IndiaNEWS

ദക്ഷിണേന്ത്യയിൽ ബിജെപിക്ക്  വെറും അഞ്ച് സീറ്റ്; ബാക്കി ഇന്ത്യ മുന്നണി തൂത്തുവാരും

ന്യൂഡൽഹി: ദക്ഷിണേന്ത്യയിൽ ഇത്തവണ ബിജെപി എട്ടുനിലയിൽ പൊട്ടുമെന്ന് സർവ്വേ റിപ്പോർട്ട്.ദക്ഷിണേന്ത്യയിൽ ബിജെപിക്ക് കർണാടകയിൽ നിന്നും അഞ്ച് സീറ്റ് കിട്ടിയാൽ കിട്ടുമെന്നും ബാക്കി ഇന്ത്യ മുന്നണി തൂത്തുവാരുമെന്നുമാണ് റിപ്പോർട്ട്‌.

കർണാടകയിൽ 28 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്.ഇതിൽ അഞ്ച് സീറ്റ് മാത്രമാണ് ബിജെപിക്ക് പ്രവചിക്കുന്നത്. തമിഴ്നാട്ടിൽ ആകെ 39 ലോക്സഭാ സീറ്റുകളും കേരളത്തിൽ അത് 20 ഉം ആണ്.ഇവിടങ്ങളിൽ ബിജെപി നിലം തൊടില്ലെന്നാണ് സർവേ ഫലം.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസിന് ലഭിച്ച 52 സീറ്റുകളില്‍ 26 എണ്ണം ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഈ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങില്‍ എല്ലാം ചേർന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധ പാർട്ടികള്‍ക്ക് ലഭിച്ചത് 71 സീറ്റുകളാണ്.ഇവർ ഇത്തവണയും ദക്ഷിണേന്ത്യ തൂത്തുവാരുമെന്നാണ് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ തവണ തെലങ്കാനയിലും കർണാടകത്തിലും കോണ്‍ഗ്രസ് സംസ്ഥാന ഭരണത്തിന് പുറത്തായിരുന്നതിനാല്‍ ഇവിടങ്ങളില്‍ പാർട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായിരുന്നില്ല. ഇക്കുറി ചിത്രം മാറിയിരിക്കുകയാണ്.കർണാടകത്തില്‍ ബിജെപിയില്‍ നിന്നും തെലങ്കാനയില്‍ ബിആർഎസില്‍ നിന്നും കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തു. കഴിഞ്ഞ തവണ കർണാടകത്തില്‍ ആകെയുള്ള 28 സീറ്റുകളില്‍ കോണ്‍ഗ്രസിന് വിജയിക്കാനായത് ഒരെണ്ണത്തില്‍ മാത്രമാണ്. ബിജെപി 26 (സ്വതന്ത്രൻ ഉള്‍പ്പെടെ) സീറ്റുകള്‍ സ്വന്തമാക്കിയീരുന്നു. ഇക്കുറി അധികാരത്തില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ് സംസ്ഥാനത്ത് വൻ മുന്നേറ്റം നടത്തി നിലമെച്ചപ്പെടുത്തുമെന്നാണ് സർവ്വേ ഫലങ്ങൾ പറയുന്നത്.

Signature-ad

2019 ൽ തെലങ്കാനയില്‍ ആകെയുള്ള 17 സീറ്റിൽ കോണ്‍ഗ്രസ് മുന്നിടത്താണ് വിജയിച്ചത്. അന്ന് അധികാരത്തില്‍ ഉണ്ടായിരുന്ന ബിആർസ് 9 സീറ്റുകള്‍ നേടിയപ്പോള്‍ കേന്ദ്ര ഭരണം കയ്യാളിയിരുന്ന ബിജെപിയും അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ഓരോ സീറ്റുകളും നേടി. ഇക്കുറി കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ സംസ്ഥാനത്ത് അവർ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വ്യക്തം.

തമിഴ്നാട്ടിലെ 38 സീറ്റുകളില്‍ കഴിഞ്ഞ തവണ ബിജെപിക്ക് നിലം തൊടാനായില്ല. 38ല്‍ 37 സീറ്റും യുപിഎയ്ക്കു ലഭിച്ചു. ഡിഎംകെ 23, കോണ്‍ഗ്രസ് 8, സിപിഎം 2, സിപിഐ 2, മുസ്ലിം ലീഗ് 1, വിസികെ 1 എന്നിങ്ങനെ ബിജെപി വിരുദ്ധ സഖ്യം നേടിയപ്പോള്‍ പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെ ശേഷിക്കുന്ന ഒരു സീറ്റിലും വിജയിച്ചു.സംസ്ഥാനത്ത് ഇത്തവണ  ഒരു സീറ്റ് പോലും പ്രതിപക്ഷ കക്ഷികൾക്ക് കിട്ടില്ലെന്നാണ് കണക്കുകൾ പറയുന്നത്.

കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായിട്ടില്ലെങ്കിലും തുടർച്ചയായി ലഭിക്കുന്ന വോട്ടു വർധനനവ് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ സംസ്ഥാനത്ത് യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ പരസ്പര്യം ഏറ്റുമുട്ടുന്നുണ്ടെങ്കിലും ആര്യ ജയിച്ചാലും അത് ദേശീയ തലത്തില്‍ വിലയിരുത്തുന്നത് ബിജെപി വിരുദ്ധ ‘ഇന്ത്യ’ മുന്നണിയുടെ അക്കൗണ്ടിലേക്കാണ്. ചുരുക്കിപ്പറഞ്ഞാല്‍ നരേന്ദ്രമോദിയും ബിജെപിയും ഏറ്റവും കൂടുതൽ ഭയക്കുന്നത് ദക്ഷിണേന്ത്യയില്‍ ഉണ്ടാകാൻ സാധ്യതയുള്ള ഈ തകർച്ചയേയാണ്.

ഇതോടൊപ്പം വടക്കു കിഴക്കൻ മേഖല മണിപ്പൂർ കലാപത്തിൻ്റെയും പൗരത്വ നിയമത്തിൻ്റെയും പാശ്ചാത്തലത്തില്‍ ബിജെപിക്ക് അനുകൂലമാകുമോ എന്നതും ഇത്തവണ സംശയമാണ്. അതായത് ദക്ഷിണേന്ത്യയിലെപ്പോലെ  മറ്റ് സംസ്ഥാനങ്ങളിലും തിരിച്ചടി നേരിട്ടാല്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നിലനിർത്തുക  ഇത്തവണ ബിജെപിക്ക് അസാധ്യമാകൂമെന്നർത്ഥം !

Back to top button
error: