IndiaNEWS

ബെംഗളൂരുവില്‍  മൂന്ന് ബംഗ്ലാദേശികളെ പിടികൂടി ക്രൈംബ്രാഞ്ച്

ബെംഗളൂരു: വ്യാജ തിരിച്ചറിയല്‍ കാർഡുകളുണ്ടാക്കി ഇന്ത്യയില്‍ അനധികൃതമായി താമസിച്ചുവന്ന മൂന്നു ബംഗ്ലാദേശികളെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു പോലീസിന്റെ സെൻട്രല്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിനൊടുവിലാണ് മൂന്ന് പേരെ പിടികൂടിയത്.

ഷമീം അഹമ്മദ്, നൂർ ജഹാൻ, ഹറൂണ്‍ മുഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. ബന്നർഘട്ട റോഡിലെ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു ഇവർ.

ഇവരുടെ പക്കല്‍ നിന്നും വ്യാജ ആധാർ കാർഡ്, പാൻ കാർഡ്, റേഷൻ കാർഡ് എന്നിവ പോലീസ് കണ്ടെടുത്തു. സമീപവാസികളായ മുബാറക്, മുനീർ, ഹുസൈൻ, നഹീം എന്നിവരാണ് വ്യാജ രേഖകള്‍ തയ്യാറാക്കാൻ സഹായിച്ചതെന്നാണ് പ്രതികളുടെ മൊഴി.

സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

Back to top button
error: