Breaking NewsIndiaLead NewsNEWSSportsTRENDING

ചെന്നൈ പുറത്തായി; ഇനി ആരൊക്കെ പ്ലേ ഓഫ് കളിക്കും? രാജസ്ഥാനും കൊല്‍ക്കത്തയ്ക്കും ഞാണന്‍മേല്‍ കളി; ഡല്‍ഹിക്കും ലക്‌നൗവിനും ഇനിയും അവസരം; സാധ്യതകള്‍ ഇങ്ങനെ

ബംഗളുരു: ഐപിഎല്‍ പ്ലേ ഓഫില്‍നിന്നു ചെന്നൈ പുറത്തായതിനു പിന്നാലെ ആരൊക്കെയെത്തുമെന്ന ചര്‍ച്ചകളാണു സജീവം. കൊല്‍ക്കത്ത, രാജസ്ഥാന്‍, ഹൈദരാബാദ് എന്നിവയ്ക്ക് പ്ലേ ഓഫ് കളിക്കണമെങ്കില്‍ അല്‍പം കഷ്ടപ്പെടേണ്ടതുണ്ട്് 49 മത്സരങ്ങളാണ് ആകെ ഈ സീസണില്‍ കഴിഞ്ഞത്. തുടര്‍ച്ചയായ അഞ്ചു ജയത്തോടെ മുംബൈ പ്ലേ ഓഫില്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. മറ്റു ടീമുകളുടെ സാധ്യത ഇങ്ങനെ

ആര്‍സിബി

പത്തുകളികളില്‍നിന്ന് 14 പോയിന്റും 0.521 നെറ്റ് റണ്‍ റേറ്റു (എന്‍ആര്‍ആര്‍)മായി നില്‍ക്കുന്ന ആര്‍സിബി പ്ലേ ഓഫില്‍നിന്നു പുറത്താകാന്‍ സാധ്യത കുറവുള്ള ടീമാണ്. ആദ്യ അഞ്ചു സ്ഥാനത്തുനില്‍ക്കുന്നവരും അവസാന മൂന്നു സ്ഥാനത്തുള്ളവരും തമ്മിലുള്ള അന്തരം വലുതാണ് എന്നതാണു കാരണം. 49 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഏഴു ടീമുകള്‍ 16 പോയിന്റ് നേടുമെന്ന് ഉറപ്പാണ്. ഇതുള്‍പ്പെടെ അഞ്ചു ടീമുകള്‍ 18 പോയിന്റും കടക്കും. അങ്ങനെയെങ്കില്‍ ആര്‍സിബിക്കു പ്ലേ ഓഫ് ഉറപ്പിക്കണമെങ്കില്‍ 20 പോയിന്റ് ലഭിക്കണം. മറ്റു ടീമുകള്‍ വീണ്ടും താഴേക്കു പോയാല്‍ നെറ്റ് റണ്‍റേറ്റിന്റെ സഹായമില്ലാതെ 14 പോയിന്റുമായി പ്ലേ ഓഫില്‍ എത്താം.

Signature-ad

പോയിന്റ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നതു മാത്രം പോര. ആര്‍സിബിയുടെ അവസാന നാലു മാച്ചുകളില്‍ രണ്ടെണ്ണം ഈ സീസണിലെ മോശം ടീമുകളായ സിഎസ്‌കെ, ഹൈദരാബാദ് എന്നിവയുമായിട്ടാണ്. മൂന്നു ഹോം മത്സരങ്ങളും ബാക്കിയുണ്ട്. അത് അനുകൂലമാകില്ല. കാരണം ആറ് എവേ മത്സരങ്ങള്‍ വിജയിച്ചെങ്കിലും 4 ഹോം മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് വിജയിച്ചത്.

പഞ്ചാബ് കിംഗ്‌സ്

പത്തുകളികളില്‍നിന്ന് 13 പോയിന്റും 0.199 റണ്‍റേറ്റുമായി നില്‍ക്കുന്ന പഞ്ചാബ് അവസാന അഞ്ചു മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണു തോറ്റത്. മൂന്നു മത്സരങ്ങളില്‍ വിജയിച്ചതിനൊപ്പം കൊല്‍ക്കത്തയെ തകര്‍ത്തതിലൂടെ ഒരുപോയിന്റും നേടി. ഇനി അടുത്ത നാലു മത്സരങ്ങളില്‍ മൂന്നിലും ജയിച്ചാല്‍ പഞ്ചാബിനു പ്ലേ ഓഫ് കളിക്കാം. 15 പോയിന്റ് ലഭിച്ചാല്‍ ചാന്‍സ് ലഭിക്കും. എന്നാല്‍, മറ്റുള്ളവരുടെ കളികളും ഇതില്‍ നിര്‍ണായകമാണ്. നിലവിലെ സാഹചര്യത്തില്‍ 13 പോയിന്റ് കൊണ്ട് പ്ലേഓഫ് എന്തായാലും കളിക്കാന്‍ കഴിയില്ല.

മുംബൈ ഇന്ത്യന്‍സ്

പത്തുകളികളില്‍നിന്നു 12 പോയിന്റും 0.889 റണ്‍റേറ്റും മുംബൈയ്ക്കുണ്ട്. തുര്‍ച്ചയായ അഞ്ചു വിജയത്തിലൂടെ മുംബൈ ആദ്യ നാല് സ്ഥാനങ്ങളിലൊന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇവരുടെ നെറ്റ് റണ്‍റേറ്റും ഭേദപ്പെട്ടതാണ്. അതിനാല്‍ ആര്‍സിബിക്കൊപ്പം മുംബൈയ്ക്കും 14 പോയിന്റ് ലഭിക്കുന്നതിനൊപ്പം ഏഴാം മത്സരത്തില്‍ ആരെ തോല്‍പ്പിക്കുന്നതു കൂടി കണക്കാക്കിയാല്‍ പ്ലേ ഓഫിലെത്താം. 18 പോയിന്റുമായി അഞ്ചുപേരുടെ പട്ടികയില്‍ ഉള്‍പ്പെട്ടാലും റണ്‍റേറ്റിന്റെ മികവില്‍ പ്ലേ ഓഫ് സാധ്യതയുണ്ട്. ഇനി രണ്ടു ഹോം മത്സരങ്ങളും നിര്‍ണായകമാണ്. അഞ്ചു ഹോം മത്സരങ്ങളില്‍ നാലും മുംബൈ ജയിച്ചിട്ടുണ്ട്.

ഗുജറാത്ത് ടൈറ്റന്‍സ്

ഒമ്പതു മത്സരങ്ങളില്‍നിന്ന് 12 പോയിന്റും 0.748 റണ്‍റേറ്റുമായാണു ഗുജറാത്തിന്റെ നില്‍പ്പ്. പത്തു പോയിന്റ് മാത്രമാണെങ്കില്‍ പോലും ഗുജറാത്തിന് കളി വരുതിയിലാണ്. മുംബൈയ്ക്കു തൊട്ടുതാഴെയായി മികച്ച റണ്‍റേറ്റുമുണ്ട്. ഹൈദരാബാദ്, ലക്‌നൗ, ചെന്നൈ എന്നിവയുമായുള്ള മൂന്ന് ഹോം മാച്ചുകള്‍ വിജയിച്ചാല്‍തന്നെ പ്ലേ ഓഫ് ഉറപ്പിക്കാം. അഹമ്മദാബാദില്‍ അവര്‍ക്കു 3-1 വിജയ സാധ്യതയായതിനാല്‍ ഹോം ഗ്രൗണ്ടിലെ വിജയത്തിനായിട്ടാണു ലക്ഷ്യമിടുക. അതില്‍ രണ്ടു ടീമുകള്‍ പോയിന്റ് പട്ടികയില്‍ താഴെയുമാണ്.

ഡല്‍ഹി ക്യാപിറ്റല്‍സ്

പത്തു കളികളില്‍നിന്ന് 12 പോയിന്റും 0.362 റണ്‍റേറ്റുമുള്ള ഡല്‍ഹി, പത്തു മത്സരങ്ങളില്‍ ആറില്‍ മാത്രമാണു ജയിച്ചത്. അവസാന നാലു മത്സരങ്ങളില്‍ മൂന്നിലും പരാജയപ്പെട്ടതിനാല്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. അഞ്ചു ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് ഇനി ഹൈദരാബാദുമായുള്ള മത്സരം. നാല് എവേ മത്സരങ്ങളില്‍ മൂന്നിലും വിജയിച്ച ഡല്‍ഹി, ആറില്‍ മൂന്ന് ഹോം മത്സരങ്ങള്‍ മാത്രമാണു നേടിയത്. അതിനാല്‍ അവസാന നാലില്‍ മൂന്ന് എവേ മത്സരങ്ങള്‍ കളിക്കുന്നതില്‍ അവര്‍ക്കു കുഴപ്പമുണ്ടാകില്ല. എന്നാല്‍, മറ്റു ടീമുകളെപ്പോലെ 18 പോയിന്റ് നേടിയാലും സുരക്ഷിതരല്ല ഡല്‍ഹി. 14 പോയിന്റ് നേടിയാല്‍ പ്ലേ ഓഫില്‍നിന്ന് പുറത്താകണമെന്നുമില്ല.

ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്

പത്തു കളികളില്‍നിന്നു 10 പോയിന്റും -0.325 റണ്‍റേറ്റുമാണ് ലക്‌നൗവിന്. ഡല്‍ഹിയെപ്പോല അവസാന നാലില്‍ മൂന്നു കളികളും ലക്‌നൗ വിട്ടുകളഞ്ഞു. പോയിന്റ് പട്ടികയില്‍ നടുവിലാണ് ടീം. ഡല്‍ഹിയേക്കാള്‍ രണ്ടു പോയിന്റ് കുറവുമാണ്. ബാക്കിയുള്ള നാലു മത്സരങ്ങളില്‍ മൂന്നും പോയിന്റ് പട്ടികയിലെ മികച്ച ടീമുകളുമായിട്ടാണ്. ഇത് അവരുടെ വിധി നിര്‍ണയിക്കും. ആദ്യ ഏഴു ടീമുകളെ വച്ചുനോക്കിയാല്‍ റണ്‍റേറ്റും ശോകമാണ്. ഇപ്പോഴത്തെ നിലവച്ച് 18 പോയിന്റ് ലഭിച്ചാലും അവര്‍ക്കു പ്ലേ ഓഫ് ഉറപ്പിക്കാനാകില്ല.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

പത്തു മത്സരങ്ങളില്‍നിന്ന് ഒമ്പതു പോയിന്റും 0.271 റണ്‍റേറ്റുമായി ഏഴാം സ്ഥാനത്താണു കൊല്‍ക്കത്ത. ഡല്‍ഹിയുമായുള്ള മത്സരമാണ് കൊല്‍ക്കത്തെ ആദ്യ നാലിലേക്കു തിരികെയെത്താണുള്ള സാധ്യതയുണ്ടാക്കിയത്. നിലവിലെ സ്ഥിതിവച്ച് അവര്‍ക്കു ലഭിക്കാവുന്ന പരമാവധി പോയിന്റ് 17 ആണ്. 18 പോയിന്റ് നേടുന്ന ടീമിന് പ്ലേ ഓഫ് സാധ്യതയുണ്ടെന്നു പറയാമെങ്കിലും കഴിഞ്ഞ നാലു മത്സരങ്ങള്‍ നോക്കിയാല്‍ അതിനുളള സാധ്യതയില്ല. പഞ്ചാബിനെ അപേക്ഷിച്ച് 15 പോയിന്റ് നേടിയാല്‍ അവര്‍ പ്ലേഓഫിലെത്തും. 13 മാത്രമാണു ലഭിക്കുന്നതെങ്കില്‍ പുറത്താകും.

രാജസ്ഥാന്‍ റോയല്‍സ്

പത്തു കളികളില്‍നിന്ന് ആറുപോയിന്റും -0.349 റണ്‍റേറ്റുമായി താഴെയാണു രാജസ്ഥാന്‍. ഇനിയുള്ള എല്ലാ കളികളും വിജയിച്ച് 14 പോയിന്റ് നേടിയാല്‍ രാജസ്ഥാന് നേരിയ സാധ്യതയുണ്്. അപ്പോഴും മറ്റു ടീമുകളുടെ കളികള്‍ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ റണ്‍റേറ്റ് മെച്ചപ്പെടുത്താനുള്ള കളിയാകും അവര്‍ ഇനി പുറത്തെടുക്കുക.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഒമ്പതു കളികളില്‍നിന്ന് ആറുപോയിന്റും -1.103 റണ്‍റേറ്റുമായി താഴെയാണു സണ്‍റൈസേഴ്‌സ്. അടുത്ത അഞ്ചുകളികളില്‍നിന്ന് 16 പോയിന്റ് നേടിയാല്‍ ടീമിനു പ്ലേ ഓഫ് സാധ്യതയുണ്ട്. അപ്പോള്‍ റണ്‍റേറ്റ് ഒരു പ്രശ്‌നമാകാതിരിക്കണമെങ്കില്‍ മറ്റു ടീമുകളുടെ കളികളും എങ്ങനെയാകുമെന്നതിനെ അനുസരിച്ചിരിക്കും. 14 പോയിന്റ് എങ്ങിലുമുണ്ടായിരുന്നെങ്കില്‍ അവര്‍ക്കു പ്ലേ ഓഫിനായി പോരാടാന്‍ കഴിയുമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ 14ല്‍ എത്തണമെങ്കില്‍ അഞ്ചില്‍ നാലു മത്സരങ്ങളും വിജയിക്കണം. അതിനു നിലവിലെ ഫോം കണക്കാക്കിയാല്‍ സാധ്യതയും കുറവാണ്.

Back to top button
error: