KeralaNEWS

ചരക്കുലോറി ട്രാക്കിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; പാലരുവി എക്സ്പ്രസ് വൻ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു

പുനലൂർ: കേരള-തമിഴ്നാട് സംസ്ഥാന അതിർത്തിയായ കോട്ടവാസല്‍ എസ് വളവിന് സമീപം ചരക്ക് ലോറി റെയില്‍വേ ട്രാക്കില്‍ മറിഞ്ഞ് ഡ്രൈവർ മരിച്ചു.

ലോറി ഡ്രൈവർ തമിഴ്നാട് മുക്കൂടല്‍ സ്വദേശി മണികണ്ഠൻ (34) ആണ് മരിച്ചത്. മറിയുന്നതിനിടെ ക്ലീനർ ലോറിയില്‍ നിന്നും ചാടി രക്ഷപ്പെട്ടു.

Signature-ad

ഞായറാഴ്ച പുലർച്ചെ 12.30ഓടെയായിരുന്നു അപകടം. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലേക്ക് പ്ലൈവുഡ് ലോഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിലായത്. സമീപവാസികളായ ദമ്ബതികളുടെ അവസരോചിതമായ ഇടപെടല്‍ മൂലം വൻ ട്രെയിൻ അപകടം ഒഴിവായി. അപകടത്തെ തുടർന്ന് പാലരുവി എക്സ്പ്രസ് രണ്ടു മണിക്കൂറിലധികം വൈകി.

കൊല്ലം-ചെങ്കോട്ട റെയില്‍വേ പാതയില്‍ തമിഴ്‌നാട്- കേരള അതിർത്തിയിലെ എസ് വളവിന് സമീപമുള്ള റെയില്‍വേ ലൈനിലെ വലിയ വളവ് വരുന്ന ഭാഗത്തായിരുന്നു അപകടം. ലോറി മറിഞ്ഞതിന് തൊട്ടുപിന്നാലെ തിരുനെല്‍വേലി- പാലക്കാട് പാലരുവി എക്സ്പ്രസ് കടന്നു വരുകയായിരുന്നു.

ലോറി മറിയുന്ന ശബ്ദം കേട്ട് ഇതിനടുത്ത് താമസിക്കുന്ന ഷണ്‍മുഖൻ, ഭാര്യ വടക്കുതായി എന്നിവർ വീട്ടില്‍ നിന്നും ട്രാക്കിലുടെ ഇറങ്ങിയോടി ടോർച്ച്‌ തെളിച്ച്‌ ട്രെയിൻ നിർത്തുകയായിരുന്നു. അപകടം അറിഞ്ഞ് ചെങ്കോട്ടയില്‍ നിന്നും റെയില്‍വേ അധികൃതർ, പുളിയറ പൊലീസ്, നാട്ടുകാർ എന്നിവരെത്തി പാളത്തില്‍ നിന്നും ലോറി മാറ്റി ട്രെയിൻ കടത്തി വിടുകയായിരുന്നു.

Back to top button
error: