CrimeNEWS

എട്ടുദിവസം മുന്‍പ് വിവാഹം; ഭാര്യയും അമ്മയുമടക്കം എട്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് ജീവനൊടുക്കി

ഭോപ്പാല്‍: അമ്മയെയും ഭാര്യയെയുമടക്കം കുടുംബത്തിലെ എട്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് കൂട്ടക്കൊലപാതകം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങളെ കോടാലികൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ചിന്ദ്വാരയില്‍ നിന്ന് 145 കിലോമീറ്റര്‍ അകലെയുള്ള ആദിവാസി ഗ്രാമമായ ബോദല്‍ കച്ചാറില്‍ ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. പുലര്‍ച്ചെ 2.30ന് എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ ഭുര എന്ന ദിനേശ് ഗോണ്ട് അക്രമം അഴിച്ചുവിടുകയായിരുന്നു.

അമ്മ സിയാബായി (55), ഭാര്യ വര്‍ഷ (23), സഹോദരന്‍ ശ്രാവണ്‍ കുമാര്‍ (35), ശ്രാവണിന്റെ ഭാര്യ ബാരതോബായി (30), സഹോദരി പാര്‍വതി( 16 ) അഞ്ചുവയസ്സുള്ള അനന്തരവന്‍ കൃഷ്ണ, മരുമക്കള്‍ സെവന്തി (4) ,ദീപ (1).എന്നിവരാണ് കൊല്ലപ്പെട്ടത്.എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്തത്തില്‍കുളിച്ചു കിടക്കുന്ന കുടുംബാംഗങ്ങളെ കണ്ടത്. നാട്ടുകാരെ കണ്ടതും പ്രതി ഓടി രക്ഷപ്പെട്ടു. പിന്നീടാണ് വീടിന് 100 മീറ്റര്‍ അകലെ ഇയാളെ നിലയില്‍ കണ്ടെത്തിയത്.

Signature-ad

പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. എട്ടുദിവസം മുന്‍പാണ് ഇയാളുടെ വിവാഹം കഴിഞ്ഞത്. നേരത്തെ മാനസികരോഗത്തിന് ഇയാള്‍ ചികിത്സ തേടിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. വിവാഹശേഷം പ്രതിയുടെ നില കൂടുതല്‍ വഷളാകുകയായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. കൂട്ടക്കൊലക്ക് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

 

Back to top button
error: