Month: January 2025

  • Crime

    കാരണവര്‍കൊലക്കേസ് ‘ഫെയിം’ ഷെറിന്‍ മോചിതയാവുന്നു; ശിക്ഷായിളവിന് മന്ത്രിസഭാ തീരുമാനം

    തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി ഷെറിന്റെ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ശിക്ഷാ കാലയളവ് 14 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് തീരുമാനം. 2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍ത്തൃപിതാവ് ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്. ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ഷെറിന്‍ നേരത്തെ നല്‍കിയ അപേക്ഷ കൂടി പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം. സാധാരണനിലയില്‍ കാലാവധി പൂര്‍ത്തിയായവരെ പലകാരണങ്ങള്‍ പരിഗണിച്ചും ജയില്‍ ഉപദേശകസമിതിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലും ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാറുണ്ട്. അത്തരമൊരു മാനുഷിക പരിഗണന വച്ചാണ് ഷെറിന് ഇളവ് നല്‍കാനുള്ള മന്ത്രിസഭായോഗത്തിന്റെ തീരുമാനം. 2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍ത്തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കരക്കാരണവര്‍ കൊല്ലപ്പെട്ടത്. മരുമകള്‍ ഷെറിന്‍ ഒന്നാംപ്രതിയായി. ശാരീരിക വെല്ലുവിളികളുള്ള ഇളയ മകന്റെ പീറ്ററിന്റെ ഭാര്യയാണ് ഷെറിന്‍. 2001ലായിരുന്നു വിവാഹം. പക്ഷേ, വൈകാതെ ദാമ്പത്യപൊരുത്തക്കേടുകള്‍ പുറത്തായി. ഷെറിനെ അമേരിക്കയില്‍ കൊണ്ടുപോകുമെന്ന ഉറപ്പിലാണ് കല്യാണം നടത്തിയത്. ഒരുവര്‍ഷത്തിനകം ഇരുവരും അമേരിക്കയിലുമെത്തി.…

    Read More »
  • Movie

    എമ്പുരാന് എത്ര ബഡ്ജറ്റായി? ആന്റണി പെരുമ്പാവൂരിന്റെ മറുപടി കേട്ട് ഞെട്ടി ആരാധകര്‍

    ആരാധകര്‍ വന്‍പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ – പൃഥ്വിരാജ് കോംബോയില്‍ എത്തുന്ന എമ്പുരാന്‍. ചിത്രത്തിന്റെ ടീസര്‍ റിപ്പബ്ലിക് ദിനത്തില്‍ പുറത്തിറങ്ങിയിരുന്നു. ടീസര്‍ പുറത്തിറങ്ങിയതോടെ ആരാധകര്‍ വന്‍ ആവേശത്തിലാണ്. അബ്രാം ഖുറേഷിയായി മോഹന്‍ലാല്‍ അരങ്ങു തകര്‍ക്കുകയാണ് ടീസറില്‍. ചിത്രം വന്‍ ബഡ്ജറ്റിലാണ് ഒരുങ്ങുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ എമ്പുരാന്റെ ബഡ്ജറ്റിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. മലയാള സിനിമ എന്നുള്ളതില്‍ നിന്ന് മാറി ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ എത്താന്‍ പാകത്തിലുള്ള സിനിമ നിര്‍മ്മിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹമാണ് എമ്പുരാന്‍. നമ്മള്‍ ഉദ്ദേശിക്കുന്നത് പോലെയല്ല. ഈ സിനിമയ്ക്ക് എന്തു ചെലവായി എന്ന് ആരെങ്കിലും ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. കള്ളം പറയുന്നതാണ് എന്നു പറയും. ഞാന്‍ ആരോടും പറയുന്നില്ല. പറഞ്ഞിട്ടുമില്ല. ആന്റണി വ്യക്തമാക്കി. രാജുവിന് എന്നെ ഇഷ്ടമാണെന്ന് തോന്നുന്നു. എനിക്കും ഭയങ്കര ഇഷ്ടമാണ്. കുറെ ചെലവൊക്കെ കൂട്ടുന്ന ആളാണ്. പറയുന്ന കാര്യമൊക്കെ ചെയ്യിപ്പിക്കുന്ന ആളാണ്. അണ്ണാ എനിക്ക് ഒന്നും വേണ്ട.…

    Read More »
  • Crime

    ചെന്താമര പാലക്കാട് നഗരത്തില്‍? വ്യാപക തിരച്ചില്‍, സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു; പൊലീസ് വീഴ്ചയില്‍ റിപ്പോര്‍ട്ട് തേടി

    പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമര പാലക്കാട് നഗരത്തില്‍ ഉണ്ടെന്ന സൂചനയെത്തുടര്‍ന്ന് നഗരത്തില്‍ വ്യാപക തിരച്ചില്‍. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ടൗണിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുന്നു. കൂടാതെ നഗരത്തിന്റെ മുക്കും മൂലയും വരെ പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. നെന്മാറയില്‍ നിന്നും ചെന്താമരയുമായി സാദൃശ്യമുള്ളയാള്‍ പാലക്കാട്ടേക്ക് ബസില്‍ കയറിപ്പോയി എന്നാണ് പൊലീസിന് വിവരം ലഭിച്ചത്. കോട്ടമൈതാനത്ത് ഇയാളെ കണ്ടതായും പൊലീസിന് സൂചന ലഭിച്ചിരുന്നു. നൂറിലേറെ പൊലീസുകാര്‍ അടങ്ങുന്ന സംഘമാണ് പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളില്‍ അടക്കം തിരച്ചില്‍ നടത്തി നടത്തിവരികയാണ്. തിരച്ചിലിനായി മുങ്ങല്‍ വിദഗ്ധരുടെ സേവനവും തേടിയിട്ടുണ്ട്. പ്രദേശത്തെ ജലാശയങ്ങളിലും ക്വാറികളിലും അടക്കം തിരച്ചില്‍ നടത്തുന്നുണ്ട്. തിരച്ചിലിന് നാട്ടുകാരുടെ സഹായവും പൊലീസ് ഉപയോഗിക്കുന്നുണ്ട്. പ്രതി ജില്ല വിട്ടുപോയിട്ടില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പ്രതി ചെന്താമര തിരുപ്പൂരില്‍ എത്തിയിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അതിനിടെ പ്രതി ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചതില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന ആരോപണത്തില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം…

    Read More »
  • Kerala

    തണുത്തു വിറച്ച് വീണ്ടും മൂന്നാര്‍, താപനില പൂജ്യം ഡിഗ്രി

    ഇടുക്കി: ഒരിടവേളയ്ക്കു ശേഷം മൂന്നാര്‍ വീണ്ടും അതിശൈത്യത്തിന്റെ പിടിയില്‍. പ്രദേശത്തെ കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് തിങ്കളാഴ്ച പുലര്‍ച്ചെ മാട്ടുപ്പെട്ടി ചെണ്ടുവര, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ രേഖപ്പെടുത്തി. സെവന്‍മല, ദേവികുളം, നല്ലതണ്ണി എന്നിവിടങ്ങളില്‍ കുറഞ്ഞ താപനില ഒരു ഡി?ഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. പ്രദേശത്തെ പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞ് വീണു. ഇതോടെ പ്രദേശത്തേക്ക് വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്നു. വരും ദിവസങ്ങളിലും താപനില വീണ്ടും താഴുമെന്നാണ് സൂചന.  

    Read More »
  • India

    മരപ്പണിയും വിദഗ്ധ ജോലി, സാധാരണക്കാരന് ചെയ്യാനാവില്ല, കൈ നഷ്ടപ്പെട്ടയാള്‍ക്ക് ആശ്വാസമായി സുപ്രീംകോടതി

    ന്യൂഡല്‍ഹി: മരപ്പണിയും വിദഗ്ധജോലിയായി കണക്കാക്കാമെന്ന് മോട്ടോര്‍വാഹനാപകട നഷ്ടപരിഹാരക്കേസില്‍ സുപ്രീംകോടതി പറഞ്ഞു. വാഹനാപകടത്തില്‍ വലതുകൈ നഷ്ടപ്പെട്ട പഞ്ചാബ് സ്വദേശിക്ക് നഷ്ടപരിഹാരം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് സഞ്ജയ് കരോള്‍ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. മരപ്പണിക്കാരന് അവിദഗ്ധ തൊഴിലാളിക്കുള്ള മിനിമംകൂലിയേ കണക്കാക്കാനാകൂവെന്ന വാദം കോടതി തള്ളി. പ്രതിദിന ഉപയോഗത്തിനോ ഭംഗിക്കോ ആവശ്യമായരീതിയില്‍ തടിയെ ഒരുക്കുന്നതാണ് മരപ്പണിക്കാരുടെ ജോലി. സാധാരണക്കാര്‍ക്ക് ചെയ്യാനാകാത്തതും വളരെ കണക്കുകൂട്ടലുകള്‍ ആവശ്യമുള്ളതുമായ തൊഴിലാണിതെന്നും സുപ്രീംകോടതി പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരനായ കരംജീത് സിങ്ങിന് ഹൈക്കോടതി നിശ്ചയിച്ച 8.26 ലക്ഷം രൂപ സുപ്രീംകോടതി 15.91 ലക്ഷമാക്കി വര്‍ധിപ്പിച്ചു.

    Read More »
  • Crime

    ഉള്ള വേലയും കെട്ടാനിരുന്ന പെണ്ണും പോയി! സെയ്ഫിന്റെ വീട്ടിലെ മോഷ്ടാവെന്ന് പറഞ്ഞ് ചിത്രം പുറത്തുവിട്ടു, ജീവിതം തകര്‍ന്നെന്ന് യുവാവ്

    മുംബൈ: സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയെന്നു സംശയിച്ചു മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്ത ഛത്തീസ്ഗഡ് സ്വദേശിയായ യുവാവിനു ജോലി നഷ്ടപ്പെട്ടു, വിവാഹവും മുടങ്ങി. പ്രതിയെന്ന് ഉറപ്പിച്ച് പൊലീസ് ചിത്രം അടക്കം പുറത്തുവിട്ട ആകാശ് കനോജിയയ്ക്കാണ് (31) ഈ ദുര്‍ഗതി. മുംബൈയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ആകാശ്, മുംബൈ എല്‍ടിടി കൊല്‍ക്കത്ത ഷാലിമാര്‍ ജ്ഞാനേശ്വരി എക്‌സ്പ്രസില്‍ യാത്ര ചെയ്യവേയാണ് കഴിഞ്ഞ 18ന് റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തത്. 19നു പുലര്‍ച്ചെ യഥാര്‍ഥ പ്രതിയും ബംഗ്ലദേശ് സ്വദേശിയുമായ മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്‌സാദിനെ മുംബൈയ്ക്ക് അടുത്ത് താനെയില്‍നിന്നു പിടികൂടി. പിന്നാലെ ആകാശിനെ വിട്ടയച്ചെങ്കിലും പ്രതിയെന്ന മട്ടില്‍ എല്ലായിടത്തും വാര്‍ത്തയും പടവും പ്രചരിച്ചിരുന്നു. ”മുംബൈ പൊലീസിന്റെ ജാഗ്രതക്കുറവ് എന്റെ ജീവിതം തകര്‍ത്തു. കുറ്റവാളിയെന്ന മട്ടില്‍ അവര്‍ എന്റെ പടം പുറത്തുവിട്ടു. പ്രതിശ്രുത വധുവിനെ കാണാനുള്ള യാത്രയ്ക്കിടെയാണ് കസ്റ്റഡിയിലാകുന്നത്. അതോടെ, പെണ്‍വീട്ടുകാര്‍ പിന്മാറി. ജോലിക്കു വരേണ്ടതില്ലെന്ന് തൊഴിലുടമയും പറഞ്ഞു. എന്തായാലും യഥാര്‍ഥ പ്രതി പിടിയിലായതിനാല്‍ രക്ഷപ്പെട്ടു. അല്ലാത്തപക്ഷം എല്ലാ…

    Read More »
  • NEWS

    കേരളത്തില്‍ ഇങ്ങനെയൊന്ന് ആദ്യം, ആരും പരീക്ഷിക്കാത്ത ഹണിമൂണ്‍ പ്ലാനുമായി റോബിന്‍

    ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും തമ്മിലുള്ള വിവാഹം ഫെബ്രുവരി 16നാണ് നിശ്ചയിച്ചിരിക്കുന്നത്. വിവാഹത്തിന് ശേഷം തന്റെയും ആരിതി പൊടിയുടെയും ഹണിമൂണ്‍ പ്ലാനിനെക്കുറിച്ച് വിശദമാക്കിയിരിക്കുകയാണ് റോബിന്‍. ഒരു യുട്യൂബ് ചാനലിനോടായിരുന്നു റോബിന്‍ ഇക്കാര്യം പങ്കുവച്ചത്. ഇന്നുവരെ ആരും പരീക്ഷിക്കാത്ത ഹണിമൂണ്‍ പ്ലാനാണ് ഇതെന്ന് റോബിന്‍ പറയുന്നു. വെറൈറ്റിയായ രണ്ടുവര്‍ഷത്തെ ഹണിമൂണാണ് പ്ലാന്‍ ചെയ്യുന്നത്. ഹണിമൂണിന്റെ ഭാഗമായി 27ല്‍ ്അധികം രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് പദ്ധതി. റോബിന്റെ ഒരു ഫ്രണ്ടും കൂടെയുണ്ടാകും. ഡെസ്റ്റിനേഷന്‍ ഹോളിഡേയ്സ് എന്ന പേരില്‍ അവര്‍ക്കൊരു സ്ഥാപനമുണ്ട്. പുള്ളിക്കാരിയോടൊപ്പം ചേര്‍ന്നാണ് വെറൈറ്റിയായി രണ്ടുവര്‍ഷത്തെ ഹണിമൂണ്‍ പ്ലാന്‍ ചെയ്യുന്നത്. ചിലപ്പോള്‍ കേരളത്തില്‍ ഇങ്ങനെയൊരു യാത്ര ആദ്യമായിട്ടാകും. അധികം സ്ഥലങ്ങളിലൊന്നും പോയിട്ടുള്ള ആളല്ല ഞാന്‍. അതു കൊണ്ട് വ്യത്യസ്തമായൊരു ഹമിമൂണ്‍ വേണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നെന്ന് റോബന്‍ പറയുന്നു. മാസങ്ങള്‍ ഇടവിട്ടായിരിക്കും യാത്ര. ആദ്യയാത്ര അസൈര്‍ബൈജാനിലേക്ക് ആയിരിക്കും. ഇതു വരെ മഞ്ഞൊന്നും കണ്ടിട്ടില്ല. അതൊക്കെ കാണണമെന്ന് ആഗ്രഹമുണ്ട്. ഫ്രീ ട്രീപ്പാണെന്നും റോബിന്‍ പറഞ്ഞു. മോഹന്‍ലാലിനെ…

    Read More »
  • Crime

    സ്ത്രീധന പീഡനക്കേസ്; എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍, വനിതാ എസ്.ഐയ്ക്ക് സ്ഥലം മാറ്റം

    കൊല്ലം: പരവൂരില്‍ എസ്‌ഐമാര്‍ക്കെതിരായ സ്ത്രീധന പീഡന അതിക്രമക്കേസില്‍ പരാതിക്കാരിയുടെ ഭര്‍ത്താവായ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. വര്‍ക്കല എസ് ഐ ആയിരുന്ന എസ്.അഭിഷേകിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് റെയിഞ്ച് ഡിഐജി ഉത്തരവിറക്കി. കേസിലെ മറ്റൊരു പ്രതിയായ എസ്‌ഐ ആശയെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയിരുന്നു. മീഡിയവണ്‍ ആണ് എസ്‌ഐ മാര്‍ക്കെതിരായ പരാതി പുറംലോകത്തെ അറിയിച്ചത്. യുവതിയുടെ പരാതിയില്‍ പരവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ട്, ആരോപണ വിധേയര്‍ക്കെതിരെ നടപടി ഉണ്ടാകാതെ വന്നതോടെ യുവതി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് യുവതിയെ മര്‍ദിച്ചു എന്നതുള്‍പ്പെടെ ആരോപണം നേരിടുന്ന വനിത എസ്‌ഐയെ സ്ഥലം മാറ്റിയത്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. പത്തനംതിട്ടയിലേക്ക് ആണ് എസ്‌ഐ ആശയെ സ്ഥലം മാറ്റിയത്. സ്ത്രീധന പീഡന നിരോധന നിയമം, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരായ കേസ്. ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യ…

    Read More »
  • Kerala

    കാലിക്കറ്റ് യൂണി. കലോത്സവത്തിനിടെ സംഘര്‍ഷം; എസ്എഫ്ഐ നേതാവിന്റെ നില ഗുരുതരം; കെഎസ് യു പ്രവര്‍ത്തകരെ കൊണ്ടുപോയ ആംബുലന്‍സിന് നേരെ ആക്രമണം

    തൃശൂര്‍: മാള ഹോളി ഗ്രേസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി സോണ്‍ കലോത്സവത്തിനിടെ സംഘര്‍ഷം. ഇന്നു പുലര്‍ച്ചെയോടെയാണ് കെഎസ് യു – എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്എഫ്ഐ കേരള വര്‍മ്മ കോളജ് യൂണിറ്റ് പ്രസിഡന്റ് ആശിഷിന്റെ നില ഗുരുതരമാണ്. മത്സരങ്ങള്‍ വൈകുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. വിദ്യാര്‍ഥികള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. ഇരുവിഭാഗത്തിലുമായി 15ഓളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ ചാലക്കുടിയിലെയും മാളയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതേസമയം പരുക്കേറ്റ കെഎസ് യു വിദ്യാര്‍ഥികളുമായി പോയ ആംബുലന്‍സ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. ആംബുലന്‍സിന്റെ മുന്‍വശത്തെ ഗ്ലാസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. വാഹനത്തിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന കെഎസ് യു പ്രവര്‍ത്തകരായ ആദിത്യന്‍, ഗോകുല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് ഡി സോണ്‍ കലോത്സവം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ചില വിദ്യാര്‍ഥികള്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. നാടക…

    Read More »
  • Crime

    നിധി കണ്ടെത്താന്‍ കിണറ്റില്‍ കുഴി കുത്തി; ലീഗ് നേതാവുള്‍പ്പെടെ 5 പേര്‍ പിടിയില്‍

    കാസര്‍ഗോഡ്: നിധി കണ്ടെത്തുന്നതിന് കിണറ്റില്‍ കുഴിക്കുന്നതിനിടെ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുള്‍പ്പെടെ അഞ്ചുപേരെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. ഇവര്‍ സഞ്ചരിച്ച രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. മൊഗ്രാല്‍-പുത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ കെ.എം.മുജീബ് റഹ്‌മാന്‍ (മുജീബ് കമ്പാര്‍-40), മൊഗ്രാല്‍-പുത്തൂര്‍ പാല്‍ത്തൊട്ടി എം.എ.ഹൗസിലെ കെ.എ.മുഹമ്മദ് ജാഫര്‍ (40), പാലക്കുന്ന് ചിറമ്മല്‍ ഹൗസിലെ അജാസ് (26), മടിക്കൈ കൂട്ടപ്പുന ഷഹദ് മന്‍സിലിലെ എന്‍.കെ.സഹദുദ്ദീന്‍ (26), മുളിയാര്‍ നെല്ലിക്കാട് ഹൗസിലെ മുഹമ്മദ് ഫിറോസ് (27) എന്നിവരാണ് അറസ്റ്റിലായത്. പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള കുമ്പള ആരിക്കാടി കോട്ടയിലാണ് സംഭവം. കാസര്‍കോട്-മംഗളൂരു ദേശീയപാതയ്ക്കരികിലെ പുരാതനമായ ആരിക്കാടി കോട്ടയിലെ കിണറിലാണ് നിധി കണ്ടെത്താനായി സംഘം തൊഴിലാളികളെ ഉപയോഗിച്ച് മണ്ണ് കിളച്ചത്. വെള്ളമില്ലാത്ത കിണറില്‍ കിളക്കുന്ന ശബ്ദംകേട്ട ചിലര്‍ സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. ഇവര്‍ വിവരമറിയിച്ചതനുസരിച്ച് കൂടുതല്‍ പേരെത്തി സംഘത്തെ തടഞ്ഞുവെച്ചു. തുടര്‍ന്ന് കുമ്പള ഇന്‍സ്പെക്ടര്‍ കെ.പി.വിനോദ് കുമാര്‍, എസ്.ഐ. കെ.ശ്രീജേഷ് എന്നിവരുടെ…

    Read More »
Back to top button
error: