CrimeNEWS

കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തതില്‍ തര്‍ക്കം: മംഗളൂരുവില്‍ മലയാളി യുവാക്കളെ കൊന്ന് മൃതദേഹങ്ങള്‍ കാസര്‍കോട്ട് കുഴിച്ചിട്ടു; പ്രതികള്‍ കുറ്റക്കാര്‍

മംഗളൂരു: രണ്ട് മലയാളി യുവാക്കളെ മംഗളൂരുവിലെ വാടകവീട്ടില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം കാസര്‍കോട് കുണ്ടംകുഴി മരുതടുക്കത്ത് കുഴിച്ചിട്ട കേസില്‍ പ്രതികളായ മൂന്നുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കോഴിക്കോട് സ്വദേശി ടി.പി. ഫാഹിം (25), തലശ്ശേരി സ്വദേശി നഫീര്‍ അഹമ്മദ് ജാന്‍ (25) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് ചെര്‍ക്കളയിലെ മുഹമ്മദ് മുനവര്‍ സനാഫ്, വിദ്യാനഗറിലെ മുഹമ്മദ് ഇര്‍ഷാദ് , മുഹമ്മദ് സഫ്വാന്‍ എന്നിവരെയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ ജഡ്ജി എച്ച്.എസ് മല്ലികാര്‍ജുന്‍ സ്വാമി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശിക്ഷ 16-ന് വിധിക്കും.

വിദേശത്തുനിന്ന് എത്തിച്ച കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Signature-ad

2014 ജൂലായ് ഒന്നിന് മംഗളൂരു അത്താവറിലെ വാടകവീട്ടില്‍വെച്ചാണ് കൊലനടത്തിയത്. മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റി കുണ്ടംകുഴി മരുതടുക്കത്തെ, പ്രതികള്‍ വിലക്ക് വാങ്ങിയ സ്ഥലത്ത് കുഴിച്ചിടുകയായിരുന്നു. മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നതും പ്രതികള്‍ പിടിയിലാവുന്നതും. ചോദ്യം ചെയ്യലില്‍ മൃതദേഹം മരുതടുക്കത്ത് കുഴിച്ചിട്ടതായി പ്രതികള്‍ മൊഴിനല്‍കി. തുടര്‍ന്ന് കാസര്‍കോട് പോലീസിന്റെ സഹായത്തോടെയാണ് മംഗളൂരു പോലീസ് മൃതദേഹം കണ്ടെടുത്തത്.

കൊലപാതകം ആസൂത്രണം ചെയ്യുമ്പോള്‍ തന്നെ, പ്രതികള്‍ വാങ്ങിയ മരുതടുക്കത്തെ 10 സെന്റ് സ്ഥത്ത് മൃതദേഹം കുഴിച്ചിടാനായി പ്രതികള്‍ കുഴി ഉണ്ടാക്കിവെച്ചിരുന്നു.

Back to top button
error: