CrimeNEWS

വിദ്യാര്‍ഥിനികളുടെ നഗ്നവിഡിയോ പകര്‍ത്തി ഭീഷണി, പെണ്‍വാണിഭം; സഹപാഠിയുടെ അമ്മയും 6 പേരും അറസ്റ്റില്‍

ചെന്നൈ: പ്ലസ്ടു വിദ്യാര്‍ഥിനികളെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച സ്ത്രീയെയും 6 കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ നഗരത്തില്‍ നടന്ന റെയ്ഡില്‍ രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. പലയിടത്തും കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരകളാക്കിയതായി പെണ്‍കുട്ടികള്‍ മൊഴി നല്‍കി.

ബ്യൂട്ടീഷ്യന്‍ കോഴ്സും നൃത്തവും പഠിപ്പിക്കാനെന്ന വ്യാജേനയാണ് മുഖ്യപ്രതിയായ കെ.നദിയ (37) മകളുടെ സഹപാഠികളുമായി സൗഹൃദം സ്ഥാപിച്ച് അവരെ പെണ്‍വാണിഭത്തിനു നിര്‍ബന്ധിച്ചത്. നദിയുടെ നിര്‍ബന്ധത്തിനു വഴങ്ങാതിരുന്ന കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം ചൂഷണം ചെയ്യുകയും 25,000 മുതല്‍ 35,000 രൂപ വരെ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഹൈദരാബാദ്, കോയമ്പത്തൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്.

Signature-ad

സമൂഹമാധ്യമങ്ങളിലൂടെയാണ് നദിയ ഇടപാടുകള്‍ നടത്തിയിരുന്നത്. ഇടപാടുകാരില്‍ കൂടുതലും പ്രായമായ പുരുഷന്മാരായിരുന്നു. പെണ്‍കുട്ടികള്‍ പലതവണ പെണ്‍വാണിഭ സംഘവുമായുളള ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇവരുടെ നഗ്‌ന വിഡിയോകള്‍ രക്ഷകര്‍ത്താക്കളെ കാണിക്കുമെന്നായിരുന്നു നദിയയുടെ ഭീഷണി. രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളെ കൗണ്‍സിലിങ്ങിനായി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് കൈമാറി.

Back to top button
error: