IndiaNEWS

വേദന മാറാനെത്തി, വിദ്യാര്‍ഥിയുടെ കാല്‍ മുറിച്ചു മാറ്റി; ആശുപത്രിയുടെ അംഗീകാരം റദ്ദാക്കി

ചെന്നൈ: ചികിത്സാപ്പിഴവിനെ തുടര്‍ന്ന് ഏഴാം ക്ലാസ് വിദ്യാര്‍ഥിക്കു കാല്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സ്വകാര്യ ആശുപത്രിയുടെ അക്രഡിറ്റേഷന്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് റദ്ദാക്കി. ആദംപാക്കത്തുള്ള ആശുപത്രിയോട് 15 ദിവസത്തിനകം വിശദീകരണം നല്‍കാനും നിര്‍ദേശിച്ചു. കാലുവേദനയെ തുടര്‍ന്നാണു ചിന്നയ്യയുടെ മകന്‍ ഹരികൃഷ്ണന്‍ ആശുപത്രിയിലെത്തിയത്.

രക്തയോട്ടവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിനു ചികിത്സ ആരംഭിച്ചെങ്കിലും പിന്നീട് കാല്‍ മുറിച്ചുമാറ്റി. തുടര്‍ന്ന് പിതാവ് കേസ് നല്‍കുകയായിരുന്നു. മതിയായ നഷ്ടപരിഹാരം ആശുപത്രി നല്‍കിയില്ലെന്നും കുടുംബം പറഞ്ഞു. ചികിത്സയ്ക്കു പിന്നാലെ കാലില്‍ കറുപ്പുനിറം പടര്‍ന്നിരുന്നതായി ഹരികൃഷ്ണന്റെ മാതാപിതാക്കള്‍ പറഞ്ഞു. രക്തയോട്ടം കുറയുന്നതിന്റെ ലക്ഷണമാണിത്.

Signature-ad

ഇതു കണ്ടതോടെ, കാല്‍ മുറിച്ചു കളയണമെന്നും ഇല്ലെങ്കില്‍ ജീവനു ഭീഷണിയാണെന്നും ഡോക്ടര്‍ പറഞ്ഞു. ഇങ്ങനെ ഭയപ്പെടുത്തി വീട്ടുകാരുടെ സമ്മതം വാങ്ങിയാണു കാല്‍ മുറിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യന്‍ പറഞ്ഞു. 2022ലും സമാനമായ സംഭവമുണ്ടായിരുന്നു. ആര്‍.പ്രിയ (17) എന്ന ഫുട്‌ബോളര്‍ക്കാണ് അന്നു കാല്‍ നഷ്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: