CrimeNEWS

ഹോട്ടല്‍മുറിയില്‍ എത്തിച്ച് യുവതിക്കൊപ്പം നഗ്‌നചിത്രം പകര്‍ത്തി, ഗൃഹനാഥന്റെ 5 ലക്ഷം തട്ടി; കാസര്‍കോട് ദമ്പതികള്‍ ഉള്‍പ്പെട്ട ഹണിട്രാപ് സംഘം അറസ്റ്റില്‍

കാസര്‍കോട്: അന്‍പത്തൊന്‍പതുകാരനില്‍ നിന്ന് പണം തട്ടിയ ഹണിട്രാപ് സംഘം കാസര്‍കോട് അറസ്റ്റില്‍. മംഗളൂരുവില്‍ എത്തിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി മാങ്ങാട് സ്വദേശിയില്‍നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയ കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെ ഏഴു പേരെയാണ് മലാപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു ലക്ഷം രൂപ നല്‍കിയെന്നും വീണ്ടും ഭീഷണി തുടര്‍ന്നപ്പോള്‍ പൊലീസ് പരാതി നല്‍കുകയായിരുന്നെന്നും പരാതിക്കാരന്‍ അറിയിച്ചു. ദില്‍ഷാദ്, സിദ്ദിഖ്, ലുബ്‌ന, ഫൈസല്‍ എന്നിവരും മറ്റു മൂന്നു പേരുമാണ് അറസ്റ്റിലായത്.

പരാതിക്കാരനുമായി ഫോണില്‍ വിളിച്ച് ബന്ധം സ്ഥാപിച്ച ലുബ്‌ന ജനുവരി 25ന് ലാപ്‌ടോപ് വാങ്ങാന്‍ എന്ന വ്യാജേന ഇയാളെ മംഗലാപുരത്തേക്ക് കൊണ്ടുപോയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. തുടര്‍ന്ന് ഒരു ഹോട്ടല്‍ മുറിയില്‍ എത്തിച്ച് ലുബ്‌നയ്‌ക്കൊപ്പമുള്ള നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് ഈ നഗ്‌നചിത്രങ്ങള്‍ വീട്ടുകാര്‍ക്ക് അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയെന്ന് പരാതിക്കാരന്‍ പറഞ്ഞു.

Signature-ad

മാത്രമല്ല പടന്നക്കാടുള്ള ഒരു വീട്ടില്‍ എത്തിച്ച് തന്നെ ബലാത്സംഗം ചെയ്‌തെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കുമെന്നും ലുബ്‌ന ഭീഷണിപ്പെടുത്തിയതായി പരാതിക്കാരന്‍ മൊഴിയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ വീട്ടുകാരെയും നാട്ടുകാരെയും അറിയിച്ച് ജീവിതം തകര്‍ക്കുമെന്നു പറഞ്ഞു. തടങ്കലില്‍ പാര്‍പ്പിച്ച് ദേഹോപദ്രവം ഏല്‍പിച്ചു. തുടര്‍ന്ന് 10,000 രൂപ ഗൂഗിള്‍ പേ വഴിയും 4,90,000 രൂപ പണമായും ആകെ 5,00,000 രൂപ അപഹരിച്ചെന്നും പരാതിക്കാരന്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.

 

Back to top button
error: