IndiaNEWS

ഹിന്ദുക്കള്‍ കുറഞ്ഞു, മുസ്‍ലിം, ക്രൈസ്തവര്‍ കൂടി’: മോദിയുടെ പുതിയ കണക്ക്

ന്യൂഡൽഹി: രാജ്യത്തെ ഹിന്ദു ജനസംഖ്യ കുറഞ്ഞെന്നും മുസ്‌ലിം, ക്രൈസ്തവ ജനസംഖ്യ കൂടിയെന്നും പ്രധാനമന്ത്രിയുടെ സാമ്ബത്തിക ഉപദേശക കൗണ്‍സില്‍ തയ്യാറാക്കിയ വർക്കിങ് റിപ്പോർട്ട്.

1950 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഹിന്ദു ജനസംഖ്യ 7.82 ശതമാനം കുറഞ്ഞെന്നാണ് കൗണ്‍സില്‍ അംഗം ഷമിക രവിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ വർക്കിങ് പേപ്പറില്‍ പറയുന്നത്. മുസ്‌ലിം ജനസംഖ്യ 1950-നെ അപേക്ഷിച്ച്‌ 43.15 ശതമാനവും ക്രൈസ്തവർ 5.38 ശതമാനവും സിഖുകാർ 6.58 ശതമാനവും വർധിച്ചെന്നും പറയുന്നു.

  2011-നു ശേഷം രാജ്യത്ത് സെൻസസ് നടന്നിട്ടില്ല എന്നിരിക്കെയാണ് 2015-ലെ കണക്കുകള്‍ ചേർത്തിരിക്കുന്നത്.തിരഞ്ഞെടുപ്പില്‍ ജനശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്നും സെൻസസ് നടത്താതെ എങ്ങനെ കണക്ക് കിട്ടിയെന്നും പ്രതിപക്ഷം വിമർശിച്ചു. അതേസമയം, കോണ്‍ഗ്രസ് ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന് റിപ്പോർട്ടിനെ ആയുധമാക്കി ബി.ജെ.പി.വടക്കേയിന്ത്യയിലെങ്ങും പ്രചാരണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: