിഞ്ഞ ദിവസമായിരുന്നു നടന്‍ വിഷ്ണു പ്രസാദിന്റെ മരണം. കരള്‍ രോ?ഗം ബാധിച്ച് ചികിത്സയിലിരിക്കെയാണ് നടന്‍ വിട പറഞ്ഞത്. നിരവധി സീരിയലുകളില്‍ വിഷ്ണു പ്രസാദ് അഭിനയിച്ചിട്ടുണ്ട്. വിഷ്ണു പ്രസാദിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണിപ്പോള്‍ സംവിധായകന്‍ ശാന്തിവിള ദിനേശ്. ലൈറ്റ് ക്യാമറ ആക്ഷന്‍ എന്ന തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്.

ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത സീരിയലാണ് വലയം. അവസാനമായി സംവിധാനം ചെയ്തത് സൂര്യ ടിവിക്ക് വേണ്ടി നിഴല്‍ക്കണ്ണാടി എന്ന സീരിയലാണ്. ഇവ രണ്ടിലും നായക വേഷം ചെയ്തിരുന്ന ആളാണ് വിഷ്ണു പ്രസാദ്. ഒരു സിനിമാ, സീരിയല്‍ നടന് ആവശ്യമുള്ള അഭിനയവും ആകാര ഭം?ഗിയും സ്വന്തം ശബ്ദവുമൊക്കെയുള്ള നടനായിരുന്നു വിഷ്ണു. ജീവിതത്തില്‍ നന്നായി അഭിനയിക്കുന്നയാളും വളരെ മോശമായി മദ്യപിക്കുന്നയാളുമായിരുന്നു വിഷ്ണു. നിരവധി ഉ?ദാഹരണങ്ങളോട് എനിക്കത് പറയാന്‍ കഴിയും. രാവിലെ സെറ്റില്‍ വരുന്നത് പരമ ഭക്തനായാണ്. ക്യാമറമാനും അസിസ്റ്റന്റ് ഡയരക്ടര്‍ക്കുമെല്ലാം പ്രസാദം കൊടുക്കും.

Signature-ad

എന്നെ നോക്കി ചിരി ചിരിച്ച് പോകും. ഇരുമ്പുലക്ക വിഴുങ്ങിയിട്ട് ചുക്കു കഷായം കുടിച്ചിട്ട് വല്ല കാര്യവുമുണ്ടോ എന്ന് ഞാന്‍ ചോദിച്ചാല്‍ നമ്മളെ വശീകരിക്കുന്ന ചിരി ചിരിച്ച് വിഷ്ണു മുങ്ങിക്കളയും. കാശിനായോ ഭക്ഷണത്തിനായോ താമസ സൗകര്യത്തിനായോ ഒരു തവണ പോലും വിഷ്ണു എന്റെ സെറ്റില്‍ ചെറിയ പ്രശ്‌നങ്ങള്‍ പോലുമുണ്ടാക്കിയിട്ടില്ല. അത് കൊണ്ടാണ് വലയം മുതല്‍ നിഴല്‍ക്കണ്ണാടി വരെ വിഷ്ണുവിനെ വിളിച്ചത്.

നിഴല്‍ക്കണ്ണാടിയുടെ വര്‍ക്കിനിടെ അയാള്‍ക്ക് താമസിക്കാന്‍ കൊടുത്ത ഹോട്ടലില്‍ നിന്ന് മാറിക്കോട്ടെ അവിടെ നിന്ന് ഒറ്റയ്ക്ക് ബോറടിക്കുന്നെന്ന് വിഷ്ണു എന്നോട് ചോദിച്ചു. അങ്ങനെ ആ സീരിയലിലെ രണ്ട് നായകന്‍മാരെയും നായിക താമസിക്കുന്ന ഹോട്ടലിലേക്ക് മാറ്റാന്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിനോട് പറഞ്ഞു. വര്‍ത്തമാനം പറഞ്ഞ് സമയം പോട്ടെ, ബോറടിക്കേണ്ട എന്ന് കരുതി. ചീട്ടുകളിയുടെ ഉസ്താദുമാരായിരുന്നു ഇവരെല്ലാം. ഹോട്ടലിലെ ബില്‍ സെറ്റില്‍ ചെയ്യാന്‍ ചെന്നപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടി. റൂം റെന്റിനേക്കാള്‍ കൂടിയ ബില്‍ ആയിരുന്നെന്ന് ശാന്തിവിള ദിനേശ് ഓര്‍ത്തു.

വിഷ്ണുവിന്റെ കുടുംബ കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. ആത്മാര്‍ത്ഥമായി സ്‌നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നില്‍ മാന്യനായി പെരുമാറുന്നതെന്ന് ആലോചിച്ചപ്പോള്‍ കേട്ടതൊക്കെ വിശ്വസിക്കാന്‍ പ്രയാസം തോന്നി. ഒരു ലൊക്കെഷന്‍ ഷിഫ്റ്റ് ചെയ്യുന്ന സമയത്ത് വിഷ്ണു എന്റെ കൂടെ കാറില്‍ കയറി. നിശബ്ദനായി എന്തോ വലിയ പ്രശ്‌നം ചിന്തിക്കുന്നത് പോലെയിരിക്കുന്ന വിഷ്ണുവിനോട് ഞാന്‍ അറിഞ്ഞ കാര്യം ചോദിച്ചു. ഒരിക്കലും ഞാന്‍ ഇക്കാര്യം അറിയുമെന്ന് വിഷ്ണു ചിന്തിച്ചിരുന്നില്ല. ഭൂമി പിളര്‍ന്നത് പോലെയായിപ്പോയി അയാള്‍ക്ക്.

കേട്ടതെല്ലാം ശരിയാണെന്ന് പറഞ്ഞാല്‍ ചേട്ടന്‍ എന്ത് പറയുമെന്ന് എന്നോട് ചോദിച്ചു. നീ ഒരു മഹാബോറനാണെന്ന് പറയുമെന്ന് ഞാന്‍ ഉത്തരം പറഞ്ഞു. പിന്നെ അടുത്ത ലൊക്കേഷനില്‍ എത്തും വരെ ഒരക്ഷരം വിഷ്ണു മിണ്ടിയതുമില്ല. ഞാന്‍ വേറൊന്നും ചോദിച്ചതുമില്ല. പിന്നീടൊരിക്കല്‍ എന്നോട് ഇങ്ങോട്ട് കയറി പറഞ്ഞു.

ചേട്ടന്‍ കേട്ടതെല്ലാം ശരിയാണ്. പക്ഷെ അതിന് എനിക്ക് എന്റേതായ ന്യായമുണ്ടെന്ന് പറഞ്ഞപ്പോള്‍ എനിക്ക് കേള്‍ക്കേണ്ടെന്ന് ഞാന്‍ പറഞ്ഞു. ഒരു നിയന്ത്രണവുമില്ലാത്ത മദ്യപാനവും അസാമാന്യമായ ആത്മീയതയും അയാളെ തകര്‍ത്തു. മനസിലെ കുറ്റബോധമാണോ വഴി വിട്ട ജീവിതമാണോ വിഷ്ണുവിനെ തുലച്ചതെന്ന് തനിക്ക് പറയാനാകില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: