Breaking NewsLead NewsSportsTRENDING

ഈ ക്യാപ്റ്റന് ഇതെന്തുപറ്റി? അലമായി സിക്‌സ് അടിക്കാന്‍ നോക്കി ആദ്യം പുറത്തായി; ക്യാപ്റ്റന്‍സിയിലും അമ്പേ പൊളിഞ്ഞു; റിവ്യൂ കൊടുത്തിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല കളി

മുംബൈ: ബാറ്റിംഗില്‍ അമ്പേ പൊളിഞ്ഞുപോയ ചെന്നൈ ക്യാപ്റ്റന് മുംബൈയ്‌ക്കെതിരാ മത്സരത്തില്‍ ക്യാപ്റ്റന്‍സിയിലും പിഴച്ചു. ആദ്യ ഓവര്‍മുതല്‍ മുംബൈയുടെ കൂട്ടുകെട്ടു പൊളിക്കാന്‍ കിട്ടിയ അവസരങ്ങളൊന്നും ധോണി മുതലാക്കിയില്ലെന്നാണു വിമര്‍ശനം.

ഓപ്പണിംഗ് ഇറങ്ങിയ റിയാന്‍ റിക്കില്‍ട്ടണും രോഹിത് ശര്‍മയും നിലപാടു വ്യക്തമാക്കിയിരുന്നു. ആദ്യ ഓവറില്‍തന്നെ റിക്കില്‍ട്ടന്‍ ബൗണ്ടറി പായിച്ചു. എന്നാല്‍, ഖലീല്‍ അഹമ്മദ് എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ വിക്കറ്റിന് അവസരം ലഭിച്ചെങ്കിലും മുതലാക്കിയില്ല. റിയാന്‍ റിക്കില്‍ട്ടനെ എല്‍ബിയില്‍ കുടുക്കാന്‍ ലഭിച്ച അവസരമാണ് ധോണിയുടെ പിഴവില്‍ നഷ്ടമായത്. ബൗളര്‍ ഖലീല്‍ അഹമ്മദ് കാര്യമായി അപ്പീല്‍ ചെയ്യാതിരുന്നതും മുംബൈക്ക് കരുത്തായി മാറി.

Signature-ad

മുംബൈക്കായി വെടിക്കെട്ട് തുടക്കമാണ് റിയാന്‍ റിക്കില്‍ട്ടന്‍ കാഴ്ചവെച്ചത്. ഔട്ട് സ്വിങ്ങറിനെ റിക്കില്‍ട്ടന്‍ നന്നായി നേരിടുന്നത് മനസിലാക്കിയ ഖലീല്‍ അഞ്ചാം പന്തില്‍ മികച്ചൊരു ഇന്‍സ്വിങ്ങറാണ് എറിഞ്ഞത്. ഈ പന്ത് റിക്കില്‍ട്ടണിന്റെ പാഡില്‍ത്തട്ടി സ്ലിപ്പില്‍ വിജയ് ശങ്കറിന്റെ കൈയിലേക്കെത്തി. ചെറുതായി അപ്പീല്‍ ചെയ്ത ശേഷം ഖലീല്‍ ധോണിയെ നോക്കിയെങ്കിലും സിഎസ്‌കെ നായകന്‍ ഇത് അവഗണിച്ചു.

സ്ലിപ്പില്‍നിന്ന വിജയ് ശങ്കര്‍ ഔട്ടാണെന്ന സംശയം ഉയര്‍ത്തിയപ്പോഴും ധോണി കാര്യമാക്കിയില്ല. റിവ്യൂ ചെയ്യാതെ സിഎസ്‌കെ വിട്ടുകളഞ്ഞെങ്കിലും വിക്കറ്റാണെന്നു റീപ്ലേയില്‍ തെളിഞ്ഞു. തുടക്കത്തിലേ മുംബൈയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ലഭിച്ച അവസരമാണ് ധോണി നഷ്ടപ്പെടുത്തിയത്.

ആദ്യ ഓവറില്‍ ലഭിച്ച ഭാഗ്യം മുതലാക്കിയാണ് മുംബൈ ഓപ്പണര്‍മാര്‍ കളിച്ചത്. റിക്കില്‍ട്ടനെ സാക്ഷിയാക്കി രോഹിത് ശര്‍മയാണ് കടന്നാക്രമിച്ചത്. ഖലീല്‍ അഹമ്മദിനേയും ജാമി ഓവര്‍ട്ടനേയും പഞ്ഞിക്കിടാന്‍ രോഹിത്തിനായി. ആര്‍ അശ്വിനെ കരുതലോടെ കളിച്ച ഇരുവരും പേസര്‍മാരെ ലക്ഷ്യമിട്ടാണ് കടന്നാക്രമിച്ചത്. പവര്‍പ്ലേയില്‍ 62 റണ്‍സാണ് വിക്കറ്റ് പോകാതെ മുംബൈ നേടിയെടുത്തത്. 63 റണ്‍സിലെത്തി നില്‍ക്കുമ്പോള്‍ 19 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 24 റണ്‍സെടുത്ത റിക്കില്‍ട്ടനെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് കൂട്ടുകെട്ട് പൊളിച്ചത്. ധോണി ശ്രദ്ധിച്ചിരുന്നെങ്കില്‍ 10 റണ്‍സില്‍ പുറത്താക്കാമായിരുന്നു.

തൊട്ടുമുമ്പത്തെ കളിയില്‍ നാലു പന്തില്‍ 20 റണ്‍സ് എടുത്ത ധോണിയുടെ പ്രകടനം കാത്തിരുന്ന ആരാധകരെ അമ്പേ നിരാശപ്പെടുത്തിയാണ് മുംബൈയ്‌ക്കെതിരേ ധോണി കളംവിട്ടത്. ആറ് പന്ത് നേരിട്ട് നാല് റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായത്. ആറാമനായി ക്രീസിലെത്തിയ ധോണി ജസ്പ്രീത് ബുംറയെ അലസമായി സിക്സര്‍ പറത്താന്‍ ശ്രമിച്ചാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

 

Back to top button
error: