CrimeNEWS

ഉച്ചഭക്ഷണം അല്‍പ്പം വൈകി; ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് ജീവനൊടുക്കി

ലക്നൗ: ഉച്ചഭക്ഷണം വിളമ്പാന്‍ വൈകിയതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ശേഷം ഇയാള്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ തങ്കോണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോട്വാലന്‍പൂര്‍വ ഗ്രാമത്തിലാണ് സംഭവം. പ്രേമദേവി (28), ഭര്‍ത്താവ് പരശ്റാം (30) എന്നിവരാണ് മരിച്ചതെന്ന് തങ്കോണ്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ഹനുമന്ത് ലാല്‍ തിവാരി പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പറമ്പില്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പരശ്റാം ഭാര്യയോട് ഭക്ഷണം വിളമ്പാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭക്ഷണം തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. ദേഷ്യം സഹിക്കവയ്യാതെ പരശ്റാം മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തി. ശേഷം ജയിലില്‍ പോകേണ്ടി വരുമെന്ന ഭയം വന്നതോടെ ഇയാള്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്ന് എസ്എച്ച്ഒ പറഞ്ഞു. പരശ്റാമിന്റെയും പ്രേമദേവിയുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടു. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ജിവസം ഗുരുഗ്രാമില്‍ അത്താഴത്തിന് മുട്ടക്കറി ഉണ്ടാക്കിയില്ലെന്ന കാരണത്താല്‍ യുവാവ് ലിവ് ഇന്‍ പങ്കാളിയെ ചുറ്റികയും ഇഷ്ടികയും ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയിരുന്നു. ഗുരുഗ്രാമിലെ ചൗമ ഗ്രാമത്തിലുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിനെ ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുട്ടക്കറി ഉണ്ടാക്കാതിരുന്നപ്പോള്‍ തനിക്ക് ദേഷ്യം വന്നുവെന്നും ചുറ്റികയും ബെല്‍റ്റും ഉപയോഗിച്ച് മര്‍ദിച്ചെന്നുമാണ് പ്രതി പറഞ്ഞത്.

Back to top button
error: