![](https://newsthen.com/wp-content/uploads/2024/02/Screenshot_2024-01-31-19-31-30-29_a71c66a550bc09ef2792e9ddf4b16f7a2.jpg)
വാരണാസി:ഹിന്ദുക്കള്‍ മൂന്ന് പതിറ്റാണ്ടായി കാത്തിരുന്ന ഉത്തരവ് നല്‍കിയാണ് ഇന്നലെ വാരണാസിയിലെ ജില്ലാ ജഡ്ജി ഡോ.അജയ് കൃഷ്ണ വിശ്വേഷ് വിരമിച്ചത്.
ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കള്‍ക്ക് ആരാധന നടത്താനുള്ള അവകാശം നല്‍കിയ വിധിയാണ് ഡോ.അജയ് കൃഷ്ണ വിശ്വേഷ് തന്റെ ഔദ്യോഗിക ജീവിതത്തില്‍ അവസാനമായി പറഞ്ഞത്.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
2016-ലാണ് ഗ്യാൻവാപിയിലെ നിലവറയില്‍ ആരാധനയ്‌ക്കുള്ള അധികാരം സംബന്ധിച്ച് ജില്ലാ ജഡ്ജിയുടെ കോടതിയില്‍ ഹർജി ഫയല്‍ ചെയ്തത് . ഈ ഹർജിയില്‍ ഇന്നലെ ജില്ലാ ജഡ്ജി ഡോ.അജയ് കൃഷ്ണ വിശ്വേഷിന്റെ കോടതിയില്‍ വാദം പൂർത്തിയായി. തുടർന്ന് നിലവറയില്‍ ആരാധന നടത്താനുള്ള അവകാശം ഹിന്ദു പക്ഷത്തിന് നല്‍കി ഡോ.അജയ് കൃഷ്ണ ഉത്തരവിടുകയായിരുന്നു.
1964-ല്‍ ഹരിദ്വാറിൽ ജനിച്ച അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി പത്തോളം പോലീസ് ഉദ്യോഗസ്ഥരെ യുപി സർക്കാർ വിന്യസിച്ചിട്ടുണ്ട്.