CrimeNEWS

കൊച്ചിയില്‍ ബസിനുള്ളിലിരുന്ന് കഞ്ചാവ് വലിച്ചു, സ്ത്രീകളെ ശല്യം ചെയ്തു; ചോദ്യംചെയ്ത കണ്ടക്ടര്‍ക്ക് മര്‍ദ്ദനം

കൊച്ചി: സ്വകാര്യബസില്‍ കഞ്ചാവ് ഉപയോഗിച്ച് സ്ത്രീകളെ ശല്യം ചെയ്യുകയും കണ്ടക്ടറെ മര്‍ദ്ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. വൈപ്പിന്‍ വളപ്പ് സ്വദേശി എം.എസ്. സനീഷ് (29), ചേരാനെല്ലൂര്‍ കച്ചേരിപ്പടി സ്വദേശി അരുള്‍ സെബാസ്റ്റ്യന്‍ (25), കുന്നുംപുറം സ്വദേശി പി.ജെ. ജിതീഷ് (27) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കേസില്‍ പുതുവൈപ്പ് സ്വദേശി ജോബി ജോസഫ്, കാക്കനാട് സ്വദേശി ഷാജി എന്നിവരെ സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു.

Signature-ad

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ കാക്കനാട് – പെരുമ്പടപ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷാന ബസിലായിരുന്നു സംഭവം. ലക്കുകെട്ട അവസ്ഥയിലായിരുന്ന അഞ്ചംഗ സംഘം കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ബസില്‍ കയറിയത്. യാത്ര തുടങ്ങി ഏറെ വൈകാതെ ഇവര്‍ കഞ്ചാവ് ബീഡി വലിക്കുകയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്തു.

ഇതു ചോദ്യം ചെയ്ത കണ്ടക്ടറെ പ്രതികള്‍ മര്‍ദ്ദിച്ചു. ഇതോടെ ഡ്രൈവര്‍ ബസ് ഓടിച്ച് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ എത്തിച്ചു. പൊലീസിനെ കണ്ട് അക്രമി സംഘം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രണ്ടു പ്രതികളെ പിന്നാലെ ഓടി പിടികൂടുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: