KeralaNEWS

മണിപ്പുരിലേത് ഗോത്രങ്ങള്‍ തമ്മിലുള്ളപ്രശ്‌നം; മോദി വീണ്ടും അധികാരത്തിലെത്തിയതില്‍ സന്തോഷമെന്ന് ഓര്‍ത്തഡോക്‌സ് സഭ

തിരുവനന്തപുരം: മണിപ്പുര്‍ വിഷയത്തില്‍ നിലപാട് മാറ്റി ഓര്‍ത്തഡോക്‌സ് സഭ. മണിപ്പുരിലുണ്ടായത് രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നമെന്ന് ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. മണിപ്പുരിലേത് ക്രൈസ്തവ കൂട്ടക്കൊലയാണെന്ന ആരോപണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിനിടെയാണ് തിരഞ്ഞെടുപ്പിനു പിന്നാലെയുള്ള സഭയുടെ നിലപാടുമാറ്റം.

മണിപ്പുരിലേത് ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള അടിയായി മനസ്സിലാക്കാന്‍ സാധിച്ചു. ക്രൈസ്തവര്‍ കൂടുതലുള്ള ഭാഗത്തെ പള്ളികള്‍ ആക്രമിക്കപ്പെട്ടു. സ്വാഭാവികമായിട്ടും ഒരു ഗോത്രം മറ്റേ ഗോത്രത്തിന്റെ എല്ലാം നശിപ്പിക്കും. മറ്റു ഗോത്രങ്ങളിലെ ആരാധനാലയങ്ങളും നശിപ്പിച്ചിട്ടുണ്ടാകാം. അതിനാല്‍ വിഷയത്തില്‍ വലിയ ആശങ്ക വേണ്ടന്നാണ് ക്രൈസ്തവര്‍ മുഴുവന്‍ മനസ്സിലാക്കുന്നത്, അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതില്‍ സന്തോഷമെന്നും കേരളത്തില്‍നിന്ന് രണ്ടുപേര്‍ കേന്ദ്രമന്ത്രിമാരായത് കേരള ജനതയ്ക്ക് മുഴുവന്‍ അഭിമാനമാണെന്നും ബാവ കൂട്ടിച്ചേര്‍ത്തു.

Signature-ad

തൃശ്ശൂരില്‍ സുരേഷ് ഗോപി വിജയിച്ചത് ഒരു തുടക്കമായിരിക്കുമോ എന്ന ചോദ്യത്തിന് അത് ബിജെപിയാണ് പറയേണ്ടത് ഞാനല്ല എന്നായിരുന്നു മറുപടി. ക്രൈസ്തവരുടെ പിന്തുണ തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് കിട്ടിയിട്ടുണ്ടായിരിക്കണം. ഒരുകാലത്ത് തിരുവനന്തപുരത്ത് ബിജെപിക്ക് ഒരു നിയമസഭ സീറ്റ് കിട്ടി. അടുത്ത തിരഞ്ഞെടുപ്പില്‍ ആ സീറ്റ് പോയി. ഇതുവരെയും ഒരു ലോകസഭാ മണ്ഡലം കിട്ടിയിരുന്നില്ല. ആദ്യമായി ഇപ്പോഴത് കിട്ടി. എന്നാല്‍ അടുത്ത പ്രാവശ്യം ഈ സീറ്റ് ഉണ്ടാകുമോ എന്ന് അറിയില്ല, അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ഭരണവിരുദ്ധവികാരം ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ ഒരു ലോക്‌സഭാ സീറ്റുപോലും എല്‍ഡിഎഫിന് ലഭിക്കുമായിരുന്നില്ലെന്നും ബസേലിയോസ് മാത്യൂസ് തൃതീയന്‍ ബാവ പറഞ്ഞു.

മണിപ്പുര്‍ കലാപത്തില്‍ നേരത്തെ കേന്ദ്രസര്‍ക്കാരിനെ ഓര്‍ത്തഡോക്സ് സഭ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ മാതൃൂസ് തൃതീയന്‍ ബാവതന്നെ കുറ്റപ്പെടുത്തിയിരുന്നു.

Back to top button
error: