CrimeNEWS

30 കിലോ കഞ്ചാവ് പിടിച്ച കേസ്, സൂത്രധാരനായ പോലീസുകാരന്‍ അറസ്റ്റില്‍; മുന്‍പും കേസുകളില്‍ പ്രതി

കൊല്ലം: അഞ്ചുമാസം മുന്‍പ് പുനലൂര്‍ കുര്യോട്ടുമലയില്‍നിന്ന് 30 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസില്‍ പ്രതിയായി ഒളിവില്‍കഴിഞ്ഞിരുന്ന പോലീസുകാരന്‍ അറസ്റ്റില്‍. കേസിലെ അഞ്ചാംപ്രതിയായ, കരുനാഗപ്പള്ളി ആദിനാട് തെക്ക് കാട്ടില്‍ക്കടവ് സംഘപ്പുരമുക്കില്‍ പൈങ്ങാക്കുളങ്ങര അസര്‍ എന്ന ബെക്കര്‍ അബ(48)യാണ് അറസ്റ്റിലായത്. പോലീസില്‍ ഡ്രൈവര്‍ സിവില്‍ ഓഫീസറായ ഇയാളെ ഗുജറാത്തിലെ അഹമ്മദാബാദ് നരോദയിലുള്ള ആശ്രമത്തില്‍നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

തൃശ്ശൂര്‍ എ.ആര്‍.ക്യാമ്പില്‍ ഡ്രൈവറായിരുന്ന ബെക്കര്‍ അബ, ഒരുവര്‍ഷമായി സസ്‌പെന്‍ഷനിലാണെന്നും മുന്‍പും വിവിധ കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു. പുനലൂര്‍ സ്റ്റേഷനിലെ കഞ്ചാവ് കേസില്‍പ്പെട്ടശേഷം മൈസൂരു, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലും ഒളിവില്‍ക്കഴിഞ്ഞിരുന്നെന്നും പോലീസ് വെളിപ്പെടുത്തി.

Signature-ad

കഴിഞ്ഞ ജൂലൈയ് 11-നാണ് കുര്യോട്ടുമലയിലെ വീട്ടില്‍നിന്ന് 30 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. എസ്.ഐ: എം.എസ്.അനീഷിന്റെ നേതൃത്വത്തില്‍ പുനലൂര്‍ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കാപ ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയായ പുനലൂര്‍ മുസാവരിക്കുന്ന്, ചരുവിള പുത്തന്‍വീട്ടില്‍ ഷാനവാസ് (41), കുര്യോട്ടുമല അഞ്ജനാഭവനില്‍ അജിത് (24), ചെമ്മന്തൂര്‍ ഫൈസല്‍ മന്‍സിലില്‍ ജെസില്‍ (22) എന്നിവരെ അന്നുതന്നെയും മറ്റു മൂന്നുപ്രതികളായ റിമോ, സാജ്ചന്ദ്രന്‍, നിസാം എന്നിവരെ പിന്നീടും അറസ്റ്റ് ചെയ്തിരുന്നു.

അഞ്ചാംപ്രതിയായ ബെക്കര്‍ അബ അന്നുമുതല്‍ ഒളിവിലായിരുന്നു. ഏതാനും ദിവസംമുന്‍പാണ് ഇയാള്‍ നരോദയിലെ ആശ്രമത്തില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചത്. കഞ്ചാവുകടത്തിന്റെ മുഖ്യസൂത്രധാരന്‍ ഇയാളാണെന്നും ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍നിന്നാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്നും പോലീസ് പറഞ്ഞു.

 

Back to top button
error: