IndiaNEWS

തെലങ്കാനയിലെ വനിതാ എംഎല്‍എ മറ്റൊരപകടത്തില്‍നിന്ന് രക്ഷപ്പട്ടത് 10 ദിവസം മുന്‍പ്

ഹൈദരാബാദ്: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട തെലങ്കാനാ വനിതാ എം.എല്‍.എ 10 ദിവസം മുമ്പ് നര്‍കാട്ട്പ്പള്ളിയിലുണ്ടായ മറ്റൊരു അപകടത്തില്‍നിന്ന് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാവിലെ ഹൈദരാബാദിലുണ്ടായ വാഹനാപകടത്തിലാണ് ബി.ആര്‍.എസ് എംഎല്‍എ ലാസ്യ നന്ദിത (37) മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് റോഡിലെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. നന്ദിതയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷക്കാനായില്ല. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എംഎല്‍എയുടെ ഡ്രൈവര്‍ ചികിത്സയിലാണ്.

എന്നാല്‍, ഫെബ്രുവരി 13-ന് നര്‍കാട്ട്പ്പള്ളിയിലുണ്ടായ അപകടത്തില്‍ എംഎല്‍എയുടെ ഹോംഗാര്‍ഡ് മരിച്ചു. മുഖ്യമന്ത്രിയുടെ റാലിയില്‍ പങ്കെടുക്കാനായി നാല്‍ഗൊണ്ഡയിലേക്കുപോകുംവഴിയായിരുന്നു അപകടം.

Signature-ad

നന്ദിത ഒരു പതിറ്റാണ്ട് മുമ്പാണ് രാഷ്ട്രീയത്തില്‍ എത്തിച്ചയത്. 2023-ലെ തെലങ്കാന നിയമസഭാ തിരഞ്ഞടുപ്പില്‍ സെക്കന്തരാബാദ് കന്റോണ്‍മെന്റില്‍ നിന്നാണ് അവര്‍ വിജയിച്ചത്. ബിആര്‍എസ് നേതാവായ ജി സായന്നയുടെ മകളാണ് നന്ദിത. ഇദ്ദേഹം കഴിഞ്ഞ വര്‍ഷം മരണപ്പെട്ടിരുന്നു. എംഎല്‍എയുടെ മരണത്തില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മുതിര്‍ന്ന ബിആര്‍എസ് നേതാവ് കെ.ടി.രാമറാവുവും അനുശോചനം രേഖപ്പെടുത്തി.

Back to top button
error: