CrimeNEWS

ഐസിഐസിഐ ബാങ്കില്‍ വന്‍ തട്ടിപ്പ്; നിക്ഷേപകയുടെ 13.5 കോടി മാനേജര്‍ തട്ടിയെന്ന് പരാതി

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര ബാങ്കുകളിലൊന്നായ ഐസിഐസിഐ ബാങ്ക് മാനേജരുടെ നേതൃത്വത്തില്‍ നിക്ഷേപകയുടെ കോടികള്‍ തട്ടിയെന്ന് പരാതി. ഡല്‍ഹി ബ്രാഞ്ചില്‍ നിന്നും മാനേജരുടെ നേതൃത്വത്തിലാണ് ശ്വേത ശര്‍മ എന്ന വനിതയുടെ 13.5 കോടി രൂപയാണ് മാനേജര്‍ തട്ടിയെടുത്തതെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്.

യുഎസിലെ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് തുച്ഛമായതിനാല്‍ 5.5% മുതല്‍ 6% വരെ പലിശ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ഐ.സി.ഐ.സി.ഐയില്‍ 2016-ല്‍ 13.5 കോടി രൂപ നിക്ഷേപിച്ചത്. പണം നിക്ഷേപിച്ചത്. ഈ കാലയളവിനുള്ളില്‍ അത് 16 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ടാകുമെന്ന് പ്രതീക്ഷിച്ചെത്തിയ ശ്വേത ശര്‍മ്മ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്.

നിക്ഷേപിച്ച കാലം മുതല്‍ എല്ലാ മാസവും നിക്ഷേപത്തിന്റെ രേഖകള്‍ ശ്വേതക്ക് മാനേജര്‍ കൃത്യമായി നല്‍കിയിരുന്നു. വ്യാജരേഖകളാണ് ഇത്തരത്തില്‍ തന്നുകൊണ്ടിരുന്നത് എന്ന് മനസിലാക്കുന്നത് പിന്നീടാണ്. ഇതിനൊപ്പം നിക്ഷേപകയായ തന്റെ പേരില്‍ വ്യാജമായുണ്ടാക്കിയ ഇ മെയില്‍ ഐ.ഡിയും മൊബൈല്‍ നമ്പരും ഉപയോഗിച്ചാണ് മാനേജര്‍ പണം പിന്‍വലിച്ചത്.

തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്ന് ബാങ്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ആറാഴ്ച പിന്നിട്ടിട്ടും പണം തിരികെ ലഭിച്ചില്ലെന്ന് ശ്വേത പറയുന്നു. ഐസിഐസിഐയുടെ സിഇഒയ്ക്കും ഡെപ്യൂട്ടി സിഇഒയ്ക്കും കത്തയക്കുകയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിനും (ഇഒഡബ്ല്യു) പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

ആരോപണ വിധേയനായ മാനേജരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ബാങ്ക് വക്താവ് പറഞ്ഞു. യുവതിയുടെ പണം നഷ്ടമായതായി തെളിയിക്കപ്പെട്ടാല്‍ പലിശ സഹിതം പണം തിരികെ നല്‍കുമെന്നും ബാങ്ക് അധികൃതര്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബാങ്ക് അക്കൗണ്ടിലെ ഇടപാടുകളെയും ബാലന്‍സുകളെയും കുറിച്ച് അറിഞ്ഞില്ല എന്ന് പറയുന്നത് അമ്പരപ്പിക്കുന്നതാണെന്നും ബാങ്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Back to top button
error: