CrimeNEWS

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തില്‍ കയറ്റും; 18 മാസത്തിനിടെ 11 യുവാക്കളെ കൊന്ന് തള്ളിയ സീരിയല്‍ കില്ലര്‍

ചണ്ഡീഗഡ്: പഞ്ചാബില്‍ 18 മാസത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സീരിയല്‍ കില്ലര്‍ പിടിയില്‍. ഹോഷിയാര്‍പൂര്‍ ജില്ലയിലെ ചൗറ സ്വദേശിയായ രാംസ്വരൂപ് സോധിയാണ് പിടിയിലായത്. തിങ്കളാഴ്ച മറ്റൊരു കേസില്‍ പൊലീസ് സോധിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ നടന്ന 11 കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.

യുവാക്കളായിരുന്നു കൊലയാളിയുടെ ലക്ഷ്യം. രാത്രിയില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിയ ശേഷം കൊള്ളയടിക്കും. അത് എതിര്‍ക്കുന്നവരെ കൊന്ന് തള്ളുന്നതാണ് ഇയാളുടെ രീതി. ജില്ലയില്‍ കുറച്ചുകാലമായി നടക്കുന്ന കൊലപാതകങ്ങളില്‍ അന്വേഷണം നടത്താന്‍ സീനിയര്‍ പൊലീസ് സുപ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

Signature-ad

കഴിഞ്ഞ ഓഗസ്റ്റില്‍ മോദ്ര ടോള്‍ പ്ലാസക്ക് സമീപം നടന്ന 37 കാരന്റെ കൊലപാതകത്തില്‍ നടന്ന അന്വേഷണമാണ് സോധിയിലേക്കെത്തിയത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇതിനുപുറമെ നടത്തിയ 10 കൊലപാതകങ്ങളും പ്രതി സമ്മതിച്ചത്. പലരെയും കഴുത്ത് ഞെരിച്ചാണ് കൊന്നത്. ചിലരെ ഇഷ്ടിക കൊണ്ടടിച്ചു കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Back to top button
error: