NEWSWorld

യാത്രക്കാരന്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ക്രൂ അംഗങ്ങള്‍; ഒരുമണിക്കൂര്‍ പരിശോധന, നാടകീയതക്കൊടുവില്‍ സത്യം പുറത്ത്

ലണ്ടന്‍: വിമാനത്താവളത്തിലെ സെക്യൂരിറ്റി ഗാര്‍ഡിന്റെ മൊബൈല്‍ ഫോണ്‍ യാത്രക്കാരന്‍ മോഷ്ടിച്ചെന്ന ആരോപണത്തെതുടര്‍ന്ന് വിമാനം വൈകിയത് ഒരുമണിക്കൂര്‍. ലണ്ടനില്‍ നിന്ന് ടിറാനയിലേക്കുള്ള ‘വിസ് എയര്‍’ വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ക്രൂം അംഗങ്ങളാണ് മോഷണത്തെക്കുറിച്ച് യാത്രക്കാരെ അറിയിച്ചത്. പൊലീസ് പരിശോധനയും തുടര്‍ന്നുള്ള നടപടികള്‍ക്കും പിന്നാലെ വിമാനം ഒരുമണിക്കൂറിലധികം വൈകുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച് 3.10 ന് ലണ്ടനിലെ ലൂട്ടണ്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാന്‍ നിന്ന വിമാനത്തിലാണ് എയര്‍ലൈന്‍ ജീവനക്കാരന്‍ മോഷണവിവരം പങ്കുവെച്ചത്. കാണാതായ ഫോണ്‍ യാത്രക്കാരന്‍ എടുക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെന്നായിരുന്നു ജീവനക്കാരുടെ ആരോപണം. ഫോണ്‍ കണ്ടെത്തുന്നവരുടെ വിമാനം പറന്നുയരില്ലെന്നും ക്രൂ അംഗങ്ങള്‍ അറിയിച്ചു.

Signature-ad

”ഫോണ്‍ വിമാനത്തിലുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. ഈ വിമാനത്തിന്റേതല്ലാത്ത സാധനവുമായി യാത്രചെയ്യാന്‍ സാധിക്കില്ല. അത് സുരക്ഷാ പ്രശ്നമാണ്.സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ഫോണ്‍ ആരെടുത്താലും അവര്‍ സ്വമേധയാ മുന്നോട്ട് വരമെന്നും” -ക്രൂ അംഗങ്ങള്‍ അറിയിപ്പ് നല്‍കി.

എന്നാല്‍, ആരും മുന്നോട്ട് വന്നില്ല.ഒടുവില്‍ അന്വേഷണത്തിന്റെ ഭാഗമായി പൊലീസും വിമാനത്തിലേക്ക് വന്നു. പൊലീസ് എത്തി പരിശോധിച്ചിട്ടും ആരുടെ പക്കലില്‍ നിന്നും കാണാതായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. ഒടുവില്‍ വിമാനത്തില്‍ നഷ്ടപ്പെട്ട ഫോണില്ലെന്ന് ജീവനക്കാര്‍ സമ്മതിച്ചു. 88 മിനിറ്റ് വൈകിക്കൊണ്ട് ഒടുവില്‍ വിമാനം പറന്നുയരുകയും ചെയ്തു.സംഭവത്തിനെതിരെ യാത്രക്കാര്‍ രൂക്ഷമായി പ്രതികരിച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്താവളങ്ങള്‍ കൂടുതല്‍ സുരക്ഷിതമാണെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍, അത് വെറുതെയാണെന്നും ലൂട്ടണ്‍ വിമാനത്താവളത്തില്‍ പോലും നിങ്ങള്‍ സുരക്ഷിതരല്ലെന്നും പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത 28 കാരനായ യാത്രക്കാരന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Back to top button
error: