KeralaNEWS

കഞ്ചാവ് വേട്ടയ്ക്കുപോയി കാട്ടില്‍ കുടുങ്ങി; പൊലീസ് സംഘം തിരിച്ചെത്തി

പാലക്കാട്: കഞ്ചാവ് തോട്ടം അന്വേഷിക്കുന്നതിനിടെ അട്ടപ്പാടി കാട്ടില്‍ കുടുങ്ങിയ പൊലീസ് സംഘം തിരിച്ചെത്തി.അഗളി ഡിവൈ.എസ്.പി ഉള്‍പ്പെടെ 14 പേരാണ് തിരിച്ചെത്തിയത്.പുലര്‍ച്ചെ ആറു മണിക്കാണ് മുക്കാലിയില്‍ സംഘം തിരികെ എത്തിയത്.

മൊബൈല്‍ നെറ്റ് വര്‍ക്ക് ലഭിച്ചതിനാലാണ് കാട്ടില്‍ കുടുങ്ങിയ വിവരം അറിയിക്കാന്‍ സാധിച്ചതെന്ന് അഗളി ഡിവൈ.എസ്.പി ജയകൃഷ്ണന്‍ പറഞ്ഞു. കഞ്ചാവ് തോട്ടം പൂര്‍ണമായി നശിപ്പിച്ചു. കാട്ടിനുള്ളില്‍ കുറച്ച് ബുദ്ധിമുട്ടിയെന്നും ഭക്ഷണം തീര്‍ന്നതായും ഡിവൈ.എസ്.പി വ്യക്തമാക്കി.

Signature-ad

ഇന്നലെ രാവിലെയാണ് കഞ്ചാവ് തോട്ടം തേടി അഗളി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘം അട്ടപ്പാടി കാട്ടില്‍ പോയത്. പുതൂര്‍ സ്റ്റേഷന്‍ പരിധിയിലെ കാട്ടില്‍ വന്‍തോതിന്‍ കഞ്ചാവ് കൃഷിയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.

അഗളി ഡിവൈ.എസ്.പിയെ കൂടാതെ പുതൂര്‍ എസ്.ഐയും വനം വകുപ്പ് ഉദ്യോഗസ്ഥരും അടക്കമുള്ളവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കഞ്ചാവ് തോട്ടം നശിപ്പിച്ച ശേഷം വൈകിട്ടോടെ മടങ്ങി വരുന്നതിനിടെയാണ് ഇരുട്ടില്‍ വഴിതെറ്റിയത്. മൊബൈല്‍ നെറ്റ് വര്‍ക്ക് ഉള്ള സ്ഥലത്തുവെച്ച് കാട്ടില്‍ കുടുങ്ങിയ വിവരം പുറത്തുള്ളവരെ അറിക്കുന്നത്. രാത്രി പത്തു മണിയോടെ യാത്ര തിരിച്ച മണ്ണാര്‍കാട്- അട്ടപ്പാടി റേഞ്ചിലെ ഏഴംഗ റെസ്‌ക്യു സംഘം 11.45ഓടെ സ്ഥലത്തെത്തി.

 

Back to top button
error: