CrimeNEWS

ചോറ്റാനിക്കരയിലെ വീട്ടില്‍ കഴുത്തില്‍ കയര്‍ മുറുക്കി, അര്‍ധനഗ്‌നയായി യുവതി; പോക്‌സോ അതിജീവിതയുടെ നില ഗുരുതരം, തലയോലപ്പറമ്പ് സ്വദേശിയായ കാമുകന്‍ കസ്റ്റഡിയില്‍

എറണാകുളം: ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ പോക്‌സോ അതിജീവിതയായ 20 വയസുകാരി ഗുരുതരാവസ്ഥയില്‍. സംഭവത്തില്‍ യുവതിയുടെ കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ മര്‍ദനത്തിലാണോ ഗുരുതരമായി പരുക്കേറ്റത് എന്നാണ് സംശയം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് യുവതി ഇപ്പോള്‍.

ഞായറാഴ്ച ഉച്ചയോടെയാണ് അടുത്ത ബന്ധു യുവതിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തുന്നത്. മാതാവ് ഒരു വിവാഹ ചടങ്ങിനു പോയതിനാല്‍ യുവതി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. കഴുത്തില്‍ കയര്‍ മുറുകി പരുക്കേറ്റ നിലയിലായിരുന്നു യുവതി. കയ്യിലും തലയിലും പരുക്കുകളുണ്ടായിരുന്നു. അര്‍ധനഗ്‌നയായയാണ് യുവതി കിടന്നിരുന്നത്. തുടര്‍ന്ന് ചോറ്റാനിക്കര പൊലീസും ബന്ധുക്കളും ജനപ്രതിനിധിയും ചേര്‍ന്ന് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Signature-ad

യുവതിയുടെ മാതാവിന്റെ പരാതിയില്‍ ബലാത്സംഗത്തിനും കൊലപാതക ശ്രമത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ ശനിയാഴ്ച രാത്രി തന്നെ യുവതിയുടെ വീട്ടില്‍ എത്തിയിരുന്നുവെന്നും ക്രൂരമായി മര്‍ദിച്ചുവെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഞായറാഴ്ച വെളുപ്പിനെ ഇയാള്‍ ഇവിടെ നിന്നും പോയി. അന്ന് ഉച്ചയ്ക്കാണ് യുവതിയെ ഗുരുതരമായ നിലയില്‍ കണ്ടെത്തിയത്. മൂന്നു വര്‍ഷം മുമ്പാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. തുടര്‍ന്ന് ബസ് ജീവനക്കാരായ 2 പേര്‍ പോക്‌സോ കേസില്‍ അറസ്റ്റിലായിരുന്നു.

Back to top button
error: