LIFELife Style

”പങ്കാളി മറ്റൊരു ബന്ധത്തിലാണെന്ന് അറിഞ്ഞപ്പോള്‍ രണ്ടിനെയും വെടിവെച്ച് കൊല്ലണമെന്ന് തോന്നി; അവര്‍ക്കെന്തെങ്കിലും സംഭവിച്ചു എന്ന് കേട്ടാല്‍ ലോകത്തിലെ ഏറ്റവും സന്തോഷവതി ഞാനായിരിക്കും”

ലയാളികള്‍ക്ക് സുപരിചിതമാണ് ആര്യ ബഡായി. പങ്കാളി തന്നെ ഉപേക്ഷിച്ചതിനെക്കുറിച്ചും മറ്റൊരു സ്ത്രീക്കൊപ്പം പോയതിനെക്കുറിച്ചും ആര്യ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ അന്നത്തെ തന്റെ മാനസികാവസ്ഥയെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ആര്യ. താരത്തിന്റെ വാക്കുകള്‍ ഇതാണ്, ഇന്ന് ആലോചിക്കുമ്പോള്‍ പങ്കാളി തന്നെ ഒഴിവാക്കാന്‍ വേണ്ടി ബിഗ് ബോസിലേക്ക് അയച്ചാണോ എന്ന് സംശയമുണ്ടെന്ന് ആര്യ പറയുന്നു. കാരണം ഷോയില്‍ പോകാന്‍ എന്നെ ഏറ്റവും കൂടുതല്‍ പുഷ് ചെയ്തതും സപ്പോര്‍ട്ട് ചെയ്തതും അദ്ദേഹമായിരുന്നു. എനിക്ക് പോകണോ എന്ന ചിന്തയുണ്ടായിരുന്നു. കുഞ്ഞുണ്ട്. അച്ഛന്‍ മരിച്ചിട്ട് അധികമായിട്ടുമില്ല. എല്ലാ സപ്പോര്‍ട്ടും തന്ന് എന്നെ എയര്‍പോര്‍ട്ടില്‍ കൊണ്ട് വിടുന്നത് പോലും ആളാണ്. അത്രയും ദിവസം പുറം ലോകവുമായി ഒരു കണക്ഷനും ഉണ്ടാവില്ല.

ആ സമയം ഉപയോഗിച്ച് അകന്ന് പോകാനുള്ള പ്ലാന്‍ ആയിരുന്നോ എന്ന് ഉറപ്പ് പറയാന്‍ പറ്റില്ല. പക്ഷെ അതൊരു സാധ്യതയാണെന്നും ആര്യ പറയുന്നു. ബിഗ് ബോസില്‍ നിന്നിറങ്ങിയ ശേഷം പങ്കാളി കോളെടുക്കാതിരുന്ന സമയത്തെക്കുറിച്ചും ആര്യ ഓര്‍ത്തു. എന്ത് ചെയ്യണം എന്നറിയില്ല. എനിക്ക് കാണാതെ അറിയാവുന്ന നമ്പര്‍ അത് മാത്രമാണ്. അദ്ദേഹത്തിന്റെ നമ്പറിലാണ് ആദ്യം വിളിക്കുന്നത്. എന്റെ കുഞ്ഞിനെ പോലും വിളിച്ചില്ല. എടുക്കാതായപ്പോള്‍ എന്റെ സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞു. ആള്‍ എവിടെയാണ് ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും പറഞ്ഞു. തിരക്കായിരിക്കും ഞാന്‍ വിളിക്കാന്‍ പറയാമെന്ന് സഹോദരി. അവളുടെ പറച്ചിലിലും ഒരു ആത്മവിശ്വാസം ഇല്ലായിരുന്നു. കുറേ കാര്യങ്ങള്‍ ആലോചിച്ചു. ഫോണ്‍ തിരിച്ച് കൊടുത്തു. അടുത്ത ദിവസം രാവിലെയേ ഫോണ്‍ കിട്ടൂ. രാത്രി ഞാന്‍ ഉറങ്ങിയില്ല. അടുത്ത ദിവസവും ആദ്യം വിളിച്ചത് ആ നമ്പറിലേക്കാണ്. സഹോദരിയോ അസിസ്റ്റന്റോ പറഞ്ഞിട്ടാണോ എന്നറിയില്ല. തിരിച്ച് എനിക്ക് കോള്‍ വന്നു. പക്ഷെ എയര്‍പോര്‍ട്ടില്‍ വിട്ട ആളോടല്ലായിരുന്നു. സ്‌നേഹമോ എക്‌സൈറ്റ്‌മെന്റോ ഇല്ല.

Signature-ad

‘ജാന്‍’ ഞാന്‍ ഇന്നലെ തൊട്ട് വിളിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഉറങ്ങുകയായിരുന്നു എന്നാണ് ആദ്യ പ്രതികരണം. എന്താണ് പ്രശ്‌നമെന്ന് മനസിലായില്ല. ബിഗ് ബോസില്‍ പോകുമ്പോള്‍ ഫോണ്‍ കൈമാറും മുമ്പ് വേണ്ടപ്പെട്ടവരെ വിളിച്ച് സംസാരിക്കാന്‍ അവസരം തരും. അപ്പോള്‍ വിളിച്ചപ്പോള്‍ പോലും എന്നെ കാണാതിരിക്കേണ്ട വിഷമത്തില്‍ അദ്ദേഹം കരഞ്ഞിട്ടുണ്ട്. പിന്നീട് എന്താണ് സംഭവിച്ചത് എന്ന് തനിക്ക് മനസിലായില്ലെന്നും ആര്യ തുറന്ന് പറയുന്നുണ്ട്.

ഞാന്‍ തിരുവനന്തപുരത്തും ആള്‍ ദുബായിലും. നേരിട്ട് കണ്ട് സംസാരിക്കാന്‍ പറ്റുന്നില്ല. എന്തുകൊണ്ടാണ് തന്നില്‍ നിന്ന് അകന്നതെന്ന് മനസിലായി. പങ്കാളി മറ്റൊരു ബന്ധത്തിലാണെന്ന് അറിഞ്ഞപ്പോള്‍ രണ്ട് പേരെയും വെടി വെച്ച് കൊല്ലണമെന്ന് തോന്നി. ഇന്നും അതാണെന്റെ മാനസികാവസ്ഥ. ഇന്ന് പക്ഷെ കൊല്ലാനുള്ള ദേഷ്യമാെന്നും ഇല്ല. പക്ഷെ അവര്‍ക്കെന്തെങ്കിലും സംഭവിച്ചു എന്ന് കേട്ടാല്‍ ലോകത്തിലെ ഏറ്റവും സന്തോഷവതി ഞാനായിരിക്കും. അവര്‍ കല്യാണം കഴിച്ച് വളരെ ഹാപ്പിയായി ജീവിക്കുകയാണെന്ന് അറിയാം. അങ്ങനെ തന്നെ പോട്ടെ. പക്ഷെ അവര്‍ക്കെന്തെങ്കിലും പറ്റിയെന്ന് കേട്ടാല്‍ താന്‍ സന്തോഷിക്കുമെന്നും പറയു്‌നനുണ്ട്.

Back to top button
error: