Breaking NewsCultureKeralaLead NewsLIFENEWS

‘ചുമതല ഏറ്റെടുത്തതിനു ശേഷം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വിലക്ക്’; സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരാഭായ്; ആശമാരുടെ വിഷയത്തില്‍ കൂടുതല്‍ പ്രതികരണം സാധ്യമല്ലെന്നും നര്‍ത്തകി; ‘സര്‍വകലാശാലയുടെ ചാന്‍സലര്‍ ആകുകയെന്നാല്‍ പരിമിതമായ സംസാരം എന്നാണര്‍ഥം’

തൃശൂര്‍: ചുമതല ഏറ്റെടുത്തതിനുശേഷം തന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങുവീണെന്നു കലാമണ്ഡലം ചാന്‍സലറും നര്‍ത്തകിയുമായ മല്ലിക സാരാഭായ്. ‘ഒരു സര്‍വകലാശാലയുടെ ചാന്‍സലര്‍ ആകുക എന്നതിന്റെ അര്‍ത്ഥം ഇന്ന് എനിക്ക് ആദ്യമായി അനുഭവപ്പെട്ടു. പരിമിതമായ സംസാരം’ എന്നായിരുന്നു മല്ലികയുടെ ഫേസ്ബുക്ക് കുറിപ്പ്.

ആശവര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ടാണു മല്ലികയുടെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്. ‘എനിക്കു ശമ്പളം തന്ന് ഉപയോഗിക്കു’യാണ് എന്നും അവര്‍ പറയുന്നു. എഴുത്തുകാരി സാറാ ജോസഫിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ആശ വര്‍ക്കര്‍മാര്‍ക്ക് ക്രൗഡ് ഫണ്ടിംഗിലൂടെ 1000 രൂപവീതം നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഈ പരിപാടിയിലേക്കു മല്ലികയ്ക്കും ക്ഷണം ലഭിച്ചിരുന്നു.

Signature-ad

‘പ്രതിഫലം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആശവര്‍ക്കര്‍മാരുടെ പ്രതിഷേധം തൃശൂരില്‍ നടക്കുകയാണ്. ഇവര്‍ എല്ലായിടത്തും വളരെ പ്രധാനപ്പെട്ട ജോലിയാണു ചെയ്യുന്നത്. എനിക്കു ശമ്പളമുണ്ട്. എന്നെ ഉപയോഗിക്കുന്നുമുണ്ട്’ എന്നും അവര്‍ പറഞ്ഞു. ‘എന്നോടു പലരും അഭിപ്രായങ്ങള്‍ ചോദിക്കാറുണ്ട്. എന്റേതായ നിലയില്‍ മറുപടി നല്‍കാറുമുണ്ട്. അതാണ് എന്റെ ജീവിതത്തിലുടനീളം ചെയ്തത്. കൂടുതല്‍ പറയാന്‍ എനിക്ക് സാധിക്കില്ല. ഞാന്‍ ഞാനല്ലാതിരിക്കാന്‍ എന്തു ചെയ്താല്‍ കഴിയും? എനിക്കതിന്റെ ആവശ്യമുണ്ടോ?’ എന്നും അവര്‍ ചോദിക്കുന്നു.

എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തിപരമായ അഭിപ്രായം പറഞ്ഞശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുന്നതില്‍നിന്നു വിലക്കുവന്നതുപോലെയാണു മല്ലികയുടെ കുറിപ്പെന്നാണു കരതുന്നത്. എന്നാല്‍, ആരാണു പ്രതികരണങ്ങള്‍ വിലക്കിയതെന്നതു വ്യക്തമല്ല. മല്ലിക എത്തുമെന്നാണു പ്രതീക്ഷിച്ചതെന്നാണ് ആശ സമരത്തിനു നേതൃത്വം നല്‍കുന്നവര്‍ കഴിഞ്ഞ ദിവസവും പറഞ്ഞത്. എന്നാല്‍, മല്ലികയുടെ കുറിപ്പിനോ സര്‍ക്കാരോ യൂണിവേഴ്‌സിറ്റി അധികൃതരോ പ്രതികരിച്ചിട്ടില്ല.

 

Back to top button
error: