CrimeNEWS

11 കാരിയെ പീഡിപ്പിച്ച് ഒളിവില്‍ പോയി; പ്രതി ഭാര്യയ്‌ക്കൊപ്പം കൊടുംകാട്ടിലൊളിച്ചത് അഞ്ച് ദിവസം

ഇടുക്കി: 11 വയസുകാരിയെ പീഡിപ്പിച്ച ജാര്‍ഖണ്ഡുകാരന്‍ പിടിയിലായത് അഞ്ചു ദിവസത്തെ ഒളിവുവാസത്തിന് ശേഷം. സംഭവത്തിന് ശേഷം രക്ഷപെടുന്നതിനായി പ്രതിയും ഭാര്യയും വന്യമൃഗങ്ങളുള്ള കൊടുംകാട്ടില്‍ കഴിഞ്ഞത് അഞ്ച് ദിവസം. ഒടുവില്‍ തമിഴ്നാട്ടിലേയ്ക്ക് കടക്കാന്‍ ശ്രമിക്കവേ പിടിയിലാകുകയായിരുന്നു. ജാര്‍ഖണ്ഡ് സ്വദേശിയായ സെലയ് ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഡിസംബര്‍ 31 നാണ് കേസിനസ്പദമായ സംഭവം നടക്കുന്നത്. ഇടുക്കി മൂന്നാര്‍ ചിറ്റുവാരെ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന സെലയ്, സമീപത്തെ വീട്ടില്‍ ഒറ്റയ്ക്കിരുന്ന കുട്ടിയെ കാട്ടിലേക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വയറുവേദന അനുഭവപ്പെട്ട കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും ഇവര്‍ പോലീസില്‍ അറിയിക്കുകയുമായിരുന്നു. ഇതോടെ സെലയ് ഭാര്യയുമൊത്ത് ഒളിവില്‍ പോയി. പുലിയും കടുവയും ആനയും അടക്കമുള്ള കാട്ടിലേക്ക് കടന്ന ഇവര്‍ അഞ്ച് ദിവസത്തോളം കൊടും കാട്ടില്‍ തങ്ങി. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും നാട്ടുകാരുടെയും തോട്ടം തൊഴിലാളികളുടെയും സഹായത്തോടെ പല മേഖലകളിലും തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.

Signature-ad

ബസ് മാര്‍ഗം തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. ഭാര്യയെ ബസില്‍നിന്നാണ് പിടികൂടിയത്. ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങി ബോഡി റോഡിലൂടെ കാട്ടിലേയ്ക്ക് ഓടി രക്ഷപെട്ടു. തുടര്‍ന്ന്, നാട്ടുകാരുടെയും എക്‌സൈസ് സംഘത്തിന്റെയും തമിഴ്‌നാട് പോലീസിന്റെയും സഹായത്തോടെയാണ് മൂന്നാര്‍ പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

Back to top button
error: