KeralaNEWS

അനസ്തേഷ്യ നല്‍കിയതിനു പിന്നാലെ യുവതി മരിച്ചു; ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

മലപ്പുറം: അനസ്തേഷ്യ നല്‍കിയതിനു പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. മഞ്ചേരി തിരുമണിക്കര സ്വദേശി ഷീബമോളാണ് മരിച്ചത്.

അനസ്തേഷ്യ നല്‍കിയതിനു പിന്നാലെ ഷീബയുടെ ആരോഗ്യസ്ഥിതി മോശമായിട്ടും മണിക്കൂറുകളോളം കുടുംബത്തെ അറിയിച്ചില്ലെന്നാണ് ആരോപണം. സംഭവത്തില്‍ മലപ്പുറം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.

രക്തസ്രാവത്തെ തുടർന്ന് ഈമാസം പതിനാറിനാണ് ഷീബയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗർഭപാത്രം ഒഴിവാക്കണമെന്ന് നിർദേശിച്ച ഡോക്ടർ ഓപ്പറേഷനായി അനസ്തേഷ്യ നല്‍കി. തൊട്ടുപിന്നാലെ അബോധവസ്ഥയിലായ ഷീബയുടെ ആരോഗ്യസ്ഥിതി വഷളായി.ഇത് തങ്ങളെ അറിയിച്ചില്ലെന്നും മണിക്കൂറുകള്‍ക്കു ശേഷം മരിച്ചു എന്ന് അറിയിക്കുകയായിരുന്നുവെന്നും കുടുംബം  പരാതിയിൽ പറയുന്നു.

സംഭവത്തില്‍ മലപ്പുറം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. ആരോഗ്യവിദഗ്ധന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Back to top button
error: