CrimeNEWS

നിര്‍ത്തിയിട്ട ബസ്സില്‍ യുവതിയെ പീഡിപ്പിച്ചു; അതിക്രമം പൊലീസ് സ്റ്റേഷന് 100 മീറ്റര്‍ അകലെ

മുംബൈ: മഹാരാഷ്ട്രയില്‍ പൊലീസ് സ്റ്റേഷനു സമീപമുള്ള ബസ് സ്റ്റാന്‍ഡില്‍ യുവതി ബലാത്സംഗത്തിനിരയായി. പൊലീസ് സ്റ്റേഷനു 100 മീറ്റര്‍ മാത്രം അകലെയുള്ള ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലായിരുന്നു അതിക്രമം. സിസിടിവി ദൃശ്യങ്ങളില്‍ നിന്നു പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. എട്ട് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പ്രതിക്കായുള്ള തിരച്ചില്‍ പൊലീസ് തുടരുകയാണ്.

നാട്ടിലേക്കു പോകാനുള്ള ബസ്സാണെന്നു തെറ്റിധരിപ്പിച്ചായിരുന്ന യുവതിയെ ബസ്സിലേക്ക് കൂട്ടിക്കൊണ്ടു പോയത്. പ്രതിയായ യുവാവ് യുവതിയോട് എവിടേക്കാണ് പോകുന്നതെന്ന് ചോദിക്കുകയും നിര്‍ത്തിയിട്ട ബസ് അങ്ങോട്ടു പോകുമെന്ന് പറയുകയും ചെയ്തു. വാഹനത്തില്‍ എന്താണ് വെളിച്ചമില്ലാത്തതെന്ന് യുവതി ചോദിച്ചപ്പോള്‍, യാത്രക്കാര്‍ ഉറങ്ങുന്നതിനാല്‍ ലൈറ്റുകള്‍ ഓഫ് ചെയ്തിരിക്കുകയാണെന്ന് കള്ളം പറഞ്ഞു. തുടര്‍ന്ന് യുവതി ബസ്സിനുള്ളില്‍ കയറുകയും ഉടന്‍ തന്നെ യുവാവ് വാതില്‍ അടയ്ക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.

Signature-ad

നാട്ടിലേക്ക് പോകാനുള്ള അടുത്ത ബസ്സില്‍ കയറിയപ്പോള്‍ സുഹൃത്തിനെ കാണുകയും പീഡനവിവരം വെളിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്, സുഹൃത്തിന്റെ നിര്‍ദേശമനുസരിച്ചാണ് പൊലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി യുവതിയോട് സംസാരിക്കുന്നതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചു. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ബസ് സ്റ്റാന്‍ഡിലാണ് കുറ്റകൃത്യം നടന്നത്.

Back to top button
error: