IndiaNEWS

കോണ്‍ഗ്രസ് ‘യുവരാജാവിനെ’ പ്രധാനമന്ത്രിയാക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നു; വീണ്ടും വിവാദ പരാമര്‍ശവുമായി മോദി

ഗാന്ധിനഗര്‍: തെരഞ്ഞെടുപ്പ് റാലികളില്‍ വിവാദ പരാമര്‍ശം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താന്‍ കോണ്‍ഗ്രസിന് വേണ്ടി കരയുകയാണെന്ന് മോദി ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പാകിസ്താന്‍ മുന്‍ മന്ത്രി പുകഴ്ത്തിയതിന് പിന്നാലെയാണ് മോദിയുടെ വിവാദ പരാമര്‍ശം.

‘ഇന്ത്യയില്‍ കോണ്‍ഗ്രസ് ഇന്ന് ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. പാകിസ്താന്‍ കോണ്‍ഗ്രസിനായി കരയുന്നു. പാകിസ്താനിലെ നേതാക്കള്‍ കോണ്‍ഗ്രസിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും’ മോദി പറഞ്ഞുപാകിസ്താനിലെ നേതാക്കള്‍ കോണ്‍ഗ്രസിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും’ മോദി പറഞ്ഞു. ഗുജറാത്തിലെ ആനന്ദില്‍ തെരഞ്ഞെടുപ്പ് പൊതുറാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ യുവരാജാവിനെ പ്രധാനമന്ത്രിയാക്കാനാണ് പാകിസ്താന്റെ ശ്രമം. പാകിസ്താനും കോണ്‍ഗ്രസുമായുള്ള ബന്ധം പരസ്യമാണെന്നും മോദി ആരോപിച്ചു.

ഇമ്രാന്‍ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന ചൗധരി ഫവാദ് ഹുസൈനാണ് തന്റെ സോഷ്യല്‍മീഡിയയിലൂടെ രാഹുലിന്റെ വീഡിയോ പങ്കുവെച്ച് പുകഴ്ത്തിയത്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങളില്‍ ക്ഷണിക്കപ്പെട്ടവരെക്കുറിച്ചും ബി.ജെ.പി സര്‍ക്കാറിനെ കടന്നാക്രമിക്കുന്ന രാഹുല്‍ ഗാന്ധിയുടെ എഡിറ്റ് ചെയ്ത വീഡിയോയാണ് പാക് മന്ത്രി സോഷ്യല്‍മീഡിയായ എക്സില്‍ പങ്കുവെച്ചട്ടുള്ളത്.

രാഹുലിനെ പുകഴ്ത്തിയ പാക് മന്ത്രിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബി.ജെ.പിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ‘ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായി സേവനമനുഷ്ഠിച്ച സി.എച്ച്. ഫവാദ് ഹുസൈന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിക്കുന്നു. പാകിസ്താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ടോ എന്ന് അമിത് മാളവ്യ എക്സ് പോസ്റ്റില്‍ പറഞ്ഞു.

ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാലയും കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്തെത്തി. കോണ്‍ഗ്രസിന് പാകിസ്താനുമായി വ്യക്തമായ ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

 

Back to top button
error: