Social MediaTRENDING

സ്റ്റോപ്പിൽ നിർത്താതെ പോയ കെഎസ്ആർടിസി ഡ്രൈവറെ ഇമ്ബൊസിഷൻ എഴുതിച്ച് യാത്രക്കാരൻ !

കൊട്ടാരക്കര: കെഎസ്ആർടിസി ഡ്രൈവർക്ക് ശിക്ഷ വിധിച്ച് യാത്രക്കാരൻ.വാളകം എംഎ‍ല്‍എ.ജങ്ഷനില്‍ സൂപ്പർ ഫാസ്റ്റിന് സ്റ്റോപ്പുണ്ടെന്ന് 50 തവണ ഇമ്ബൊസിഷൻ എഴുതി വാട്സാപ്പില്‍ ഇടാനായിരുന്നു ശിക്ഷ വിധിച്ചത്.

സംഭവം ഇങ്ങനെ:

ഏറെ നാള്‍ ഗതാഗതമന്ത്രിയായിരുന്ന ആർ ബാലകൃഷ്ണ പിള്ളയുടെ നാടാണ് വാളകം.അദ്ദേഹത്തിന്റെ മകനായ ഗണേഷ്കുമാറാണ് ഇപ്പോഴത്തെ ഗതാഗത മന്ത്രിയും.ഗതാഗതമന്ത്രിയുടെ നാട്ടിലെ ബസ് സ്റ്റോപ്പില്‍ കൈകാട്ടിയിട്ടും നിർത്താതെ പോയ സൂപ്പർ ഫാസ്റ്റ് ഡ്രൈവറെയാണ് യാത്രക്കാരൻ  ഇമ്ബൊസിഷൻ എഴുതിച്ചത്.

Signature-ad

എം.സി.റോഡില്‍ വാളകം എംഎ‍ല്‍എ.ജങ്ഷനില്‍ നിർത്താതെ പോയ പത്തനംതിട്ട ജില്ലയിലെ ഒരു ഡിപ്പോയിലെ ഡ്രൈവറാണ് പരാതി ഒഴിവാക്കാൻ ഇമ്ബൊസിഷൻ എഴുതിയത്. പറ്റുന്നിടത്തെല്ലാം ഏത് ബസായാലും കൈകാണിച്ചാല്‍ നിർത്തണമെന്ന അനൗദ്യോഗിക നിർദ്ദേശം കെബി ഗണേശ് കുമാർ നല്‍കിയിട്ടുണ്ട്. എന്നിട്ടും വാളകത്ത് ബസ് നിർത്തിയില്ല !

വെള്ളിയാഴ്ച വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയത്തേക്കുള്ള ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ബന്ധപ്പെട്ട ഡിപ്പോയിലേക്കു വിളിച്ചിരുന്നു. രാത്രിയോടെ ഡ്രൈവർ പരാതിക്കാരനെ തിരികെ വിളിച്ചു. എറണാകുളം ജില്ലയില്‍നിന്ന് ഒരാഴ്ചമുമ്ബ് ഡിപ്പോയില്‍ എത്തിയ ആളാണെന്നും എംഎ‍ല്‍എ.ജങ്ഷനില്‍ സ്റ്റോപ്പുള്ള വിവരം അറിയില്ലെന്നുമായിരുന്നു വിശദീകരണം.സോറിയും പറഞ്ഞു.എന്നാൽ യാത്രക്കാരൻ അയഞ്ഞില്ല.

എല്ലാ കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരും അറിഞ്ഞിരിക്കേണ്ടതല്ലേ വകുപ്പുമന്ത്രിയുടെ സ്വന്തം നാട്ടിലെയും മുൻ വകുപ്പുമന്ത്രി കൂടിയായ ആർ.ബാലകൃഷ്ണപിള്ളയുടെയും പേരിലുള്ള എംഎ‍ല്‍എ.ജങ്ഷനിലെ സ്റ്റോപ്പ് എന്നായിരുന്നു യാത്രക്കാരന്റെ  ചോദ്യം.ഇതോടെ പ്രശ്‌നം വഷളാകാതിരിക്കാൻ എന്തിനും ഡ്രൈവർ തയ്യാറായി.

 ഉന്നതങ്ങളിലേക്കു പരാതി പോകാതിരിക്കാൻ എന്തു വേണമെന്നായി ഡ്രൈവർ. വാളകം എംഎ‍ല്‍എ.ജങ്ഷനില്‍ സൂപ്പർ ഫാസ്റ്റിന് സ്റ്റോപ്പുണ്ടെന്ന് 50 തവണ ഇമ്ബൊസിഷൻ എഴുതി വാട്സാപ്പില്‍ ഇടാനായിരുന്നു പരാതിക്കാരന്റെ മറുപടി.

അധികം വൈകാതെതന്നെ ഇമ്ബൊസിഷൻ വാട്സാപ്പിലെത്തി. ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു

Back to top button
error: