Breaking NewsIndiaLead NewsLIFENEWSNewsthen SpecialWorld

‘മോദിയോടു ചെന്നു പറയൂ’ എന്നു തീവ്രവാദികള്‍ പറഞ്ഞു; ‘മോദി അതു കേട്ടു’; ഒറ്റ നിമിഷം കൊണ്ട് ഒറ്റയ്ക്കായിപ്പോയ വനിതകള്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചു പറയുന്നത്; ‘ഉചിതമായ തീരുമാനം, ഇതൊരു തുടക്കം മാത്രം’; ഓപ്പറേഷന് ആ പേരു നല്‍കിയതും പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ ഒന്നുമറിയാത്ത ഇന്ത്യന്‍ ടൂറിസ്റ്റുകളെ മതം നോക്കി കൊലപ്പെടുത്തിയ ഭീകരര്‍ക്കു മറുപടിയായി ഇന്ത്യയുടെ ഉന്നംതെറ്റാത്ത ആക്രമണമാണ് ഇപ്പോള്‍ ചര്‍ച്ച. പ്രിയതമനായ ശുഭം ദ്വിവേദിയെ വെടിവെച്ചിട്ട തീവ്രവാദിയോട് ‘എന്നെയുംകൂടി കൊന്നേക്കൂ’ എന്നു പൊട്ടിക്കരഞ്ഞു പറഞ്ഞ ഭാര്യ അഷന്യയോട് ‘നിന്നെ കൊല്ലില്ല, നീ ചെന്നു മോദി’യോടു പറയൂ എന്നായിരുന്നു മറുപടി.

നരേന്ദ്ര മോദി അതു കേട്ടു, അദ്ദേഹം ഉചിതമായ മറുപടിയും നല്‍കി- അഷന്യ പറഞ്ഞു. ഓപ്പറേന്റെ പേരു തീരുമാനിച്ചതും നരേന്ദ്രമോദിയാണെന്നാണു വാര്‍ത്തകള്‍. അത് പഹല്‍ഗാമിലെ ആക്രമണത്തില്‍ ഒരു നിമിഷംകൊണ്ട് പ്രിയപ്പെട്ടവരെ നഷ്ടമായ വനിതകളോടുള്ള ഉറപ്പുകൂടിയായിരുന്നു.

Signature-ad

തിരിച്ചടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ അഷന്യയുടെ പ്രതികരണം ‘ഉചിതമായ മറുപടി’ എന്നായിരുന്നു. ‘ഞാനിപ്പോള്‍ മോദിജി’യെ വിശ്വസിക്കുന്നെന്നും അവര്‍ പറഞ്ഞു. ഇതൊരു തുടക്കമാണെന്നാണു കരുതുന്നത്. അദ്ദേഹം തുടങ്ങിവച്ചത് അദ്ദേഹം അവസാനിപ്പിക്കുമെന്നാണു പ്രതീക്ഷ. എല്ലാ തീവ്രവാദികളെയും അമര്‍ച്ച ചെയ്യുന്നതുവരെ അദ്ദേഹം വിശ്രമിക്കില്ലെന്നാണു കരുതുന്നതെന്നും അവര്‍ പറഞ്ഞു. ‘ഞങ്ങള്‍ക്കൊരു കുടുംബമുണ്ടായിരുന്നു. ഒന്നുമറിയാത്ത അദ്ദേഹത്തിന്റെ ജീവന്റെ വിലയെന്തായിരുന്നു എന്ന് ക്രൂരത പ്രവര്‍ത്തിച്ചയാള്‍ക്കു മനസിലായിട്ടുണ്ടാകും. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരു കേട്ടപ്പോള്‍ ഞാന്‍ കരഞ്ഞു. പക്ഷേ, ഈ പേരു തെരഞ്ഞെടുത്തതില്‍ സര്‍ക്കാരിനു നന്ദി പറയുന്നെന്നും’ അവര്‍ പറഞ്ഞു.

ഓപ്പറേഷന്റെ പേര് ഞങ്ങളെ സംബന്ധിച്ചടത്തോളം എല്ലാമാണെന്നു കൊല്ലപ്പെട്ട കൗസ്തുഭിന്റെ പങ്കാളി സംഗീതയും പറഞ്ഞു. ഞങ്ങള്‍ ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. ഇപ്പോഴാണു തീവ്രവാദികള്‍ക്കുള്ള മറുപടി ലഭിച്ചത്- അവര്‍ പറഞ്ഞു. പഹല്‍ഗാം ആക്രമണത്തില്‍ നിരവധി യുവാക്കള്‍ക്കാണു ജീവന്‍ നഷ്ടമായത്. അതിലൊരാള്‍ ഹിമാന്‍ഷി നര്‍വാളാണ്. നേവി ഓഫീസറായ വിനയ് നര്‍വാള്‍ ആയിരുന്നു പങ്കാളി. വിവാഹം കഴിഞ്ഞ് ആറാം ദിവസത്തിലായിരുന്നു ഭീകരാക്രമണം. ഭര്‍ത്താവ് ശൈലേഷിനെ തീവ്രവാദികള്‍ വെടിവച്ചിടുന്നതു നേരിട്ടു കാണേണ്ടിവന്നു ശീതളിന്. സോഹിണി അധികാരിക്കും ഭര്‍ത്താവ് വെടിയേറ്റു വീണതിന്റെ ഞെട്ടല്‍ മാറിയിട്ടില്ല. കാജല്‍ബെന്‍ പര്‍മാര്‍, ജെന്നിഫയര്‍ നതാനിയേല്‍, ഷീല രാമചന്ദ്രന്‍, ജയ മിശ്ര, പല്ലവി റാവു എന്നിവര്‍ക്കും പങ്കാളികളെ നഷ്ടമായി. ഇവരെല്ലാം തീവ്രവാദികള്‍ക്കു മുന്നില്‍പെട്ടതിന്റെ ഞെട്ടലില്‍നിന്നു മോചിതരായിട്ടില്ല.

Back to top button
error: