KeralaNEWS

മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപണം; അര്‍ധരാത്രി മൃതദേഹവുമായി മെഡി. കോളജില്‍ ബന്ധുക്കളുടെ പ്രതിഷേധം

ആലപ്പുഴ: മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപണവുമായി വയോധികയുടെ മൃതദേഹവുമായി ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രതിഷേധം നടത്തി. പുന്നപ്ര അഞ്ചില്‍ വീട്ടില്‍ ഉമൈബയുടെ (70) മൃതദേഹവുമായാണു ബന്ധുക്കള്‍ ബുധന്‍ അര്‍ധരാത്രി അത്യാഹിത വിഭാഗത്തിനു മുന്നില്‍ പ്രതിഷേധിച്ചത്. ഇത് സംഘര്‍ഷത്തിന് ഇടയാക്കി.

പനി ബാധിച്ച് 24 ദിവസം മുന്‍പ് ആശുപത്രിയില്‍ എത്തിയതായിരുന്നു ഉമൈബ. ചൊവ്വാഴ്ച ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. ബുധനാഴ്ച രാത്രി 8ന് ഉമൈബ മരിച്ചു. ഉമൈബയുടെ മൃതദേഹം ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചശേഷം അത്യാഹിത വിഭാഗത്തിന് മുന്നില്‍ സ്ട്രക്ചറില്‍ കിടത്തിയാണ് പ്രതിഷേധിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുല്‍ സലാം സ്ഥലത്തെത്തി ബന്ധുക്കളുമായി ചര്‍ച്ച നടത്തി.

Signature-ad

രാത്രി 1 മണിയോടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിക്കൊണ്ടുപോയി. കബറടക്കം: ഇന്ന് 10ന് പുന്നപ്ര വണ്ടാനം ഷറഫുല്‍ ഇസ്ലാം സംഘം പള്ളിയില്‍. മക്കള്‍: നിയാസ്, ഷാനി. മരുമക്കള്‍: നവാസ്, സൗമില.

Back to top button
error: