Breaking NewsCrimeIndiaLead NewsNEWS

44, റൂ സെന്റ് ജോര്‍ജ്: ഡല്‍ഹിയിലെ കെട്ടിടത്തിന്റെ വിലാസത്തിന് മൗറീഷ്യസ് വരെ ബന്ധം: അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതി കേസില്‍ ഇഡിയും സിബിഐയും കണ്ടെത്തിയത് അദാനി നെറ്റ്‌വര്‍ക്ക് എന്ന് കാരവന്‍ മാസിക

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ അഴിമതിക്കേസ് അന്വേഷിക്കുന്ന ഇഡിയും സിബിഐയും അദാനിയുമായുള്ള ബന്ധം കണ്ടെത്തിയെന്ന വെളിപ്പെടുത്തലുമായി ‘കാരവന്‍’ മാസിക. ലോകത്തിന്റെ നികുതിസ്വര്‍ഗമെന്ന് അറിയപ്പെടുന്ന മൗറീഷ്യസുമായി ബന്ധപ്പെടുത്തുന്ന തെളിവുകളുണ്ടെന്നു കണ്ടെത്തിയെന്നാണു വെളിപ്പെടുത്തല്‍.

ഏതാനും വര്‍ഷങ്ങളായി, ഇന്ത്യയില്‍ ഏറ്റവും ശ്രദ്ധയോടെ അരങ്ങേറിയെന്ന് ആരോപിക്കപ്പെടുന്ന അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് പ്രതിരോധ അഴിമതിയുടെ പിന്നാലെയാണു സിബിഐ. ഇറ്റാലിയന്‍, ഇന്ത്യന്‍ അന്വേഷകര്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെയും ഫിന്‍മെക്കാനിക്കയുടെയും യൂറോപ്യന്‍ എക്‌സിക്യൂട്ടീവുകള്‍ കരാര്‍ നടപ്പാക്കുന്നതിനു കേന്ദ്ര സര്‍ക്കാരിലെയും പ്രതിരോധ സേനയിലെയും വമ്പന്‍മാര്‍ക്കു വന്‍തോതില്‍ കൈക്കൂലി നല്‍കിയെന്നും കണ്ടെിയിരുന്നു. ഹെലികോപ്റ്ററിന്റെ ടെക്‌നിക്കല്‍ പരിശോധനയെ മറികടന്ന് 12 ചോപ്പറുകള്‍ വാങ്ങാനുള്ള 3727 കോടിയുടെ കരാര്‍ നടപ്പാക്കുന്നതിനുവേണ്ടിയായിരുന്നു അഴിമതി.

Signature-ad

പണം വന്ന വഴികള്‍ പരിശോധിച്ചപ്പോള്‍ അതിനു മൗറീഷ്യസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ഇന്റര്‍സ്‌റ്റൈല്ലാര്‍ ടെക്‌നോളജീസു’മായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. മൗറീഷ്യന്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസിലെത്തിയ സിബിഐ സംഘം കമ്പനിയുടെയും ഇതുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളുടെയും ഡോക്കുമെന്റുകളും ശേഖരിച്ചിരുന്നു. സുപ്രീം കോടതിക്കായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ സ്ഥലത്തുനിന്ന് പത്തു മിനുട്ട് നടക്കാവുന്ന ദൂരത്തിലായിരുന്നു പഴയ ‘ഇന്റര്‍സ്‌റ്റെല്ലാര്‍’ ഒാഫീസ്. കറുത്ത നിറമുള്ള മേല്‍ക്കൂരയുള്ള തടികൊണ്ടുള്ള, ചുവരുകള്‍ പലതരം ബോഗന്‍വില്ലകള്‍ നിരത്തിയ 44, റൂ സെന്റ് ജോര്‍ജ് ആയിരുന്നു ആ പഴയ ഓഫീസ്.

2023ല്‍ ഇതേ നെറ്റ് വര്‍ക്ക് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇന്റര്‍സ്‌റ്റെല്ലാറിനു 250 കോടി 15 വര്‍ഷത്തിനിടെ ലഭിച്ചെന്നു കണ്ടെത്തിയിരുന്നു. ഇത് ചോപ്പര്‍ നിര്‍മാക്കളില്‍നിന്നുള്ള കൈക്കൂലിയായിരുന്നെന്നു പറയുന്നു. ഇതില്‍ ഏറെയും കടന്നുപോയത് ടൂറിസം മാപ്പിലോ പോസ്റ്റ് കാര്‍ഡിലോ പോലുമില്ലാത്ത ഈ കെട്ടിടത്തിന്റെ വിലാസത്തിലൂടെയായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ ഈ കമ്പനിയുടെ നിയന്ത്രണം ഡല്‍ഹി ആസ്ഥാനമാക്കിയ പ്രതിരോധ ഇടനിലക്കാരന്‍ സുഷെന്‍ ഗുപ്തയുടെ കൈകളിലൂടെയായിരുന്നു. ഇയാള്‍ പിന്നീട് ഇഡിയുടെ പടിയിലായി.

സിബിഐ ഉദ്യോഗസ്ഥന്‍മാര്‍ക്കും 44, റൂ സെന്റ് ജോര്‍ജിനെക്കുറിച്ചു വ്യക്തമായ ധാരണയുണ്ട്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡുമായി ബന്ധപ്പെട്ട് ഈ വിലാസം ഏറെ ചര്‍ച്ചയായതുമാണ്. സുഷെനു ലഭിച്ച പണത്തിന്റെ ഒരു ഭാഗം ഇന്ത്യന്‍ കമ്പനികളിലേക്ക് എത്തിയത് മൗറീഷ്യന്‍ കമ്പനിയായ സഭാ ഇന്‍വെസ്റ്റ്‌മെന്റ് വഴിയായിരുന്നു. ഈ സ്ഥാപനവും 44 റൂ സെന്റ് ജോര്‍ജ് എന്ന വിലാസം പങ്കിട്ടു. 2003 നും 2008 നും ഇടയില്‍ ഇന്റര്‍സ്റ്റെല്ലാറിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന ക്രെസ്റ്റണിലും ഇത് ലിസ്റ്റ് ചെയ്യപ്പെട്ടെന്നും കാരവന്‍ പറയുന്നു.

ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിലടക്കം ഇന്റര്‍സ്‌റ്റെല്ലാറുമായുള്ള അദാനിയുടെ ബന്ധം വ്യക്തമാക്കിയിട്ടുണ്ടെന്ന് ദി വയറും റിപ്പോട്ട് ചെയ്തിരുന്നു. കേസിലെ പ്രധാന ആരോപണവിധേയനായ വ്യക്തിയായ ഗൗതം ഖെയ്താന്‍ അദാനിക്കുവേണ്ടി കണ്‍സള്‍ട്ടന്‍സി സര്‍വീസുകള്‍ ചെയ്തിരുന്നു. ഇക്കാര്യം ഇഡിയുടെ ചാര്‍ജ് ഷീറ്റിലും പറയുന്നുണ്ട്. ഇപ്പോള്‍ ഡല്‍ഹിയില്‍ ഓഫീസുണ്ടായിരുന്ന ഒരേ കമ്പനിയുമായി എല്ലാവരെയും ബന്ധിപ്പിക്കുന്ന തെളിവുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിലേക്കു കടക്കാന്‍ കഴിയുമെന്നാണു കരുതുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: