KeralaNEWS

ഏഴംകുളം അപകട മരണത്തില്‍ ദുരൂഹത; യുവാവ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റിയതെന്ന് പൊലീസ് സംശയം

പത്തനംതിട്ട: ഏഴംകുളം പട്ടാഴിമുക്കില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചതില്‍ ദുരൂഹത. അമിത വേഗതയില്‍ എത്തിയ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസിന് സംശയം. നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് സ്വദേശി ഹാഷിം (35) എന്നിവരാണ് മരിച്ചത്. സഹ അധ്യാപകര്‍ക്കൊപ്പം വിനോദയാത്ര കഴിഞ്ഞെത്തിയ അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം.

തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയാണ് അനുജ. സംഭവസ്ഥലത്തു വച്ചുതന്നെ അനുജയും ഹാഷിമും മരിച്ചു. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. രണ്ട് വാഹനങ്ങളില്‍ നിന്നുമുള്ള ഇന്ധനം റോഡില്‍ നിറഞ്ഞിരുന്നു. അഗ്‌നിശമന സേന എത്തിയാണ് ഇന്ധനം നീക്കം ചെയ്തത്. കായംകുളംപുനലൂര്‍ റോഡിലെ സ്ഥിരം അപകടമേഖലയാണ് പട്ടാഴിമുക്ക്.

 

Back to top button
error: