IndiaNEWS

മുന്‍ DGPയുടെ വീട്ടിലെ ഫ്യൂസ് ഊരി IAS-കാരിയായ മുന്‍ ഭാര്യ

ചെന്നൈ: തമിഴ്‌നാട് മുന്‍ സ്‌പെഷ്യല്‍ ഡി.ജി.പി രാജേഷ് ദാസ് താമസിക്കുന്ന വീട്ടിലേയ്ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് മുന്‍ ഭാര്യയും തമിഴ്‌നാട് ഊര്‍ജവകുപ്പ് സെക്രട്ടറിയുമായ ബീല വെങ്കിടേശന്‍. ബില അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന് ആരോപിച്ച് രാജേഷ് രംഗത്തെത്തിയെങ്കിലും വീടിരിക്കുന്ന ഭൂമിയും വൈദ്യുതി കണക്ഷനും തന്റെ പേരിലാണെന്നായിരുന്നു അവരുടെ പ്രതികരണം. അനാവശ്യ ചിലവ് ഒഴിവാക്കുന്നതിനാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നും ബീല കൂട്ടിച്ചേര്‍ത്തു.

വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനായി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഞായറാഴ്ച രാജേഷ് താമസിക്കുന്ന വീട്ടിലെത്തിയിരുന്നെങ്കിലും അദ്ദേഹം അനുവദിച്ചിരുന്നില്ല. തുടര്‍ന്ന്, തിങ്കളാഴ്ച ഊര്‍ജവകുപ്പ് സെക്രട്ടറിയുടെ കത്തുമായെത്തിയാണ് ഉദ്യോഗസ്ഥര്‍ വൈദ്യുതി വിച്ഛേദിച്ചത്.

Signature-ad

രേഖാമൂലം തന്റെ അഭിപ്രായം ചോദിക്കാതെ സ്വീകരിച്ച നടപടിക്കെതിരേ രാജേഷ് രംഗത്തെത്തി. താന്‍ ഇതുവരെ കുടിശ്ശിക വരുത്തിയിട്ടില്ല. ഇത്തരം നടപടിയെ ന്യായീകരിക്കുന്ന കോടതി ഉത്തരവും ഉദ്യോഗസ്ഥരുടെ പക്കലില്ല. ഭൂവുടമ വൈദ്യുതി വിച്ഛദിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ പോലും വീട്ടില്‍ താമസക്കാരുണ്ടെങ്കില്‍ വൈദ്യുതി വകുപ്പിന് ഇത്തരം നടപടിയിലേക്ക് നീങ്ങാനാവില്ലെന്നും രാജേഷ് ചൂണ്ടിക്കാട്ടി.

അതേസമയം, കഴിഞ്ഞ മൂന്ന് മാസമായി വീട് ഒഴിഞ്ഞ് കിടക്കുകയാണെന്നാണ് സംഭവത്തില്‍ ബീല വെങ്കിടേശന്റെ വാദം. കണക്ഷനും സ്ഥലവും തന്റെ പേരിലാണ്. രാജേഷ് അവിടെ താമസിക്കുന്നുണ്ടെന്ന് തെളിയിക്കാന്‍ മതിയായ സമയം നല്‍കിയിരുന്നു. ഈ രേഖകള്‍ സമര്‍പ്പിക്കാതെ വന്നതോടെയാണ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്തതെന്നും ബീല കൂട്ടിച്ചേര്‍ത്തു.

ഐ.പി.എസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ച കേസില്‍ രാജേഷ് ദാസ് കുറ്റക്കാരനാണെന്ന് 2023-ല്‍ വില്ലുപുരം കോടതി വിധിച്ചിരുന്നു. തുടര്‍ന്ന്, വിധിക്കെതിരേ ഇയാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജികള്‍ തള്ളി. നിലവില്‍, സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ രാജേഷിന്റെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞിട്ടുണ്ട്.

Back to top button
error: