KeralaNEWS

വീണ്ടും വില്ലനായി അടിയൊഴുക്ക്; തരച്ചിലിനിടെ ഒഴുകിപ്പോയ മുങ്ങല്‍ വിദഗ്ദ്ധനെ നാവിക സേന രക്ഷപ്പെടുത്തി

ബംഗളുരു: കര്‍ണാടകയിലെ അങ്കോലയില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടി പുഴയിലിറങ്ങിയുള്ള തിരച്ചില്‍ തുടരുന്നു. പുഴയിലെ മണ്‍കൂനക്ക് അരികെ ഇറങ്ങിയാണ് പരിശോധന. നാവിക സേനയും മത്സ്യതൊഴിലാളികളും മുങ്ങല്‍ വിദഗ്ധരുമായ മാല്‍പെ സംഘവും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.

പുഴയിലേക്ക് ഇറങ്ങിയ ഈശ്വര്‍ മാല്‍പെയുടെ ശരീരത്തില്‍ കെട്ടിയ വടം പൊട്ടി. ഒഴുക്കില്‍പ്പെട്ട ഇയാളെ നാവിക സംഘമാണ് രക്ഷപ്പെടുത്തിയത്. മൂന്നാം തവണ മുങ്ങിപ്പോഴാണ് ശരീരവുമായി ബന്ധിപ്പിച്ചിരുന്ന വടം പൊട്ടിയത്.

Signature-ad

ഐ ബോര്‍ഡ് പരിശോധനയില്‍ ലോറി ഉണ്ടെന്ന് കണ്ടെത്തിയ സ്ഥലത്താണ് പരിശോധന. പുഴയില്‍ ശക്തമായ അടിയൊഴുക്കാണ്.

ശനിയാഴ്ച രാവിലെയാണ് മാല്‍പെ സംഘം അങ്കോലയിലെത്തിയത്. ഉഡുപ്പിക്കടുത്ത് മാല്‍പെ എന്ന സ്ഥലത്തുനിന്നുള്ള മുങ്ങല്‍ വിഗ്ധരാണ് ഇവര്‍. മത്സ്യത്തൊഴിലാളികളായ ഇവര്‍ ആയിരത്തിലധികം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. നാവിക സേനയുമായി സഹകരിച്ചാണ് ഇവര്‍ അങ്കോലയില്‍ പ്രവര്‍ത്തിക്കുന്നത്.

നാവിക സേനയുടെ കര്‍ണാടക മേഖലാ കമാന്‍ഡിംഗ് ഓഫീസര്‍ റിയര്‍ അഡ്മിറല്‍ കെ.എം. രാമകൃഷ്ണന്‍ ഷിരൂരിലെ അപകടസ്ഥലത്തെത്തും. ഇദ്ദേഹം ഉദ്യോഗസ്ഥരെയും കേരളത്തില്‍ നിന്നുള്ള എം.എല്‍.എമാരെയും കാണും. അങ്കോല ഐ.ബിയില്‍ വെച്ചായിരിക്കും എം.എല്‍.എമാരെ കാണുക.

 

Back to top button
error: