CrimeNEWS

അനന്തപുരിയിൽ അധോലോകം അഴിഞ്ഞാടുന്നു: തലസ്ഥാനത്ത് കാറിലെത്തിയ സംഘം യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി

    ഭരണാധിപന്മാരും  പൊലീസ്    മേധാവികളും ഉദ്യോഗസ്ഥ പ്രമുഖരും വിരാചിക്കുന്ന അനന്തപുരിയിൽ   അധോലോകം അഴിഞ്ഞാടുന്നു. തിരുവനന്തപുരം നഗരകവാടമായ കരമനയില്‍ കാറിലെത്തിയ സംഘം യുവാവിനെ കമ്പിവടി കൊണ്ടു തലയ്ക്കടിച്ചും കല്ലുകൊണ്ട് ഇടിച്ചും ക്രൂരമായി കൊലപ്പെടുത്തി. കരമന സ്വദേശി അഖില്‍ (22) ആണ് കൊല്ലപ്പെട്ടത്. ബാറില്‍വെച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കഴിഞ്ഞ ആഴ്ച ബാറില്‍വെച്ച് അഖിൽ ചിലരുമായി തര്‍ക്കവും സംഘര്‍ഷവുമുണ്ടായിരുന്നു. ഇന്നലെ (വെള്ളി) വൈകീട്ട് അഞ്ചര മണിയോടെ ഇന്നോവ കാറിലെത്തിയ സംഘം കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ശരീരത്തില്‍ കല്ലെടുത്തിട്ടാണ് ആക്രമിച്ചത്. അക്രമികൾ ഹോളോബ്രിക്‌സ് അടക്കം കരുതിയിരുന്നു.

Signature-ad

മുന്‍കൂട്ടി ഗൂഢാലോചന ചെയ്തുള്ള കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. ഹോളോബ്രിക്‌സുകൊണ്ട് തലയ്ക്കടക്കം അടിയേറ്റിറ്റുണ്ട്. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. തലയോട്ടി പിളര്‍ന്ന നിലയിലാണ് അഖിലിനെ ആശുപത്രിയില്‍ എത്തിച്ചത്.

മത്സ്യക്കച്ചടവം നടത്തുന്ന ആളാണ് അഖില്‍. കരമന അനന്ദു വധക്കേസ് പ്രതി അനന്തു കൃഷ്ണന്റെ നേതൃത്വത്തിലാണു ആക്രമണം നടന്നതെന്നു പൊലീസ് പറയുന്നു. ആക്രമണം നടക്കുമ്പോൾ പരിസരത്ത് കുട്ടികളടക്കം ഉണ്ടായിരുന്നു. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

Back to top button
error: